Saturday, October 31, 2009

സിനിമാ നിരൂപണം: "ലവ് ജിഹാദ്"

കേരളത്തില്‍ വളരെ വിജയകരമായി ബോക്സ്‌-ഓഫീസ് കലെക്ഷനുകള്‍ തകര്‍ത്ത്‌ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തെ പറ്റിയാണ് എന്റെ ഇന്നത്തെ നിരൂപണം. മദനി- ദി ടെറരിസ്ട്, അഭയ കൊലക്കേസ്: ഒരു CBI ഡയറിക്കുറിപ്പ്‌, മുത്തൂറ്റ് വധം ആട്ടക്കഥ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഇത്രയധികം വരവേല്‍പ്പ്‌ ലഭിച്ച ഒരു മലയാള ചലച്ചിത്രം അടുത്തിടെ ഉണ്ടായിട്ടില്ല തന്നെ! ഈ ചിത്രത്തെ പറ്റി പറയുമ്പോള്‍ എടുത്തു പറയേണ്ട മറ്റൊരു വസ്തുത, ഈ സിനിമയുടെ ജനപിന്തുണയാണ്. കേരളത്തിലെ ആയിരക്കണക്കിന് നിരൂപകരില്‍ ഒരാള്‍ പോലും ഈ സിനിമയെ കുറിച്ച് മോശമായ ഒരു അഭിപ്രായം ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല. ഏതു ചവറു മലയാള ചലച്ചിത്രത്ത്തെയും നഖശിഖാന്തം കീറിമുറിച്ച്‌ പരിശോധിക്കുന്ന ചില നിരൂപകരാകട്ടെ, നിശ്ശബ്ദത പാലിക്കുകയാനുണ്ടായത്! മലയാളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഹിന്ദി രൂപത്തിന് കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. കന്നടയില്‍ ചിത്രം ഇറങ്ങിക്കഴിഞ്ഞു. നല്ല സ്വീകരണമാണ് ലഭിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഉടന്‍ ഇറങ്ങും എന്ന് കരുതുന്നു.  ഉടനെതന്നെ ഇതിന്റെ രണ്ടാംഭാഗവും മൂന്നാം ഭാഗവും ഇറക്കാന്‍ ധാരണയായതായി അറിയാന്‍ ലേഖകന് കഴിഞ്ഞു. രണ്ടാം ഭാഗം "ക്ലിനിക്കല്‍ ജിഹാദ്" എന്നും മൂന്നാംഭാഗത്തിന് "ഷെയര്‍-മാര്‍കറ്റ്‌ ജിഹാദ്" എന്നും പേരിട്ടു കഴിഞ്ഞു.  ഇതിനു പണം മുടക്കാന്‍ തയ്യാറായി ശ്രീ. നാരായണ പണിക്കരും ജന്മഭൂമി ഫിലിംസും മുന്നോട്ടു വന്നിട്ടുണ്ട്.  കഥ സംഘപരിവാരന്റെത് തന്നെ! ചിത്രത്തിന്റെ വിശദമായ ആസ്വാദനം ചുവടെ ചേര്‍ക്കുന്നു:
            കഥാതന്തു: ഈ സിനിമ റൊമാന്റിക്‌ സസ്പെന്‍സ്‌ ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. വ്യത്യസ്ത മതസ്ഥരായ രണ്ടു ജോടികളുടെ പ്രണയവും വിവാഹവും അതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ്  ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. സുന്ദരമായ മായികക്കാഴ്ച്ചകളുടെ പുറം മോടിക്കുള്ളില്‍ ഈ രണ്ടു പ്രണയങ്ങള്‍ക്കും മറ്റു ചില ഉദ്ടെശ്ശലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കപെടുന്നിടത്താണ് ഈ സിനിമ പ്രേക്ഷകന്റെ ഹൃദയത്തെ തകിടം മറിക്കുന്നത്. ഇടവേളയ്ക്കു ശേഷം കഥ ഒരു പ്രേമകാവ്യത്തിന്റെ രൂപം വെടിഞ്ഞു കുറ്റാന്വേഷണ നിഗൂഡരൂപം സ്വീകരിക്കുന്നു. കഥയുടെ അവസാനം തീര്‍ച്ചയായും പ്രേക്ഷകനെ പിടിച്ചിരുത്തും, ഇളക്കി ചിന്തിപ്പിക്കും! പ്രേക്ഷകന്‍ ഒരിക്കലും സ്വപ്നം പോലും കാണാത്ത തലത്തിലേക്ക് കഥാഗതിയെ കൊണ്ടെത്തിക്കുന്ന കഥാകൃത്തിന്റെ കഴിവാണ് ഈ സിനിമയുടെ വിജയം. രക്ഷിതാക്കളുടെ കടുത്ത എതിര്‍പ്പിനെ വകവെക്കാതെ ഒന്നാകുന്ന കമിതാക്കളെ നാം മുന്‍പ് പല സിനിമകളിലും കണ്ടിട്ടുണ്ട്. പക്ഷെ പിന്നീടങ്ങോട്ട് ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന, ചോര കല്ലാക്കുന്ന ഒരു ഗൂടാലോചാനയുടെ ചുരുള്‍ വിടരുകയാണ്. വിവാഹ ശേഷം ഈ പെണ്‍കുട്ടികള്‍ തങ്ങള്‍ അകപ്പെട്ട കെണി തിരിച്ചറിയുന്നതും ഒരു മാധ്യമ പ്രവര്‍ത്തകന്റെയും സാമൂഹ്യ സേവാ പ്രവര്‍ത്തകന്റെയും സഹായത്താല്‍ രക്ഷപ്പെടുന്നതുമാണ് ഈ സിനിമയുടെ ഇതിവൃത്തം! ഇതിനിടയില്‍ പോലീസിന്റെയും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ജട്ജിയുടെയും സഹായത്തോടെ ഇവര്‍ ഒരു അന്താരാഷ്ട്ര