Monday, December 07, 2009

BABRI: WHEN WILL WE STOP WAILING ?!


Why can't India just move on with it man? When are we gonna stop wailing about some maniacs demolishing a medieval mosque that remained neglected and dysfunctional for decades?! Past is past, gone is gone, why unnecessarily fret over a dead corpse?!

It all occurred 17 years ago, lot of water has flowed under the bridge. Times have changed, India is socio-economically and culturally entirely different from that Jurassic era, politically as well. We are now a vibrant economy, very much young and agile, and the young generation despises the kind of divisive politics that Sangh Parivar practices (not because gen-X prefer the ideals of Ahimsa and pluralism, but  they are worried lest the Sensex would come down!). Even the Rashtriya Swayamsevak Sangh (RSS) themselves think that the organization is out of sync with modern India.  

Nowadays I am reading a lot of crap about Babri Masjid Demolition, in news papers, magazines, web sites, blogs and where-not! First it was the Justice Liberhan Commission Report being leaked to the press, later the tabling of the report in parliament along with the Action Taken Report which was, obviously, full of inaction. As the anniversary of the event neared, the hullabaloo created by the media was becoming a  headache. We need to learn lessons from the past and move on, try to never repeat the mistakes again.

That brings us to the point: Mistakes! What were the mistakes, who committed them? Demolishing the structure was a big mistake, but not the biggest. Wasn't the structure an ancient, historical monument representative of the rich and diverse Indian culture, whether a temple or a mosque? Is it not the duty of a good citizen of the Republic of India to protect and preserve our national heritage?! Ok, so be it, if it's useless for the saviors of Indian culture and heritage (read Sangh Parivar), let it fall. The governments, both at the state and the centre failed to prevent the incident. "Nero playing the fiddle while Rome burned", was the  analogy used by political pundits to describe the then Prime Minister of India, PV Narasimha Rao's conspicuous inaction. He had committed the mistake of scuttling the confidence of people of India by doing nothing to prevent the demolition or the bloody riots that followed as an aftermath (some office bearers of the Indian National Congress opined recently that Rao government should have intervened in time to prevent the demolition). A fact very conveniently ignored by Justice MS Liberhan!

Who was responsible for dividing the general public on communal lines on the false premise of a Ram Temple existing at the disputed site before Babur built a mosque there? Who kept the pluralistic Indian society on toe-nails for years on end by a campaign of hate and division in the name of Ram Janma Bhoomi and building a temple there which actually started functioning in 1949 itself?! Liberhan might have said Lal Krishna Advani and Sangh Parivar, with which people generally tend to agree. Yes, but for me! For me, the first and foremost culprit is Mr. Mask, Atal Bihari Vajpayee, the former Prime Minister of India, himself. Who else has portrayed the role of the mask with such verve and enthusiasm other than him (exempting of course, Mr. Jim Carrey!)? Vajpayeeji was the soft, secular face of the BJP and only because of him they could cobble-up an alliance of pseudo-secular, opportunistic regional parties to rule the country. All the laboratory experiments later conducted by Sangh Parivar in parts like Gujarath, Orissa or Karnataka owe their success hugely to the mask and the charismatic power he wielded over the hearts of poor, unsuspecting Indians.

Did the Supreme Court commit mistakes? Let's not discuss it much as its not  regarded prudent. In spite of that, I wonder what happened to the affidavits filed in the Supreme Court by Vishwa Hindu Parishad and the Uttar Pradesh government of that time! VHP is still very much alive several years since the blatant violation of an affidavit filed before the supreme pedestal of the judiciary of India. Court always had a significant role to play: whether it be in 1949 when District Magistrate KK Nair (who later became a Jansangh - predecessor of BJP - MP) refused to obey prime minister Nehru's directive to remove idols from the mosque, or in 1986 when full access for worship to Hindus was given.

What was the mistake the common man committed? He led himself into believing that a grand Ram Temple, which would out marvel every other Hindu temple in the world, is soon going to be built at the exact place of birth of Lord Shri Ramachandra, seventh human incarnation of the Hindu god Maha Vishnu. The common men were told that once the BJP is voted to power, the first thing they are going to do is build the temple, second introduce uniform civil code and revoke the special powers accorded on the state of Jammu & Kashmir. And thats what they did, voted BJP to rule India as they very successfully managed to do!

What did the Muslims do? They were blinded by rage and hideous propaganda. Who preaches idolatry in Islam? Isn't it idolatry to worship a building which used to function as a mosque decades back? My understanding of Islam tells me that a mosque is only a building where people gather to offer prayers to the almighty Allah. Importance of that place of worship, if there is any, is nullified as and when worship stops there. In Islam, nothing other than Allah is to be worshiped; no idols, no pictures, no religious symbols, no tombs nor masjids are to be revered or worshiped. Then, why did the Muslim religious leaders in India remain stubborn when the issue of Ram's birth place originated? A single master stroke from the part of Indian Muslims would have left the Sangh Parivar naked and weaponless out in the open. That golden chance is still there; even after so much blood-shed and violence, the issue is still burning. It will be like pouring water over the raging fire if the Muslim  community decide to hand-over the disputed structure to Hindus for a grand Ram temple to be built there, which will remain for eternity as a symbol of the religious harmony and pluralistic ethos of Indian culture, wonderful testimony to a great sacrifice! As rumours stand, a similar move was on the cards even before the now-infamous Rath started rolling from Somnath in September 1990. According to political observers, it was sabotaged only because of non-cooperation of the then Shahi Imam of Delhi Juma Masjid.

What followed the demolition was also the darkest blot on the face of Islam in India. Fighting for faith is acceptable, did the prophet teach you to fight for a building which was of no relevance to the community?! Indian Muslims would never really be able to shake-off the burden of responsibility for the severe blood-shed and riots that followed in different parts of the country after the demolition of the disputed structure.


We cannot forget the heinous spate of violence and communal blood-letting that followed the trail of Advani's air-conditioned Rath or the equally despicable acts of terror and violence that erupted all over the country after the razing down of the three domes of the masjid. In spite of that, why can't we at least try!! India forgot the Partition and the sufferings it brought, we forgot the shaking of the earth when the big tree fell; why are we  not able to forget this one?! Liberhan has pulled out the last nails on the coffin of bitter truths that we were already aware of, and everybody knows that a spade is a spade, whatever you may chose to call it.


I am happy to agree with RSS chief Mohan Rao Bhagwat atleast on this count when he says: "What has been said in the Liberhan report could have been said 17 years back without the wastage of time and money."

As the popular saying goes: Betrayed once, shame on them; Betrayed twice, shame on us!!

Sunday, December 06, 2009

എന്നെ തല്ലാന്‍ വരുന്നേ...............!!!