തീവ്രവാദി ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരുന്നു. യുവാക്കളെ ഉപയോഗിച്ച് അന്യ മതസ്ഥരായ യുവതികളെ വശത്താക്കുകയും മതം മാറ്റുകയും ചെയ്യുക എന്നതാണ് ഈ തീവ്രവാദികളുടെ ഗൂടലക്ഷ്യം. ലക്ഷ്യപ്രാപ്തിക്കായി ഭീകരര്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളും അവരുടെ ഭീകര സംഘടനാ പ്രവര്‍ത്തനങ്ങളും അവര്‍ ചെയ്തു കൂട്ടിയ കുറ്റകൃത്യങ്ങളും എല്ലാം ഒന്നൊഴിയാതെ പ്രതിപാദിക്കുന്നുണ്ട് ചിത്രത്തില്‍. കഥയുടെ വിശദാംശങ്ങള്‍ കൊണ്ട്, പ്രത്യേകിച്ചും ഭീകരരുടെ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള വളരെ ആത്യന്തികമായ വിവരങ്ങള്‍ കൊണ്ട് നമ്മെ അമ്പരപ്പിക്കുകയും വളരെയധികം പേടിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ മനോഹര ചലച്ചിത്രം!
          സംവിധാനം, തിരക്കഥ: മലയാളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും നല്ല തിരക്കഥയാണ് ഈ ചിത്രത്തിന്റെതെന്നു നിസംശയം പറയാം! ഇതിനോട് കുറച്ചെങ്കിലും കിട പിടിക്കാവുന്നത് ഒരു പക്ഷെ അഭയ കൊലക്കേസ്: ഒരു CBI ഡയറി കുറിപ്പ്‌, മുത്തൂറ്റ് വധം ആട്ടകഥ, ചാരം + കേസ്‌ = ISRO, എന്നീ ചിത്രങ്ങളുടെ തിരക്കഥ ആയിരിക്കും. ചിത്രത്തിന്റെ സംവിധാനം എടുത്തു പറയേണ്ട ഒന്നാണ്; ചിത്രത്തിന്റെ സഹസംവിധായകനും കഥാക്രുത്തുമായ ശ്രീ. സംഘ പരിവാരന്‍ കുറച്ചു കാലമായി ഈ കഥ മനസ്സിലിട്ടു നടക്കുകയായിരുന്നു എന്നാണറിവ്. പല പ്രമുഖ സംവിധായകരോടും കഥ പറഞ്ഞെങ്കിലും അവരാരും വേണ്ട പ്രോത്സാഹനം നല്‍കിയില്ല. പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീ. സഭാ പതി സ്വന്തം നിലയ്ക്ക് ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. മുന്‍കാലങ്ങളില്‍ തമ്മില്‍ ചില കശ പിശകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സംവിധായകനും കഥാകൃത്തും ഈ ചിത്രത്തിന്റെ നിര്‍മാണ വേളയില്‍ പരിപൂര്‍ണമായി അന്യോന്യം സഹകരിച്ചു പ്രവര്‍ത്തിച്ചു. ഈ ചിത്രത്തിന്റെ കഥ കേള്‍ക്കാനിടയായ ശ്രീ. വെള്ളാപ്പള്ളി നടേശന്‍ എത്ര രൂപ വേണമെങ്കിലും മുടക്കാന്‍ തയ്യാറായി മുന്നോട്ടു വരികയായിരുന്നു. തന്റെ രാഷ്ട്രീയ എതിരാളി ശ്രീ. ഗോകുലം ഗോപാലന്‍ സിനിമയിലും രാഷ്ട്രീയത്തിലും വിജയം വരിക്കുന്നത് തടയിടാനുള്ള വെള്ളാപ്പള്ളിയുടെ തന്ത്രമായി ഈ സിനിമയെ കാണുന്ന വിമര്‍ശകരും ഉണ്ട്. ഭാവിയിലും തന്റെ നിലനില്‍പ്പിനു പ്രസ്തുത കഥാകൃത്തിന്റെ സഹകരണം തനിക്കു ലഭിക്കണമെന്ന തിരിച്ചറിവാണ് നിര്‍മാതാവിനെ സ്വാധീനിച്ചതെന്നാണ് ചിലരുടെ പക്ഷം.
             അഭിനേതാക്കള്‍: രണ്ടു നായികമാരും രണ്ടു നായകന്മാരും ഈ ചിത്രത്തിലുണ്ട്. നാലുപേരും പുതുമുഖങ്ങള്‍ ആണെങ്കിലും അവരവരുടെ വേഷം ഭംഗിയാക്കി. നായകന്മാര്‍ പിന്നീട് വില്ലന്മാരായി പരിണമിക്കുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പുതുമ. പാത്രസൃഷ്ടിയുടെ വൈഭവത്താല്‍ ഈ വേഷങ്ങള്‍ മികച്ചതാവുന്നു. ജഡ്ജിയുടെ വേഷം അവതരിപ്പിച്ച ശങ്കര്‍ജി വളരെ തന്മയത്വത്തോടെ തന്റെ ഭാഗം അഭിനയിച്ചിരിക്കുന്നു.  സമൂഹത്തിലെ അനീതികളോട് നിഷ്പക്ഷമായി പ്രതികരിക്കുന്ന, പൊട്ടിത്തെറിക്കുന്ന നീതിന്യായ വ്യവസ്ഥയുടെ ചുറുചുറുക്കുള്ള കാവലാളായി അദ്ദേഹം മനോഹരമായി അഭിനയിച്ചു. പത്രപ്രവര്‍ത്തകനായി വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ സഹായിമാരായി കണ്ടത്തില്‍ മത്തായിയും മര്‍ഡോക്ക് എന്ന സായിപ്പും തകര്ത്തഭിനയിച്ചു, അഭിനയിക്കുന്നു എന്ന തോന്നലുളവാക്കാതെ! സാമൂഹ്യ പ്രവര്‍ത്തകനായി സംഘ പരിവാരന്റെ ലാളിത്യം കലര്‍ന്ന അഭിനയം പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. ഒരു സഹനടന്റെ റോളില്‍ ആയിട്ട്  പോലും പുന്നൂസ് അച്ചായന്‍ കലക്കി. അതിഥി താരമായെത്തിയ ലീല മേനോന്‍ കഥയ്ക്ക്‌ മിഴിവേകി. ജിഹാദികളുടെ  ഏറ്റവും ആദ്യത്തെ ഇര ആയ നിഷ്കളങ്കയായ ഗ്രാമീണ ബാലികയെ അവതരിപ്പിച്ച കമല സുരയ്യ തന്റെ സിനിമയിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി. മറ്റു അഭിനേതാക്കളും സിനിമയോട് നൂറു ശതമാനം നീതി പുലര്‍ത്തി എന്ന് പറയാതെ വയ്യ.
             സാങ്കേതികം: ഛായാഗ്രഹണം നിര്‍വഹിച്ച എശ്യാവല തന്റെ കര്‍ത്തവ്യം വളരെ ഭംഗിയാക്കി. പശ്ചാത്തല സംഗീതം ഒരുക്കിയ കേയ്സീബീസീ - ജന്മഭൂമി എന്നിവരുടെ കഴിവ് എത്ര അഭിനന്ദിച്ചാലും അധികമാവില്ല. കഥയുടെ മുന്നേറ്റത്തിനു തടസ്സമാകാതെ ഗാനങ്ങള്‍ ഒരുക്കിയത്‌ കൌമുദി - മനോരമ ദ്വയം ആണ്.  "നിര്‍ബന്ധിത മതപരിവര്‍ത്തനം .." എന്ന് തുടങ്ങുന്ന ഗാനം വെള്ളാപ്പള്ളി നടേശന്‍ ഹൃദ്യമായി പാടി. "ഇടയ ലേഖനം ..." എന്ന ഗാനം ആലപിച്ച ഫാദര്‍,  "കമലാ  സുരയ്യാ .. " എന്ന ഗാനം ആലപിച്ച ലീല മേനോന്‍ എന്നിവരും മോശമാക്കിയില്ല. ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് കണ്ടത്തില്‍ മൂവീസ്, SNDP റിലീസ്, കേരളകൗമുദി ടാല്‍കീസ്, ജന്മഭൂമി ഫിലിംസ് എന്നിവര്‍ സംയുക്തമായാണ്. സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത്‌ സര്‍ക്കാര്‍ ചിത്രത്തിന് ടാക്സ് ഇളവ് നല്‍കാന്‍ ആലോചിക്കുന്നുണ്ട്.
          പരിമിതികള്‍: ഈ ചിത്രത്തിന്റെ ചില പരിമിതികള്‍ കണ്ടില്ലെന്നു നടിക്കാനാകില്ല. വളരെ വിശദമായി തീവ്രവാദി സംഘത്തിന്റെ നീക്കങ്ങളും പ്രവര്‍ത്തന രീതികളും റിപ്പോര്‍ട്ട്‌ ചെയ്യുന്ന പത്രപ്രവര്‍ത്തകന്‍, അദ്ദേഹം തന്നെയാണോ ഈ സംഘത്തിന്റെ തലവന്‍ എന്ന സംശയം ജനിപ്പിക്കുന്നു. എങ്ങനെയാണ് രണ്ടാഴ്ചകള്‍ കൊണ്ട് ഈ ചെറുപ്പക്കാര്‍ വിദ്യാസംബന്നകളും ബുദ്ധിമതികളുമായ സ്ത്രീകളെ പാട്ടിലാക്കുന്നതെന്ന് ചിത്രത്തില്‍ വ്യക്തമല്ല. അവര്‍ വല്ല കൂടോത്രമോ കൈവിഷമോ ഉപയോഗിക്കുന്നുണ്ടോ എന്ന യാതൊരു സൂചനയും സിനിമയിലില്ല.   ഇത്ര  ബുദ്ധിശൂന്യരാണോ കേരളത്തിലെ പെണ്‍കുട്ടികള്‍ എന്ന് ന്യായമായും സംശയം ജനിപ്പിക്കുന്നു. ഈ ഭീകരസംഘത്തിന്റെ പ്രവര്‍ത്തനം ഇത്ര കണ്ടു വ്യാപിച്ചിട്ടും, ആയിരക്കണക്കിന്‍ സ്ത്രീകള്‍ എന്ന് പോലീസ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് പത്രപ്രവര്‍ത്തകന്‍ പറയുമ്പോഴും, എന്തുകൊണ്ട് കേരളാ പോലീസ് ഇക്കാര്യത്തില്‍ അനങ്ങാതിരുന്നു, ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് വ്യക്തമാക്കുന്നില്ല. ആരും ചിത്രത്തില്‍ അതിനെ ചോദ്യം ചെയ്യുന്നുമില്ല! 
            ആകെത്തുക: അഭിനേതാക്കള്‍ എല്ലാവരും ഒത്തിണക്കത്തോടെ അഭിനയിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു പ്രധാന പ്ലസ്‌ പോയന്റ്. എങ്കിലും ഈ ചലച്ചിത്രം മലയാളം കണ്ട ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നാകുന്നത് ഇതിന്റെ കഥയും തിരക്കഥയും സംവിധാന മികവും കാരണമാണെന്ന് പറയാതെ വയ്യ. അവിശ്വസനീയമായ രംഗങ്ങളിലൂടെ  പ്രേക്ഷകനെ പിടിച്ചിരുത്താനും വിശദാംശങ്ങളുടെ പ്രവാഹം മുഖേന കഥയ്ക്ക്‌ വിശ്വസനീയത കൈവരിക്കാനും മലയാളിയെ അമ്പരപ്പിക്കാനും ഒരു തിരിച്ചറിവ് നേടി എന്നഹങ്കരിക്കാനും സാധിച്ച ഈ സിനിമയ്ക്ക്‌ പുല്‍ചാടിയുടെ എല്ലാ ഭാവുകങ്ങളും. പടം തീയറ്ററുകളില്‍ കുറച്ചധികം കാലം തകര്ത്താടട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.               