സത്യമായും! ആരാണു തല്ലാന്‍ വരുന്നതെന്നോ? പറയാം. ബൂലോകത്തും ഓര്‍മക്കൂട്ടിലും (ഓര്‍ക്കൂട്ട് എന്നു ചുരുക്കം) 'തല്ലും കൊല്ലും' എന്നൊക്കെ ഭീഷണികള്‍ മുഴങ്ങുന്നത് പലതവണ നേരിട്ടു കണ്ടിട്ടുണ്ട്. ബൂലോകമെവിടെക്കിടക്കുന്നു, ഒറിജിനല്‍ ലോകം എവിടെക്കിടക്കുന്നു, അല്ലേ?! പത്തു ചട്ടമ്പികള്‍ മുന്നില്‍ വന്നു നെഞ്ചുവിരിച്ചുനിന്ന്  "ഞങ്ങ നിന്നേം കൊണ്ടേ പോകൂ" എന്നു പറഞ്ഞാലോ?!
            ഗുരുര്‍ - ബ്രഹ്മ  ഗുരുര്‍ - വിഷ്ണു ; ഗുരുര്‍ - ദേവോ  മഹേശ്വര,
            ഗുരു സാക്ഷാത് പരം ബ്രഹ്മ ; തസ്മൈ ശ്രീ ഗുരവേ നമ: 
പണ്ടാരാണ്ട് കഞ്ചാവടിച്ച് എഴുതിയതാണ്. 'അതൊക്കെ അന്ത കാലം' എന്നാവും എന്നോടിപ്പോള്‍ ചോദിച്ചാല്‍ മറുപടി. കാരണമുണ്ട്, ആ കിസ്സയാണ് പറഞ്ഞ് വരുന്നത്. ഒരു കോളേജ് അധ്യാപകനായി ഞാന്‍ വിരാജിക്കാന്‍ തുടങ്ങിയിട്ട് കൊല്ലം ആറായി. ഇതിനിടയ്ക്ക് കോഴിക്കോട് ഫാറൂക്ക് കോളേജില്‍ നാലഞ്ചുകൊല്ലം പണിയെടുത്തു. വമ്പന്മാര്‍  (വിദ്യാര്‍ഥി - അധ്യാപക വ്യത്യാസം ഇക്കാര്യത്തില്‍ ഇല്ല)  വിലസുന്ന കോളേജ് ആയതുകൊണ്ട് ഒതുങ്ങിക്കൂടി പാവമായാണ് കഴിഞ്ഞത്. എന്നാലും ഇടയ്ക്കിടെ ചോര ചൂടാകും, എന്തോ അധ്യാപകരോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തില്‍ അവിടത്തെ വിദ്യാര്‍ഥികള്‍ മാന്യന്മാരായതുകൊണ്ട് അടി കിട്ടിയില്ല. അങ്ങിനെ അധികം ആരെക്കൊണ്ടും മോശം പറയിക്കാതെ (നല്ലതും) അവിടെ നിന്നും ടീസീ വാങ്ങി കോടഞ്ചേരി ഗവണ്മെന്റ് കോളേജില്‍ ചേര്‍ന്നു. ഇവിടെ വന്നപ്പോളെന്താ?: ചെറിയൊരു കോളേജ്, അതില്‍ കുറച്ചു കുട്ടികള്‍, അധ്യാപകരും കുട്ടികളും ഭായ്-ഭായ്! കോടഞ്ചേരിയില്‍ നിന്നും ട്രാന്‍സ്ഫര്‍ വാങ്ങി പോകുമ്പോള്‍ സാഗര്‍ സര്‍ പറഞ്ഞത് ഓര്‍മയുണ്ട്: "ഇവിടത്തെ കുട്ടികള്‍ക്ക് രണ്ടു മാസം NSS ക്യാമ്പ്‌, രണ്ടു മാസം ഫൈന്‍ ആര്‍ട്സ്, രണ്ടു മാസം ടൂര്‍, അത്രയും മതി. ക്ലാസ്സൊന്നും വേണ്ട!"
         ഗണപതിക്ക്‌ കൊടുത്തിട്ടു തന്നെയാണ് തുടങ്ങിയത്. അതിന്റെ ഐശ്വര്യവുമുണ്ടായിരുന്നു. ആണ്‍ പിള്ളേര്‍ എല്ലാം നല്ല കമ്പനി (ആത്മഗതം ഞാന്‍ കേട്ടു, 'ഞാന്‍ ആള് ശരിയല്ല' എന്ന് പെണ്‍കുട്ട്യോള്‍ക്ക് മനസ്സിലായിക്കാണും എന്നല്ലേ?)!  സത്യം പറയാല്ലോ, കോളേജ് ലൈഫ് ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങിയത് കോടഞ്ചേരിയില്‍ വന്നതിനു ശേഷമാണ്  എന്ന് വരെ വേണമെങ്കില്‍ പറയാം. ഫാറൂഖ് കോളേജില്‍ ഞാന്‍ എന്നെ സ്വയം കെട്ടിയിട്ട വലക്കണ്ണികള്‍ താനേ പോട്ടിപ്പോയപോലെ, ആദ്യമായി ശ്വാസകോശങ്ങള്‍ നിറച്ച് ശ്വാസം കഴിച്ച പോലെ, ശരീരമില്ലാത്ത (ശരീരത്തെക്കുറിച്ച് വേവലാതികളില്ലാത്ത എന്നും വായിക്കാം!), സര്‍വതന്ത്രസ്വതന്ത്രനായ ഒരു ആത്മാവു മാത്രമായി ഞാനാ കൊച്ചു കോളേജിന്റെ പിടുങ്ങാച്ചിക്കെട്ടിടത്തിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നു.

          ആരെയും പറഞ്ഞിട്ടു കാര്യമില്ല, എല്ലാം ഞാന്‍ വരുത്തിവച്ചതു തന്നെ; അല്ലെങ്കില്‍ ഫറൂഖ് കോളേജില്‍ എന്നെ ആരെങ്കിലും കെട്ടിയിട്ടിരുന്നോ, ഇന്നതു ചെയ്യ് ഇന്നതു പാടില്ല എന്നാരെങ്കിലും പിന്നാലെ നടന്ന് സദാ സമയവും ഗുണദോഷിച്ചുകൊണ്ടിരുന്നോ? ഇല്ല. എന്തോ ഒരു അസ്വസ്ഥത, ഒരു വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടിരുന്നു എന്നത് നേര്. അതെല്ലാം അവിടെ നിക്കട്ടെ, പിന്നൊരിക്കല്‍ വിശദമായി ചര്‍ച്ച ചെയ്യാം!
        അന്നോളം അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യവും അല്ലലില്ലായ്മയും! വിദ്യാര്‍ഥികള്‍ എന്റെ സുഹ്രുത്തുക്കളായി, വര്ഷ-വിഷയ വ്യത്യാസമില്ലാതെ! പല കാര്യങ്ങളിലും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതുകൊണ്ട് ആ ബന്ധങ്ങള്‍ മാന്യമായി തുടര്‍ന്നു (എല്ലാ അധ്യാപകരും അങ്ങനെയായിരുന്നില്ല എന്നതിവിടെ വിസ്മരിക്കുന്നില്ല). രസകരമായി കലാലയജീവിതം മുന്നോട്ടു നീങ്ങുന്നതിനിടയില്‍ ചില കല്ലുകടികള്‍ ഫീല്‍ ചെയ്യാന്‍ തുടങ്ങി. അധ്യാപക-വിദ്യാര്‍ഥി ബന്ധം നിയന്ത്രണരേഖ വിട്ടു നീങ്ങുകയാണോ എന്നു സംശയിച്ച ദിവസങ്ങള്‍. പ്രത്യേകിച്ചും, ഇലക്ഷന്‍ കാലത്തെ കശപിശകള്ക്കിടയ്ക്ക് അധ്യാപകരോടുള്ള പെരുമാറ്റങ്ങള്‍. മലപ്പുറം കോളേജില്നിന്നും ഈ വര്‍ഷം സ്ഥലം മാറി വന്ന ഇക്കണോമിക്സ് അധ്യാപകന്‍ വൈസീ ഇബ്രാഹീമിന്റെ ഭാഷയില്‍ പറഞ്ഞാല്‍: "മലപ്പുറത്ത് ഇതിലും കൂടിയ തല്ലു ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ എന്തു പ്രശ്നം വന്നാലും, എത്ര തലതെറിച്ചവനായാലും ഒരു കുട്ടിയും അവിടെ അധ്യാപകനു നേരേ കൈചൂണ്ടി തെരുവുഭാഷ സംസാരിക്കില്ല!"  
         അറിവ് അരച്ചുകുറുക്കി സ്പൂണില്‍ കോരി കൊടുക്കുകയല്ല, വളരുന്ന തലമുറയ്ക്ക് നല്ല പെരുമാറ്റവും സംസ്കാരവും പകര്‍ന്നുകൊടുക്കലായിരിക്കണം വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യമെന്ന് കോടഞ്ചേരി കോളേജിലെ അധ്യാപകരെ ഇനിയാരും പഠിപ്പിക്കേണ്ട എന്ന മട്ടിലായി കാര്യങ്ങള്‍! 
           എല്ലാ പ്രശ്നങ്ങളുടെയും തിരക്കഥ സമാനമായിരുന്നു: രണ്ടു പയ്യന്മാര്‍ തമ്മില്‍ രാവിലെത്തന്നെ അതും ഇതും പറഞ്ഞ് ഉരസ്സുന്നു, ഒരുത്തന്‍ മറ്റവനെ രണ്ട് പൊട്ടിക്കുന്നു, മറ്റവന്‍ പാര്‍ട്ടിക്കാരെ കൂട്ടിവന്ന് ആദ്യത്തവനെ പൂശുന്നു, കൂട്ടത്തല്ല്, (അതിനിടയ്ക്ക് തടയാന്‍ ചെല്ലുന്ന പാവം അധ്യാപകന്‍ എല്ലാം കഴിയുമ്പോഴേക്ക് എണ്ണത്തോണിയില്‍ കിടന്ന പരുവമായിട്ടുണ്ടാകും, കേട്ടുപഠിച്ച സംസ്ക്രുതപദങ്ങള്‍ ബോണസ്!) പരാതിയുമായി രണ്ടുകൂട്ടരും പ്രിന്സിയെ കാണുന്നു, സ്റ്റാഫ് കൌണ്സില്‍ വിളിക്കുന്നു, രണ്ടു മണിക്കൂര്‍ മീറ്റുന്നു, അന്വേഷണകമ്മീഷനെ വെക്കാന്‍ തീരുമാനം, അപ്പോഴേക്കും കുട്ടിനേതാക്കന്മാര്‍ രണ്ടു കൂട്ടരെയും വിളിച്ചു കൈകൊടുപ്പിക്കുന്നു, ഉച്ചയൂണ്‍ പോലും ഉപേക്ഷിച്ച് സമാധാനപാലനത്തിനു മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അധ്യാപഹയന്മാരെ വിഡ്ഡികളാക്കി രണ്ടുപേരും പരാതിയില്ല എന്നു പറയുന്നു, മംഗളം ശുഭം!! 
           എറ്റവുമധികം വിശ്വസിച്ച, സ്നേഹിച്ച കുട്ടികള്‍ വരെ അച്ചടക്കരാഹിത്യം ചോദ്യംചെയ്യുന്ന അധ്യാപകനെതിരെ വ്യാജപരാതിയുമായി വരുന്ന അവസ്ഥ; എന്നോട് ഒരു വിദ്യാര്‍ഥിക്കും പരിഭവമില്ലായിരുന്നു, എന്റെ മുമ്പില്‍ ന്യായങ്ങള്‍ നിരത്താന്‍ പലരും മത്സരിക്കുകയായിരുന്നു.  പക്ഷേ,  അധ്യാപകരെ ബഹുമാനിക്കാനറിയാത്ത (കുറഞ്ഞപക്ഷം ദ്രോഹിക്കാതിരിക്കാനുള്ള മനസ്സില്ലാത്ത) ആ കുട്ടികളോട് ഔദ്യോഗികബന്ധത്തിനപ്പുറം ഒന്നും വേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. ഇവിടെ വിശദീകരിക്കുന്നില്ലെങ്കിലും ഇതിനിടയിലുണ്ടായ സംഭവവികാസങ്ങള്‍ എന്നെ അത്രയ്ക്ക് വേദനിപ്പിച്ചിരുന്നു: ഉയരങ്ങളില്‍ നിന്നു താഴോട്ടു വീഴുമ്പോഴുള്ള അസഹനീയമായ വേദന!
          അങ്ങനെ ചരിത്രത്തിലാദ്യമായി, കോളേജ് ഇലക്ഷന്റെ റിട്ടേണിംഗ് ഓഫീസര്‍ തന്നെ കോളേജ് യൂണിയന്റെ സ്റ്റാഫ് അഡ്വൈസര്‍ ആകുന്ന പതിവ് തെറ്റി. ഞാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസ്സമ്മതിച്ചു.  സൂചിമുഖി നേച്ചര്‍ ക്ലബിന്റെ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനവും രാജിവെക്കാന്‍ ഞാന്‍ ആലോചിച്ചിരുന്നു  എന്നു പറയുമ്പോളറിയാമല്ലോ ആ വേദനയുടെ തീവ്രത! ഇനി വിദ്യാര്ഥികളുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നത്തിലും ഇടപെടില്ല എന്നു പ്രതിജ്ഞയെടുത്തു ("കണ്മുന്നില്‍ കുത്തേറ്റു വീണുകിടന്നാലും തിരിഞ്ഞുനോക്കില്ല, പോലീസുവന്നു കൊണ്ടുപോകട്ടെ " എന്നായിരുന്നു പ്രതിജ്ഞയുടെ പൂര്‍ണരൂപം). ഹിഹി, എനിക്കുതന്നെ ഇതു കിട്ടണം!