Tuesday, October 27, 2009

ലവ് ജിഹാദികള്‍ അറിയാന്‍ ....

ശ്ശെ, ഞാന്‍ ഇക്കാര്യമൊന്നും അറിഞ്ഞില്ലല്ലോ പടച്ചോനേ! മനോരമയ്ക്കും കൌമുദിക്കും ഒക്കെ ഒരു രണ്ടു കൊല്ലം മുമ്പ് ഈ ന്യൂസ്‌ പുറത്തു വിട്ടൂടായിരുന്നോ? ഒരു കള്ള ഹിമാറ് ജിഹാദിക്കും 2007 ഏപ്രിലിനു മുന്‍പ്‌ ഈ പ്രതിശ്രുത വരന്റെ അടുത്ത് വരാന്‍ തോന്നിയില്ലല്ലോ?! അന്നെനിക്ക് ബൈക്കില്ല, കാറില്ല,  പൈസ കിട്ടിയാല്‍ കൈക്കില്ല. ഞാനാണെങ്കി, ഫാറൂക്ക് കോളേജ്  എന്ന പൂങ്കാവനത്തില്‍ പാറി നടക്കുന്ന ഒരു യുവ കോളേജ് ലെക്ചറര്‍ ‍, UGC ശമ്പളം വാങ്ങുന്ന അവിവാഹിതന്‍ ! ആറടിയിലധികം ഉയരം, സാമാന്യം വെളുത്ത നിറം, കാണാന്‍ സുന്ദരനെന്ന അഹങ്കാരം; എന്തിനധികം പറയുന്നു ഞാനെന്നാല്‍ ഒരു മഹാ പ്രസ്ഥാനം തന്നെ ആയിരുന്നു. ഏതു പെണ്ണായാലും ഒന്ന് മോഹിച്ചു പോകും, sigh!!


ഒരു പരട്ട _____മോനും എന്നോട് വന്നു "ലവ് ജിഹാദ്" പ്രസ്ഥാനത്തില്‍ ചേരണം, ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കണം എന്നൊന്നും പറഞ്ഞില്ല. എന്റെ പ്രായമോ, നല്ല ചോര തിളയ്ക്കുന്ന ലവ് ജിഹാദ് പ്രായം! ലവ് ജിഹാദ് വൈറസ്‌ രണ്ടു കിലോമീറ്റര്‍ അപ്പുറം ബൈപ്പാസിലൂടെ സൈക്കിളില്‍ പാട്ടും പാടി പോയാലും പനി വരുന്ന സുന്ദര സുരഭില മനോജ്ഞ  കാലം. എന്ത് ചെയ്യാം, ഒന്നും നടന്നില്ല: കാരണമെന്താ? ആരും ഒരു പ്രചോദനവും തന്നില്ല! എനിക്കീ തീവ്രവാദി എന്ന് പറയുന്ന അവന്മാരോടെല്ലാം ഭയങ്കര കലിയാണ്, തീര്‍ത്താല്‍ തീരാത്ത പകയാണ്. അഞ്ചു പൈസക്ക്‌ കൊള്ളില്ല! അല്ലെങ്കില്‍ പൂവന്‍പഴം പോലത്തെ ഒരു ലവ് ജിഹാദി ഇവിടെ റെഡിയായി നിന്നിട്ട് ഒരുത്തനും തിരിഞ്ഞു നോക്കിയില്ലല്ലോ?!


അവസാനം എന്ത് സംഭവിച്ചു! പാവം മാഷ്‌, ഒരു സാധാരണ മുസ്ലിം student ‌-നെ കെട്ടി (അത്യാവശ്യം വിപ്ലവമായിത്തന്നെ) സായൂജ്യമടയേണ്ടി വന്നു. ബൈക്ക് കിട്ടിയോ? ലക്ഷം കിട്ടിയോ? ഇല്ല!!


സാരമില്ല, ഓരോ ജിഹാദിക്കും നാലെണ്ണം വരെ കെട്ടാം എന്നാണല്ലോ ഉസാമ ബിന്‍ ലാദന്റെ ജിഹാദിസ്റ്റ് മാനിഫെസ്റ്റോയില്‍ പറഞ്ഞിരിക്കുന്നത്. ഞാന്‍ റെഡിയാണ്, ലവ് ജിഹാദികള്‍ എന്ത് പറയുന്നു?! ആരും സഹായത്തിനില്ലെങ്കില്‍ ഞാന്‍ സ്വന്തം നിലയ്ക്ക് പഴശ്ശി രാജാ മാര്‍ക്ക്‌ ഒളി-ജിഹാദ് തുടങ്ങും, ജാഗ്രതൈ!