      അങ്ങനെയിരിക്കെ ആ സുദിനം വന്നെത്തി. അന്നു കോളേജിലെത്താന്‍ കുറച്ചു വൈകി. ഒരവര്‍ ക്ളാസ്സെടുത്ത് നേരേ കാന്റീനിലേക്കു നടന്നു. സമയം ഒരു പതിനൊന്നരയായിക്കാണും.  കാന്റീനു കുറച്ചു മുകളിലായി കുറച്ചുപേരുടെ ഒരു യോഗം. ആരെയും കണ്ടു പരിചയമില്ല, എന്തായാലും ഇവിടത്തെ കുട്ടികളല്ല; കുട്ടികളേയല്ല, അത്യാവശ്യം പത്തുമുപ്പതുവയസ്സൊക്കെയുള്ളവര്‍ കൂട്ടത്തിലുണ്ട്. റംസാന്‍ സാറും കരീം സാറും ചായ കുടിച്ച് പുറത്തേക്കിറങ്ങാന്‍ നില്ക്കുകയാണ്. എന്നെ കണ്ടപ്പോള്‍ കമ്പനി തരാമെന്നു പറഞ്ഞ് അവര്‍ തിരിച്ചുകയറി. 
          ആരാണതെന്ന് സാറന്മാര്‍ക്കും പിടിയില്ല. ഞാന്‍ എസ് എഫ് ഐ  നേതാവ് നിജീഷിനോട് ചോദിച്ചു, അവനും അറിയില്ല. അധികസമയം കഴിഞ്ഞില്ല, കാന്റീനുപുറത്ത് ഭയങ്കര ബഹളം! ഞാനെന്തിനാ എഴുന്നേറ്റതെന്നോ അങ്ങോട്ടു പോയതെന്നോ ഒന്നും അറിയില്ല, ചിന്തിച്ചില്ല. അടുത്ത നിമിഷം ബഹളത്തിനു നടുക്കാണ്, നടുമധ്യത്തില്‍! മറ്റവന്മാര്‍ നാട്ടുകാരാണ്. ഞാന്‍ ചെന്ന് ഇടയ്ക്കുകയറുമ്പോ ചില ആണ്കുട്ടികളും വരത്തന്മാരും തമ്മില്‍ ഉന്തും തള്ളും നടക്കുകയാണ്,  പക്കമേളത്തിന് അന്താക്ഷരി! തല്ലിനുമുന്പുള്ള ഫോര്‍-പ്ളേ ആണെന്നു കണ്ടപ്പോഴേ മനസ്സിലായി. ഞാന്‍ നമ്മുടെ പയ്യന്മാരെ പിടിച്ചുമാറ്റി, ശേഷം മറ്റവന്മാരെയും പിടിച്ചുമാറ്റി (പിടിച്ചുതള്ളി എന്ന് അവര്‍ പറയുന്നു). കാഴ്ചക്കാരായി കുറെ പെണ്കുട്ടികളും ഉണ്ട്. എന്തായാലും പിടിച്ചുമാറ്റിയത് സന്ദര്‍ശകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അഞ്ചെട്ടു പേരുണ്ട്, ഒക്കെ നല്ല ലെവലിലുമാണ്. നീയെങ്ങനെയാ ദേഹത്തു തൊടുക, പിടിച്ചു തള്ളുക എന്നൊക്കെയാണ് ചോദ്യം. എന്തു പറയാനാ, ദേഷ്യം മുഴുവന്‍ എന്നോടായി. "ഇതു കോളേജ് ക്യാമ്പസാണ്, ബഹളമൊക്കെ ക്യാമ്പസിനുപുറത്ത്" എന്നു ശാന്തമായി അവരോടു പറഞ്ഞു. "ഓഹോ ഇതു ക്യാമ്പസാണോ, നീ പുറത്തിറങ്ങുമല്ലോ, നമുക്ക് പുറത്തുവച്ചു കാണാം" എന്ന് ഒരുത്തന്‍. "നീ പുറത്തുവാടാ, നിന്നെ തല്ലുമെടാ കൊല്ലുമെടാ" എന്നു മറ്റുള്ളവര്‍. അവരു പറഞ്ഞ മുഴുവന്‍ ഭാഷയും ഇവിടെ എഴുതിയാല്‍ എന്നെ സൈബര്‍ പോലീസ് വിചാരണയില്ലാതെ തൂക്കിക്കൊല്ലും, ഗൂഗിളിന്റെ വക കേസ് വേറെ!  എന്തെങ്കിലും തിരിച്ചുപറയാമെന്നുവെച്ചാല്....., നോക്കിനിന്ന് രസിക്കുകയല്ലേ എന്റെ പുന്നാര സ്റ്റുഡന്റ്സ്! ചുരുക്കം പറഞ്ഞാല്‍ പുലിവാലായി, വെറും പുലിയല്ല....     പുപ്പുലി!!
           അന്വേഷണത്തില്‍ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമായി. ഒന്നാം വര്‍ഷ ബീകോമിനു പഠിക്കുന്ന നാട്ടുകാരനായ ഒരു വിദ്യാര്‍ഥിയാണു സംഘത്തിന്റെ നേതാവ്. അവന്, ഒരു മാസം മുന്പ് സീനിയറായ ഒരുത്തന്റെ കയ്യില്നിന്നു തല്ലു കിട്ടി. പകരം ചോദിക്കാന്‍ ...സോറി, കൊടുക്കാന്‍ വന്നതാണ്. "എത്രയും പെട്ടെന്നു റ്റീസീ വാങ്ങിപ്പോയാല്‍ അവനു നന്ന്, അല്ലെങ്കില്‍ അവനെ തല്ലും , കോടഞ്ചേരിക്കാരോടു കൂടുതല്‍ കളിച്ചാല്‍ തട്ടിക്കളയും" ഇതാണു വന്നവര്‍ കൈമാറിയ സന്ദേശം! 
          പ്രിന്സിയില്ല, സുലൈമാന്‍ സാറിനാണ് ചാര്‍ജ്. സാറിനാകുമ്പോ നാട്ടുകാരുമായി നല്ല അടുപ്പമാണ്. അടി കിട്ടാതിരിക്കാന്‍ ഇനി സുലൈമാന്‍ സാറു തന്നെ ശരണം! സാറും നാട്ടുകാരന്‍ തന്നെയായ സണ്ണിസാറും പുറത്തോട്ടുചെന്ന് സന്ധിസംഭാഷണം തുടങ്ങി. നാട്ടുകാരായ ക്വൊട്ടേഷന്‍ സംഘം അടുക്കുന്ന ലക്ഷണമില്ല; തല്ലൊറപ്പായി, എപ്പോ എന്നറിഞ്ഞാല്‍ മതി! ഞാനും ഇറങ്ങിച്ചെന്നു: എന്തായാലും തല്ലും, എന്നാ ഇപ്പോത്തന്നെ ആയിക്കോട്ടെ! വന്നതിന്റെ യഥാര്‍ത്ഥ ഉദ്ദേശം അവര്‍ മറന്നുപോയപോലെ തോന്നി, ഓര്‍മിപ്പിക്കണം എന്നുണ്ടായിരുന്നു.
    വൈകുന്നേരം വരെ സംഘം കോളേജ് പരിസരത്തുതന്നെ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. "വെള്ളിയാഴ്ചയാണ്, പഹയന്‍ ഒരു കാരണം കിട്ടാന്‍ നടക്ക്വാണ് ‍, ഇതും പറഞ്ഞ്  പള്ളി ബഹിഷ്കരിക്കും" എന്ന് കരീം സാര്‍. പള്ളിയില്‍ പോകുമ്പോഴോ തിരിച്ചുവരുമ്പോഴോ ആക്രമണം ഉണ്ടായില്ല, എമ്മാന്തരം! പള്ളിയില്‍ പോയി വരുന്നവഴി കോടഞ്ചേരി സ്റ്റേഷനില്‍ കയറി കാര്യം പറഞ്ഞു. "പേടിക്കണ്ട, എന്തെങ്കിലും ഉണ്ടായാല്‍ അറിയിച്ചാല്‍ മതി" എന്നായിരുന്നു അവരുടെ മഹത്തായ ഉപദേശം; 'അടി കിട്ടിയിട്ട് പിന്നെ നിങ്ങള്‍ വന്നു തിരുമ്മിത്തരുമോ' എന്നു ഞാന്‍ ........   ചോദിച്ചില്ല! 
          ഉച്ചയ്ക്ക് ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ എട്ടുപത്തെണ്ണം ഞങ്ങളുടെ സമീപം വന്നിരുന്നു. ഭക്ഷണം കഴിക്കാനെന്ന വ്യാജേന, കുറെ കമ്മന്റുകളും ബഹളവും. പോകാന്‍ നേരം, 'കാശ് വട്ടപ്പാറയുടെ പറ്റിലെഴുതിക്കോളാന്‍' നേതാവ് കാന്റീന്‍ മാനേജരോട് പറയുന്നതു കേട്ടു. കേട്ടതല്ല കേള്പ്പിച്ചതാണ്, ഞങ്ങള്‍ കേള്ക്കണം എന്നുദ്ദേശിച്ചാണു പറഞ്ഞതെന്നു വ്യക്തം. വട്ടപ്പാറ എന്നാല്‍ ഫസ്റ്റ് ബീകോം പയ്യന്‍, "അവന്റെ ക്വൊട്ടേഷന്‍  ടീമാണു ഞങ്ങള്‍" എന്നു പറയാതെ പറയുന്ന വിദ്യ!