ലവ് ജിഹാദിന് എല്ലാ പരസ്യവും തന്നു അകമഴിഞ്ഞ് സഹായിച്ച മലയാള മനോരമ, മാതൃഭൂമി, കേരള കൌമുദി, ജന്മഭൂമി തുടങ്ങിയ  ദേശസ്നേഹി പത്രങ്ങള്‍ക്കു എന്റെ ഹൃദയം നിറഞ്ഞ നന്ദി! നന്ദിസൂചകമായി ഞാന്‍ ഈ പത്രങ്ങള്‍ക്കു കൊടുക്കുന്ന പരസ്യത്തിന്റെ പകര്‍പ്പ്‌ താഴെ ചേര്‍ക്കുന്നു:
        മാപ്പിള യുവാവ്, 31 വയസ്സ്‌, വെളുത്ത നിറം, 184 സെമി ഉയരം, ഗവ. കോളേജ് ലക്ചറര്‍, ഗസറ്റഡ് ഓഫീസര്‍, നിലവില്‍ ഒരു ഭാര്യ പൂജ്യം മക്കള്‍, താല്‍പ്പര്യമുള്ള അമുസ്ലിം യുവതികള്‍ താഴെ കൊടുക്കുന്ന നമ്പറിലേക്ക്  മിസ്സ്‌ അടിക്കുക. നിങ്ങള്‍ പറയുന്ന സ്ഥലത്ത്‌ പറയുന്ന സമയത്ത്‌ കാറുമായി വരുക, ഐസ്ക്രീം, ചോക്കലേറ്റ്‌ എന്നിവ ഇഷ്ടം പോലെ വാങ്ങി തരുക, സിനിമ കാണിച്ചു തരുക, മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ പഞ്ചാര വര്‍ത്താനം പറയുക, അശ്ലീല SMS ഇടതടവില്ലാതെ അയക്കുക തുടങ്ങിയ ജോലികള്‍ വളരെ ഭംഗിയായും വൃത്തിയായും ചെയ്തു തരുന്നതാണ്. വിവാഹം കഴിക്കാതെ കറങ്ങി നടക്കാന്‍ മാത്രം താല്‍പ്പര്യമുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

Sunday, October 18, 2009

മലയാള സിനിമയ്ക്ക് മരണമുണ്ടോ?!