           അടുത്ത ദിവസം ഒരു വിദ്യാര്‍ഥിനിയുടെ വിവാഹമാണ്. സുവോളജി ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ഞങ്ങളെല്ലാം അങ്ങോട്ടു പോകാനിരിക്കുകയാണ്. കുറച്ച് ഉള്പ്രദേശമാണ്, അതിനാല്‍ കോടഞ്ചേരിയില്‍ നിന്നും ഒരു ജീപ്പ് എര്‍പ്പാടു ചെയ്തിട്ടുണ്ട്. കൂടെ വന്ന പയ്യന്മാര്‍ പറഞ്ഞിട്ടാണറിയുന്നത്, എന്നെ കാത്ത് എട്ടുപത്തുപേര്‍ ബസ് സ്റ്റോപ്പില്‍ നില്പുണ്ടായിരുന്ന കാര്യം! അവര്‍ തല്ലിയേ പോകൂ എന്നുറച്ചാണ് (കൊണ്ടിട്ടേ പോകൂ എന്ന് എനിക്കു വാശിയൊന്നുമില്ലെന്ന് അവര്‍ക്കറിയില്ലല്ലോ!). ഞാന്‍ ജീപ്പില്‍ മുന്നിലൂടെ പോയത് അവര്‍ കണ്ടില്ല, അവരുടെ ഭാഗ്യം!!

             തിങ്കളാഴ്ച പേടിച്ചുപേടിച്ചാണു കോളേജില്‍ പോയത്. ആരെങ്കിലും കാത്തിരിക്കുന്നുണ്ടോ എന്നറിയില്ലല്ലോ, രാവിലെ കൂടെയുണ്ടാകാറുള്ള ഷബീര്‍ സാര്‍ 'അടി ഒരു മൈല്‍ അകലെ കണ്ടാല്‍ ഓട്ടോ വിളിച്ച് വേറെ വഴി പോകും' എന്നുറപ്പ്! പിന്നെയൊരു ധൈര്യം പ്രിന്സി ആ ബസ്സില്‍ കാണും എന്നതാണ്. ഒരു ഗവന്മെന്റ് കോളേജ് പ്രിന്സിപ്പലിന്റെ മുന്നില്‍ വച്ച് ഒരു അധ്യാപകനെ അടിക്കുക.....  ഹേയ്, അങ്ങനെയൊന്നും ആരും ചെയ്യില്ല: ഞാന്‍ ആശ്വസിച്ചു. ആരും ഇല്ല. അടുത്ത ദിവസങ്ങളിലും പ്രതീക്ഷ വെറുതെയായി. കാണുന്ന കുട്ടികളൊക്കെ വിഷ് ചെയ്ത ശേഷം ധൈര്യം പകരാന്‍ ഇത്രയും കൂടി പറയും : "സാറു പേടിക്കേണ്ട, ഇത്രയും വലിയ ശരീരമില്ലേ, നല്ല വീതിയുള്ള പുറവും. അടിയൊരെണ്ണവും മിസ്സ് ആവില്ല!" 