'അല്ലാ, എങ്ങോട്ടാ ഇത്ര നേരത്തെ കുളിയൊക്കെ കഴിഞ്ഞു..?!' എന്ന ഭാര്യയുടെ സംശയത്തിന് ഞാന്‍ ഒന്നും മറുപടി പറഞ്ഞില്ല. ഒന്നാമത്‌ ഇന്ന് ഞായറാഴ്ചയാണ്, സമയം ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞു. അല്ലെങ്കില്‍ തന്നെ 'മുടിഞ്ഞ ഉറക്കമാണ്, എഴുന്നേറ്റാല്‍ ഉറങ്ങുന്ന വരെ കമ്പ്യൂട്ടറിന് മുന്‍പില്‍ ഒറ്റയിരുപ്പാണ്‌' എന്നൊക്കെ നിരവധി പരാതികള്‍! ഇനി ഞാന്‍ ഒരു ബ്ലോഗ്‌ എഴുതാന്‍ പോവുകയാണ് എന്ന് പറഞ്ഞാല്‍ മാത്രം മതി!
              മലയാള സിനിമയ്ക്ക് ഇനി മരണമില്ല എന്നാണെന്റെ അഭിപ്രായം (പഴശ്ശിയേയും വേലുതമ്പിയെയും ടിപ്പുവിനെയും പോലുള്ള ധീര ദേശാഭിമാനികള്‍ വിളിച്ച് പറഞ്ഞത് നാം കേട്ടതല്ലേ: മരണം ഒരിക്കലേയുള്ളൂ!). ഞാന്‍ ഇന്ന് രാവിലെ വായിച്ച ഒരു പോസ്റ്റ്‌ ആണ് ഈ എഴുത്തിനു ആധാരം. അവിടെ ഞാന്‍ ഒന്ന് കമന്റി. പക്ഷെ അത് കൊണ്ടും എന്റെ മുറുമുറുപ്പ് തീര്‍ന്നില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ! ഇദ്ദേഹം സാമാന്യം ഭേദമായി തന്നെ 'കേരളവര്‍മ പഴശ്ശിരാജയെ' ചിത്രവധം ചെയ്തിരിക്കുന്നു.  അയ്യോ, പഴയ കേരള സിംഹത്ത്തിനെയല്ല, ആ പേരിലുള്ള സിനിമയെ ആണ് കീറി മുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ബ്ലോഗ്, അദ്ദേഹത്തിന്റെ അഭിപ്രായം!
             ഞാന്‍ ഇവിടെ വേറൊരു റിവ്യൂ കാച്ചി ആളാവാനല്ല വന്നത്. അങ്ങനെയുള്ള അബദ്ധങ്ങള്‍ ഞാന്‍ പണ്ട് ഒന്ന് രണ്ടു തവണ കാണിച്ചിട്ടുണ്ട് എന്ന കാര്യം ഇവിടെ വിനയപൂര്‍വ്വം സ്മരിക്കട്ടെ! ഈ മേല്‍പറഞ്ഞ ലേഖനത്തില്‍ കമന്റ്സ് കോളത്തില്‍ ലേഖകന്‍ പ്രസ്താവിക്കുന്ന ചില കാര്യങ്ങളുണ്ട്: 27 കോടി മുടക്കി, പഴശ്ശിയുടെ കഥ പറഞ്ഞു, പ്രഗല്‍ഭര്‍ ഒരുമിച്ചു, ഇതൊന്നും ഒരു സിനിമ നന്നെന്നു പറയുവാനോ പറയുവാതിരിക്കുവാണോ കാരണമല്ല! ശരിയാണ്, 'മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ പടവും റിലീസ് ഡേയില്‍ കണ്ടു, എല്ലാത്തിനും റിവ്യൂ എഴുതി, എനിക്ക് തോന്നിയ പോലെ മാര്‍ക്കിട്ടു, ഞാന്‍ നാല് വര്‍ഷമായി റിവ്യൂ എഴുതുന്നു, ഹോളിവുഡ്-ല്‍ ഇറങ്ങുന്ന, ഇറങ്ങിയ എല്ലാ ചവറും ഞാന്‍ CD വാങ്ങി കണ്ടിട്ടുണ്ട്' എന്നതൊന്നും ഞാന്‍ ഒരു നല്ല സിനിമ നിരൂപകനാകാന്‍ നിമിത്തമാവില്ല എന്ന് എനിക്ക് പകല്‍ വെളിച്ചം പോലെ അറിയാം. ആയതിനാല്‍, ഞാന്‍ ഇവിടെ എന്റെ ചില അഭിപ്രായങ്ങള്‍ ഉണര്‍ത്തിക്കാന്‍ മാത്രമാണ് നില്‍ക്കുന്നത്‌: താങ്കള്‍ ഇതിനോട് യോജിക്കുന്നെങ്കില്‍ അതെന്റെ തെറ്റല്ല, വിയോജിക്കുന്നെങ്കില്‍ അതെന്റെ പിഴ!
           Tense പഠിപ്പിക്കുന്ന ഇംഗ്ലീഷ് വാധ്യാരെപ്പോലെ, "മലയാള സിനിമ മരിക്കുന്നു, മരിച്ചു, മരിച്ച്ച്ചുകൊണ്ടിരിക്കുന്നു" എന്ന് വാവിട്ടു പൊട്ടിക്കരയുന്ന നൂറു കണക്കിന് നിരൂപകരെ നമ്മുടെ ഈ ബൂലോകത്തില്‍ മാത്രം (ഭൂലോകതിങ്കല്‍ വേറെ ഒരു ആയിരം വരും) നമുക്ക് കാണാം. ഇതൊന്നും കേള്‍ക്കാനുള്ള മനക്കട്ടിയില്ലാത്തത് കൊണ്ടാണ് ഞാന്‍ നാന, വെള്ളിനക്ഷത്രം, ചിത്രഭുമി തുടങ്ങിയവ വായിക്കുന്നത് നിര്‍ത്തിയത്‌! ഒരു ചലച്ചിത്രം നിരൂപണം ചെയ്യുക എന്നാല്‍ ആ ചിത്രത്തിന്റെ സകലമാന കാര്യങ്ങളെപ്പറ്റിയും വിശകലനം ചെയ്യുക എന്നതാണ്. സംവിധാനം, കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ തുടങ്ങി തികച്ചും സാങ്കേതികമായ എഡിറ്റിംഗ്, സൌണ്ട് മിക്സിംഗ്, ഗ്രാഫിക്സ് എന്നിങ്ങനെ എല്ലാത്തിനെയും പ്രതിപാദിക്കണം. ഇതുകൊണ്ടു തന്നെയാണ് നിരൂപണം എനിക്ക് പറ്റിയ തൊഴിലല്ല എന്ന് ഞാന്‍ നേരത്തെ പറഞ്ഞത്. ഓരോ കാര്യങ്ങളും വ്യക്തമായി ശ്രദ്ധിക്കാന്‍ തന്നെ കുറഞ്ഞത്‌ ഒരു പത്ത് തവണയെങ്കിലും പടം കാണേണ്ടി വരും. അങ്ങനെ എല്ലാ സിനിമാ നിരൂപകരും ഓരോ മലയാള സിനിമയും പത്ത് തവണ വീതം കണ്ടിരുന്നെങ്കില്‍....... മലയാള സിനിമ എന്നേ രക്ഷപ്പെട്ടേനെ!!
           ഒരു മലയാള സിനിമയ്ക്കുള്ള പ്രേക്ഷകര്‍ ഈ ഇട്ടാവട്ടത്തില്‍ കിടക്കുന്ന മൂന്നരക്കോടി (തള്ളയും പിള്ളയും എല്ലാം ചേര്‍ത്ത്‌) ജനങ്ങളാണ്. ഇവരെല്ലാവരും പടം കാണാന്‍ കയറിയാലും 27 കോടിയും ന്യായമായ ലാഭവും ഗോകുലം ഗോപാലന്‍ എന്ന പഴശ്ശിരാജാ സിനിമയുടെ നിര്‍മാതാവിന് കിട്ടും എന്ന് തോന്നുന്നില്ല. താരങ്ങളുടെ ആരാധകര്‍ക്ക് മത്സരിച്ചു കീറാന്‍ വേണ്ടി കേരളത്തിലെ ചുമരായ ചുമരുകള്‍ മുഴുവന്‍ ഒട്ടിക്കുന്ന പോസ്റ്റര്‍-കള്‍ക്ക് തന്നെ 12 ലക്ഷം ചെലവു വരും എന്ന് കേട്ടപ്പോഴാണ് എനിക്ക് നിര്‍മാതാക്കളോട് ബഹുമാനം തോന്നിത്തുടങ്ങിയത്. അംബാനിയോ ടാറ്റയോ ബിര്ളയോ, പോട്ടെ, ബില്‍ ഗേട്ട്സോ ഇങ്ങനെ വെറുതെ 27 കോടി വാരി വെള്ളത്തില്‍ കലക്കുമോ?
           ക്യൂ നിന്ന് ടിക്കെറ്റെടുത്ത് സിനിമാ കാണുന്ന എത്ര മലയാളികളുണ്ട് ഇന്ന് നാട്ടില്‍?! 'ഓഹോ, നല്ല സിനിമയാണോ, എന്നാ ശരി, അടുത്തയാഴ്ച പടം ഡൌണ്‍ലോഡ് ചെയ്തു കണ്ടേക്കാം' എന്ന് കമന്റുന്ന എത്രയോ ബൂലോകവാസികളെ ഞാന്‍ കണ്ടു. 'ഓ ഗോഡ്, പറഞ്ഞത് നന്നായി, കാണണമെന്ന് വിചാരിച്ചിരുന്നു, ഏതായാലും കാശ് പോയില്ല' എന്ന് പടത്തിന്റെ നിരൂപണം വായിച്ചു ആശ്വാസം കൊള്ളുന്നവരും നൂറുകണക്കിന്. ഞാനും നിങ്ങളും ഒന്നിലേറെ തവണ അനുഭവിച്ച ഒരു അവസ്ഥയുണ്ട്: മോശം അഭിപ്രായം വായിച്ചു പടം കാണാതെ, അതിനെപറ്റി പലരോടും മോശമായി പറഞ്ഞു കുറച്ചു കാലം കഴിഞ്ഞു ഒരു ഒഴിവു ദിവസം വേറൊന്നും ചെയാനില്ലാത്ത ഗതികേട് കൊണ്ട് അതേ പടം ടിവിയില്‍ കാണേണ്ടി വന്ന അവസ്ഥ. പടം കണ്ടു കണ്ണ് നനഞ്ഞപ്പോള്‍ നമ്മള്‍ സംശയിച്ചു, എന്തിനായിരുന്നൂ ആ കണ്ണുനീര്‍?! ഒരു നല്ല സിനിമ കണ്ട സംതൃപ്തിയുടെതോ, ഒരു നല്ല സിനിമയെ തള്ളിപ്പരയെണ്ടിവന്ന പശ്ചാത്താപത്തിന്റെയോ? കള്ള VCD വാങ്ങി പുതിയ സിനിമ കാണാത്ത എത്ര പേരുണ്ട് മലയാളികള്‍ക്കിടയില്‍?!
            ഞാന്‍ 'കേരളവര്‍മ പഴശ്ശിരാജ' എന്ന പുതിയ മലയാള സിനിമ കണ്ടിട്ടില്ല, അടുത്ത് തന്നെ കാണണം എന്ന് കരുതുന്നു. ഞാന്‍ മമ്മൂട്ടി എന്ന നടന്റെ ഒരു ആരാധകന്‍ ആണ് (എന്റെ പേര് വായിച്ചു കള്ളച്ചിരി ചിരിക്കുന്നവരും ഇവിടെ കാണും), എന്ന് വച്ച് മമ്മൂട്ടിയും മോഹന്‍ ലാലും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. രണ്ടു പേരും മഹാ നടന്മാര്‍ ആണ്, ലോകത്തില്‍ ആരോടും കിട പിടിക്കുന്നവര്‍! മേല്‍പ്പറഞ്ഞ ലേഖകനെ പോലെ ഞാനും മുന്‍വിധികളില്‍ വിശ്വസിക്കുന്നില്ല. എങ്കിലും പറയട്ടെ, 4000 കോടി തുലച്ച്ച്ചു പിടിക്കുന്ന ഇംഗ്ലീഷ് പടവും (650 കോടി പ്രേക്ഷകര്‍) അമ്പതോ അറുപതോ ലക്ഷം ഉലുവാ കൊണ്ടെടുക്കുന്ന മലയാള പടവും തമ്മില്‍ compare ചെയ്തു കളയരുത്, പ്ലീസ്! അതുപോലെ തന്നെ, എത്ര വ്യത്യസ്ത genre-ഇല്‍ പെട്ടതായാലും, 'ഉന്നൈപ്പൊല് ഒരുവന്'  ഏഴും, കാണാ കണ്മനിക്ക് ആറും, പാസ്സന്ജര്‍ -നു  7.25 ഉം, ഭാഗ്യദെവതയ്ക്കു 6.25 ഉം, ടു ഹരിഹര്‍ നഗറിനു 7.2 ഉം മാര്‍ക്കിട്ട അതേ തൂലിക കൊണ്ട് പഴശ്ശിരാജയ്ക്ക് ആറു മാര്‍ക്കിട്ടത് കുറച്ചു കടന്നുപോയി, പ്രത്യേകിച്ച് ഞാന്‍ ഇതുവരെ കണ്ട മറ്റെല്ലാ റിവ്യൂ-കളും വളരെ നല്ല അഭിപ്രായം പറഞ്ഞ സ്ഥിതിയ്ക്ക്‌!
            താങ്കളും മറ്റു നിരൂപകരും മോശമല്ലാത്ത അഭിപ്രായം പറഞ്ഞ ലൌഡ് സ്പീക്കര്‍  എന്ന സിനിമ കാണാന്‍ പടം ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞു കോളേജ് വിട്ടു വരുന്ന വഴി ഞാന്‍ ഒരു വൈകുന്നേരം കോഴിക്കോട് കോറണേഷന്‍  തീയേറ്ററില്‍ പോയി. ചമ്മിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ, പടം നൂണ്‍ ഷോ ആയിയത്രേ! ഇനി ആരെങ്കിലും മലയാള സിനിമ മരിക്കുന്നു എന്ന് പറഞ്ഞാല്‍ എന്ടമ്മച്ചിയാനെ, ഞാന്‍ അവനെ തട്ടും, ഇത് മൂന്നു തരം!!
            എല്ലാ മലയാളികളും തീയേറ്ററില്‍ പോയി സിനിമ കണ്ടാല്‍ തന്നെ മുടക്കിയ പൈസ കിട്ടൂല്ല; പിന്നെയല്ലെ കമ്പ്യൂട്ടറിന് മുമ്പില്‍ ഇരുന്നു ഇങ്ങനെയുള്ള നിരൂപണങ്ങള്‍ വായിച്ചു, 'നേരത്തെ പറഞ്ഞത് നന്നായി, കാശ് പോകാതെ രക്ഷപ്പെട്ടു' എന്ന് ആത്മഗതിക്കുന്ന കേരളത്തില്‍ മലയാള സില്‍മ പച്ച പിടിക്കാന്‍ പോകുന്നത്?! ഫാന്‍സ്‌ അസോസിയേഷന്‍കാര്‍ കൂവിതോല്‍പ്പിക്കുന്നു എന്നാണല്ലോ എല്ലാവരുടെയും പരാതി, അവര് ടിക്കറ്റ്‌ എടുത്തു പടം കണ്ടിട്ടാണല്ലോ കൂവുന്നത്!