            പയ്യനെ ഡിസ്മിസ് ചെയ്യാതിരിക്കാന്‍ ഉന്നതതല സമ്മര്‍ദ്ദം ശക്തമാണ്. പോലീസില്‍ പരാതി കൊടുത്തിട്ട് ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. അധ്യാപകസംഘടനയുടെ പ്രതിഷേധക്കുറിപ്പ് ഒരു പത്രവും പ്രസിധീകരിച്ചു കണ്ടുമില്ല.  
              സ്കൂള്‍ പഠനകാലത്ത് നോട്ടുബുക്കില്‍ കുറിച്ചിട്ട, ഒരു ബ്ളോഗര്‍ സുഹൃത്ത് ഈയിടെ ഓര്‍മിപ്പിച്ച ഒരു ശ്ളോകത്തോടെ അവസാനിപ്പിക്കാം:
                സത്യം ബ്രുയത്, പ്രിയം ബ്രുയത് ;ന ബ്രുയത് സത്യമപ്രിയ! 
മനസ്സിലായിക്കാണുമല്ലോ, അല്ലേ?
         "സത്യം പറയുക, പ്രിയമായതു പറയുക, അപ്രിയസത്യങ്ങള്‍ പറയാതിരിക്കുക!"

തീരുമാനിച്ചു: (വിദ്യാര്‍ഥികള്ക്ക് ) അപ്രിയമായത്  ചെയ്യാതിരിക്കാം !! 
 

Wednesday, November 18, 2009

കുമരകം ചാട്ടത്തിനു വെറും മൂന്നു ഡോളര്‍!

2009 നവംബര്‍ 17 ചൊവ്വാഴ്ചത്തെ മലയാള മനോരമ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച സെഡ്. എം. മൂഴൂര്‍ എന്നയാളുടെ ലേഖനത്തിന്റെ പകര്‍പ്പ്:
           അമേരിക്കയിലെ ഫ്ലോറിഡയില്‍ 1992 -ല്‍ പരിചയപ്പെട്ട റീത്ത എന്ന പെണ്‍കുട്ടിയുടെ വലിയ മോഹമായിരുന്നു ഇന്ത്യയില്‍ വരിക എന്നത്. ഒരുപാട് കാര്യങ്ങള്‍ ഇന്ത്യയെക്കുറിച്ച് അവള്‍ ചോദിച്ചു. ഇന്ത്യക്കാരെയും സംസ്കാരത്തെയും കുറിച്ച് ഏറെ മതിപ്പുള്ള അവള്‍ക്ക് ഓരോരോ കാരണങ്ങളാല്‍ യാത്ര നീട്ടിവയ്ക്കേണ്ടി വന്നു. 
       ഈയിടെ അവള്‍ക്ക് ഇന്ത്യയില്‍ വരാന്‍ ഭാഗ്യമുണ്ടായി. അന്നവള്‍ കോളേജ് വിദ്യാര്‍ഥിനിയായിരുന്നെങ്കില്‍‍, ഇപ്പോള്‍ വന്നിരിക്കുന്നത് ഭര്‍ത്താവ് സ്റ്റീവും രണ്ടു കുട്ടികളും ഒരുമിച്ചാണ്. മൂത്ത കുട്ടി നാലര വയസ്സുള്ള കെവിന്‍.  കിന്റര്‍ഗാര്‍ട്ടനില്‍    പഠിക്കുന്നു. ഇളയ കുട്ടി മാഗിക്ക് മൂന്നുവയസ്സേയുള്ളൂ. പ്ലേ സ്കൂള്‍ ബിരുദത്തിനു ചേര്‍ത്തു കഴിഞ്ഞു. 
          ഹൌസ് ബോട്ട് യാത്രയും കോക്കനട്ട്  ലഗൂണ്‍ ഭക്ഷണവും അവര്‍ക്ക് ഇഷ്ടമാകുമെന്ന്  കരുതിയാണു   കുമരകത്തിന് പോയത്. വാജ്പേയിയും കെന്നഡിപുത്രനുമൊക്കെ താമസിച്ചു കുമരകം വിശ്വപ്രസിദ്ധമായിട്ടുണ്ടല്ലോ. 
       ബോട്ടുയാത്രയും പക്ഷിസങ്കേതസന്ദര്‍ശനവും അതിഥികള്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു. കുട്ടികളും സന്തുഷ്ടരാണ്. 
          മടക്കയാത്ര കുമരകം - കോട്ടയം റൂട്ടിലാണ്‌. ടാക്സിക്കാറില്‍ ഞാന്‍ വഴികാട്ടിയായി കാറിന്റെ മുന്നിലിരുന്നു. 
          കിടങ്ങുകള്‍ പോലുള്ള കുഴികളാല്‍ അലംകൃതമാണ് റോഡ്‌. കാര്‍ ചാടിവീഴുന്നത് ഒരു കുഴിയില്‍ നിന്ന് മറ്റൊന്നിലേക്ക്. ഓരോ കുഴിയിലും കുത്തനെ വീണ് ഇളകിയാടും. അതു കഴിഞ്ഞാണ് രണ്ടാമത്തെ കുതിപ്പ്. അത് അതിനേക്കാള്‍ വലിയ കുഴിയിലേക്ക്. 
            സരസനായ ഡ്രൈവര്‍ എന്നോട് പറഞ്ഞു: 'പ്ലേറ്റ് ഒടിയാതെ ഞാന്‍ നോക്കുന്നുണ്ട്. നട്ടെല്ലിന്റെ ബെയറിങ് സൂക്ഷിക്കണം എന്ന് ഇംഗ്ലീഷുകാരോട്  ഒന്ന് പറയണേ.'
           പിന്‍സീറ്റില്‍ ആഹ്ലാദമാണ്‌. മൂന്നുവയസ്സുകാരി മാഗി കാര്‍ ഓരോ കുഴിയില്‍ വീഴുമ്പോഴും മതിമറന്നു ഠേ, ഠേ  എന്ന് ഉറക്കെ ശബ്ദിക്കുന്നുണ്ട്.  കിന്റര്‍ഗാര്‍ട്ടന്‍കാരന്‍ കെവിന്‍ കുറച്ചുകൂടി സീരിയസ്സാണ്. സംഖ്യ എണ്ണാന്‍ അവനറിയാം. ഓരോ കുഴിയില്‍ കാറ് ചാടുമ്പോഴും വണ്‍‍, ടു, ത്രീ, ഫോര്‍ എന്ന് അവന്‍ ഉറക്കെ എണ്ണുന്നു. 
           പാലമെത്തിയപ്പോള്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. കാറിന്റെ കിളിവാതിലിലൂടെ ഒരു തുണ്ടു കടലാസ് ഞാന്‍ വാങ്ങിച്ചു. മൂന്നുരൂപ. പേഴ്സ് തുറന്നു ഞാന്‍ പാലത്തിന്റെ ടോള്‍ കൊടുത്തു. പണം കൊടുക്കുന്നത് പിന്‍സീറ്റിലിരുന്നവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
          യാത്ര കോട്ടയത്ത് എത്തുന്നതുവരെ കെവിന്‍ നിര്‍ത്താതെ എണ്ണുന്നുണ്ടായിരുന്നു. 
            വണ്ടിയില്‍ നിന്നിറങ്ങിയപ്പോള്‍ കെവിന്‍ എന്‍റെ കയ്യില്‍ നിന്ന് ടോള്‍ അടച്ച തുണ്ടു പേപ്പര്‍ വാങ്ങി. 'ഇത് എന്താണ്?'- അവന്‍ ചോദിച്ചു.
            നമ്മുടെ നാടിന്റെ അന്തസ്സും അഭിമാനവും കളഞ്ഞുകുളിക്കരുതല്ലോ. ഞാന്‍ കെവിനോട് പറഞ്ഞു: വണ്ടി ഷേക്ക് ചെയ്തു സന്തോഷിപ്പിച്ചതിനുള്ള ചാര്‍ജ് ആണ് ഇത്. കുട്ടി കടലാസിലെ '3' എന്ന അക്കം കണ്ട് അതു ഡോളറാണെന്നു  തെറ്റിദ്ധരിച്ചു. അവന്‍ സ്റ്റീവിനോട് പറഞ്ഞു: 'ഡാഡീ വണ്ടര്‍ഫുള്‍, ഇറ്റ് ഈസ് ഓണ്‍ലി ത്രീ ഡോളേഴ്സ് ഫോര്‍ വണ്‍ ഹണ്‍ഡ്രഡ് ആന്‍ ട്വെന്റി  വണ്‍ ജംപ്സ്. വെരി ചീപ്പ്!' ശുദ്ധമലയാളത്തില്‍ പറഞ്ഞാല്‍ 121 അടിപൊളി ചാട്ടത്തിനു മൂന്നു ഡോളര്‍ മാത്രം. നിസ്സാരതുക!  
        സമര്‍പ്പണം: ഫണ്ടെവിടെയുണ്ടെന്നു  കണ്ടെത്താനും അതിന്റെ 80% എങ്ങിനെ വിഴുങ്ങാമെന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന  കേരളാ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ടുമെന്റിന്!!                    