Friday, October 09, 2009

Mr. Dolphin, Here They Come!


Lo and behold! India gets another National Symbol, this time an Aquatic Animal; yes, Prime Minister Dr. Manmohan Singh declared Gangetic River Dolphin (Platanista gangetica) as India's National Aquatic Animal which now shares the limelight with such fellows as the Royal Bengal Tiger (National Animal) and Indian Peafowl (National Bird).

This decision was taken in the first meeting of the National Ganga River Basin Authority (NGRBA) chaired by Prime Minister Manmohan Singh on 5th October. The recommendation came from the Chief Minister of Bihar, Mr. Nitish Kumar. The Minister of Environment and Forests, Mr. Jairam Ramesh said that like the tiger as the national animal and peacock as the national bird, the government had declared dolphin as the national aquatic animal as it represented the health of the rivers, particularly the Ganga. He also said that by doing this the government was not only ensuring the survival of the species, but also sought to cleanse the river.

Which reminds me of the Tiger (Panthera tigris), the most celebrated member of Indian wildlife. India, which accounted for half of the world’s tiger population, declared it the national animal and launched Project Tiger in 1973. Asiatic Lion (Panthera leo persica) was the National Animal of India until then. In an unashamed exhibition of opportunism, India dumped Lion (whose population had gone down beyond the point of no return) for the sake of Tiger. The population of Indian tigers was estimated at around 3500 then and it seems tigers flourished for sometime under the strong patronage and will power of Mrs. Indira Gandhi.

Times have changed, netas are bored with the charisma of the Tiger and no need to tell them when its time to swap boats. A recent census conducted by renowned Tiger expert Dr. Ullas Karanth and his team put the tiger numbers at 1411 and the numbers are getting fewer by the day. The Babus in the MoEF (Ministry of Environment & Forests) refused to accept these numbers and put the blame on the new methodology of Camera-trapping used. They argue that tigers are still aplenty and are encountered quite often in the Indian jungles.

Tell that to us mere mortals in South India, I pray! Here, the slight glimpse of a wild cat is considered as a blessing for a lifetime by many. Barring a few fortunate souls like my good friend Balu (Dr. Balakrishnan Peroth), most of us have not seen a wild tiger up close so that our claims lack self-conviction! Once Balu got so close to one huge cat for comfort that he scared it away while being busy at screaming his heart out. On his routine bird walk in the dense forests of Silent Valley in Kerala, he was circling a bend where thick bushes hampered his view, a well grown adult tiger came face-to -face within a yard of him. Balu bent backwards with a thunderous scream and the equally surprised cat shot away in no time. That scream was enough for such a careless, lazy Tiger like him!

One day, reserves are full of tigers; the next, none could be seen! Countries like China where tiger body parts are in great demand for use in traditional medicine and people like Mr. Sansar Chand who head the largest wildlife poaching network in India are not helping things either. Its becoming more and more evident that if things do not change drastically, our respected Mr. Tiger can call it a day soon! Those handsome black and orange stripes playing hide & seek among the greens and browns of Indian jungles would be gone forever, sigh!

What about Peacock (Pavo cristatus)? Has the coveted title helped him?! I doubt, rather I suspect that giving it so much fame by elevating it to the National Bird status has indeed spelt doom for Poor Pavo! How many of you have not had the good fortune of buying and keeping peacock feathers at home? Do you think the bird willfully donated its feathers for a good cause, that is, of decorating your beautiful home?! It was rumored that Dr. Salim Ali, India's Bird man, wanted the Great Indian Bustard (Ardeotis nigriceps) to be the National Bird. Who knows why, bustard lacked charisma or the number theory which worked against the lion being applied here as well, bustard never won the race! May be it was good fortune for the poor bird, Indians never knew such a bird existed and it still exists!!

Coming back to our 'celebrity of the day': I think its an ominous sign for the Dolphin. Run for your life, man!! People are going to come for you in droves, be prepared! A conservative estimate puts the number of Ganges river dolphins (which are endemic to the Ganga and Brahmaputra river systems extending from the foot of the Himalayas to the tidal zone in India, Bangladesh, Nepal and Bhutan) at around 1,500-2,000, but their status is mostly unknown. Moreover, their habitats are shrinking as the smaller rivers are drying up and even the bigger rivers do not have uninterrupted flow in various parts. It is pointed out that some 20 years ago, both the river systems had double the present number of dolphins in them.

By declaring dolphin as the national aquatic animal, the Government hopes not only to ensure the survival of the species but also seek cleansing of the river. The minister in his declaration had also said that just as the big cat is a symbol of a healthy ecosystem in forests, the presence of the river dolphin in a river system signifies a healthy aquatic life in rivers: 'Since the river dolphin is at the apex of the aquatic food chain, its presence in adequate numbers symbolizes greater biodiversity in the river system’.

Perhaps river dolphins face the threat of extinction more from habitat destruction (pollution and habitat fragmentation by dams and barrages) than from poaching though they are hunted for their oil. The fishermen, out of ignorance, tend to treat them as competitors though dolphins generally consume only small fish. They also perish after getting trapped in fishing nets. Dolphins are very eager to be friendly with human beings so much so that they fail to understand when its time to flee! In some places like Denmark and Japan, these timid creatures are herded in huge numbers by fishermen in to narrow bays from where there is no escape. There they are brutally slaughtered just for fun! Dolphins' friendliness and timidness and their new-found popularity might as well spell their doom.

The Central Government has also announced a Rs. 15,000 Crore plan for cleaning up the Ganges over a span of ten years. It was proclaimed that increase in the number of dolphins in the Ganges would be the ‘One and Only Yardstick’ to gauge the success of the 15,000 crore 'Mission Clean Ganga’ project as these dolphins do not respond to captive breeding.

I for one, sincerely wish the efforts to bear fruit; will for once close my eyes towards those previous (precious) examples gone wrong. As they say, optimism is always the best virtue - at least it ensures you a good night's sleep!!


Related Posts with Thumbnails