Saturday, November 14, 2009

ന്യൂനപക്ഷ പ്രീണനത്തിന്റെ പുതിയ മുഖം

സസ്നേഹം മാത്തുക്കുട്ടിച്ചായന്,
             അതെ, ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു! ന്യൂനപക്ഷ പ്രീണനം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ കീഴിലുള്ള പോലീസ് വേറെ എന്ത് പറയും എന്നാ നിങ്ങള്‍ കരുതിയത്‌? ലവ് ജിഹാദ് ഇല്ലത്രേ!! 
            അപ്പോള്‍ വന്ദ്യവയോധികരായ കത്തോലിക്കാ പുരോഹിതന്മാര്‍ പറഞ്ഞതെന്താ നുണയോ? നിഷ്പക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല മാതൃകയായ വെള്ളാപ്പള്ളി നടേശന്‍ സര്‍  പറഞ്ഞതും?! കുമ്മനം രാജശേഖരനും സംഘപരിവാറും പറയുന്നത് നിങ്ങള്‍ അവഗണിച്ചോളൂ, അവര്‍ (കപട) മതേതര വാദികളല്ലല്ലോ! ലീല മേനോന്‍ എന്ന കേരളത്തിലെ എക്കാലത്തെയും മികച്ച വനിതാ പത്രപ്രവര്‍ത്തക പറഞ്ഞില്ലേ മാധവിക്കുട്ടി (എന്ത് നല്ല തങ്കപ്പെട്ട സ്ത്രീയായിരുന്നു!) എന്ന കമലാ സുരയ്യ ലവ് ജിഹാദിന്റെ ഇരയാണെന്ന്? ബിഷപ്പുമാരുടെ സംഘടന ഇടയലേഖനം ഇറക്കിയില്ലേ, അവര്‍ ഒന്നും കാണാതെ അങ്ങനെ ചെയ്യുമോ?  ഇതിനുമുന്‍പ്‌ കേരളീയ സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന വന്‍വിപത്തുകള്‍ വരുമ്പോള്‍ മാത്രമല്ലേ അവര്‍ അങ്ങനെ ചെയ്തിട്ടുള്ളൂ?! ഇതൊന്നും നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നില്ലേ?!
             ജന്മഭൂമി പോട്ടെ, കേരളത്തിലെ നിഷ്പക്ഷ ദേശീയ പത്രങ്ങളായ മലയാള മനോരമ, മാതൃഭൂമി, കേരള കൌമുദി, മംഗളം എന്നിവരും ചാനലായ ചാനലുകള്‍ ഒക്കെയും തെളിവ് സഹിതം കണക്കുകള്‍ നിരത്തിയിട്ടും പോലീസിനു ലവ് ജിഹാദ് ഇല്ല; കേരളമെന്താ വെള്ളരിക്കാ പട്ടണമാണോ? ഒരു സര്‍ക്കാര്‍ ഇങ്ങനെയും അധ:പതിക്കാമോ?! 
           പുന്നൂസ്‌ അച്ചായന്‍ ആദ്യം കൊടുത്ത റിപ്പോര്‍ട്ടില്‍ ലേശം പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നു. ജഡ്ജിയേമ്മാന്‍ പിന്നെയും അന്വേഷിക്കാന്‍ പറഞ്ഞപ്പോള്‍ 'ഇന്നെന്തെങ്കിലും നടക്കും' എന്ന് തോന്നിയതുമാണ്. പക്ഷേ രണ്ടാമത്തെ റിപ്പോര്‍ട്ട്‌ പാടെ നിരാശപ്പെടുത്തിക്കളഞ്ഞു . 18 -ഇല്‍ ആകെ മൂന്നു പേരാണത്രേ ലവ് ജിഹാദ് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞത്. അതിനും തെളിവില്ലെന്നും ഊഹാപോഹം മാത്രമാണെന്നും! ഇതൊരുമാതിരി "നട്ടപ്പാതിരയ്ക്ക് വിളിച്ചുണര്‍ത്തിയിട്ട്  കഞ്ഞിയില്ല" എന്ന് പറഞ്ഞത് പോലായി. അവന്റെ ഒലക്കേമ്മലെ റിപ്പോര്‍ട്ട്‌, കാലാവസ്ഥാ പ്രവചനം പോലെ!  
             ഇക്കാര്യത്തില്‍ കുമ്മനവും വെള്ളാപ്പള്ളിയും കേസീബീസീയും  മറ്റും എന്തേ ഒന്നും പറയാത്തത്‌? നിങ്ങളും ആ കഴുവേറികളുടെ സൈഡ് ആയോ? കഷ്ടപ്പെട്ട് ഇത്രയും കണക്കുകളും തെളിവുകളും ഒക്കെ സംഘടിപ്പിച്ചിട്ട് നിങ്ങള്‍ വെറുതെ ഇരിക്കുകയാണോ? നമ്മുടെ നിരാലംബകളും നിസ്സഹായരുമായ പെണ്‍കുട്ടികളെയൊക്കെ ഈ കാപാലികര്‍ പിച്ചിചീന്തട്ടെ  എന്നോ?! എനിക്ക് വയ്യ, ഈ മൌനത്തിനു നിങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരും; നമ്മുടെ ഒന്നുമറിയാത്ത പാവം പെണ്‍കുട്ടികളെയൊക്കെ ഇവന്മാര്‍ കയ്യും കലാശവും കാട്ടി തട്ടിക്കൊണ്ടുപോയി മതം മാറ്റി പാക്കിസ്ഥാനിലെ കൊടുംഭീകരന്മാര്‍ക്ക് കാഴ്ച വയ്ക്കും, അവസാനം എന്നെപ്പോലുള്ള ഹിന്ദു യുവാക്കന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ കേരളത്തില്‍ (അല്ല ഇന്ത്യയില്‍ തന്നെ, ലവ് ജിഹാദ് എല്ലായിടത്തുമുണ്ടല്ലോ) പെങ്കുട്ടികളില്ലാതെയാവും! അന്ന് നിങ്ങള്‍ ഒരു പാഠം പഠിക്കും. പക്ഷേ, കാലം നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ല!!
             പടിപടിയായി ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കേരളത്തില്‍ നിന്നും ഉന്മൂലനം ചെയ്യാനുള്ള ആസ്രൂതിത നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനു പണം ഒഴുക്കുന്നത് ഇവന്മാരെല്ലാം ദുബായില്‍ നടത്തുന്ന എണ്ണകമ്പനികളും. (ഓരോ കേരള മുസ്ലിം കുടുംബത്തില്‍ നിന്നും ഒരാളെങ്കിലും ഗള്‍ഫില്‍ പോകും, അവിടെ പെട്രോളിയം കമ്പനി വാങ്ങും, ഒരുത്തന്‍ കുറഞ്ഞത്‌ നാലുപേരെ ഗള്‍ഫിലേക്ക് കൊണ്ടുപോകും, ഇവരൊക്കെ എണ്ണ വിറ്റ് കാശുണ്ടാക്കും, ആ പൈസയൊക്കെ ജിഹാദ് നടത്താന്‍ കേരളത്തിലേക്ക്‌ അയക്കും; വെറുതെയാണോ കേരളം ഇത്ര കാലമായിട്ടും ഗുണം പിടിക്കാത്തത്‌?!) ക്രിസ്ത്യാനികള്‍ എണ്ണത്തില്‍ കുറവായ കാരണവും വളരെ സാധുക്കള്‍ ആയതുകൊണ്ടും മതപ്രചാരണത്തിന് അവര്‍ കാര്യമായി ഒന്നും ചെയ്യാത്തതുകൊണ്ടും (കുഴിമടിയന്മാര്‍!) അവരെ എളുപ്പം നശിപ്പിക്കാം. രാഷ്ട്രീയമായാലും അധികാരമായാലും സമ്പത്തായാലും യാതൊരു സ്വാധീനവും ഇല്ലാത്തവരാണല്ലോ അവര്‍. ഹിന്ദുക്കള്‍ അങ്ങനെയല്ല എന്ന് മേത്തന്മാര്‍ക്കറിയാം. അതുകൊണ്ട് ഹിന്ദുക്കുട്ടികളെയാവും  അവന്മാര്‍ കൂടുതല്‍ വേട്ടയാടുക. നമ്മുടെ കുട്ടികള്‍ സൌന്ദര്യത്തിലും പണത്തിലും പഞ്ചാരവര്‍ത്തമാനത്തിലും എളുപ്പം മയങ്ങിപ്പോകുന്ന ദുര്‍ബലചിത്തകളായതുകൊണ്ട്   സൂക്ഷിക്കേണ്ടിയിരിക്കുന്നു, ഒരുത്തന്‍ തന്നെ നാലെണ്ണത്തിനെ  ഒരേ സമയം മയക്കിയ റിപ്പോര്‍ട്ടുകള്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും (മുടിഞ്ഞ ഗ്ലാമറാ പന്നികള്‍ക്ക്‌)! ഇവന്മാര്‍ വല്ല കൂടോത്രമോ കൈവിഷമോ ചാത്തന്‍ സേവയോ  പ്രയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. ഉണ്ടെങ്കില്‍ പറ്റിയ പ്രതിവിധി ചെയ്യാന്‍ നമ്മുടെ 'തന്ത്രി'വര്യന്മാരെയും പണ്ഡിതന്മാരെയും ഏര്‍പ്പാടാക്കണം. ഇങ്ങനെപോയാല്‍ ഉടന്‍ തന്നെ ഹിന്ദു സമൂഹം ഒരു ന്യൂനപക്ഷമായി മാറും!  
              താഴെ  കൊടുത്തിരിക്കുന്നത് കേസീബീസീ (കേരള കത്തോലിക് ബിഷപ്സ് കൌണ്‍സില്‍) അവരുടെ 'ജാഗ്രത' എന്ന ന്യൂസ്‌-ലെറ്ററില്‍ പ്രസിദ്ധീകരിച്ച കണക്കാണ്:


DistrictMissingCases RegisteredEscaped
Thiruvananthapuram216266
Kollam98347
Pathanamthitta873611
Idukki156189
Kottayam1164613
Allepey78225
Ernakulam2285226
Thrissur1024119
Palakkad111199
Malappuram4128836
Kozhikode3649229
Kannur38210627
Kasargode58612368
WaynadNot Available


The above table brings out the following facts:
1. The total number of victims of an organized Love Jihad is 2866
2. Both Hindu and Christian girls have been the victims.
3. Only less than 10% of the victims managed to escape from the evil clutches of Love Jihadis.
4. The Muslim dominated Malabar accounts for 1674 victims (more than 60%).
5. Kasargode District tops the list of victims with 586 incidents.

             വയനാട് ജില്ലയിലെ കണക്കുകള്‍ ലഭ്യമല്ല എന്നാണു പറയുന്നത്. അതും കൂടി കിട്ടിയിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ! ഇത് 2006 മുതലുള്ള കണക്കു മാത്രം - 2005 മുതല്‍ ലവ് ജിഹാദ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് പറയുന്നത്.  (96 മുതല്‍ ഇന്ത്യയില്‍ ഇവന്മാര്‍ ഉണ്ടത്രേ, കണക്കുകൂട്ടുമ്പോള്‍ തല പെരുക്കുന്നു!) അതുകൊണ്ടാണ് ഏകദേശം 4000-ത്തില്‍ അധികം കുട്ടികള്‍ പ്രണയക്കുടുക്കില്‍ പെട്ടിട്ടുണ്ട് എന്ന് കത്തോലിക്കരും സംഘപരിവാറുകാരും ഒരേ സ്വരത്തില്‍ പറയുന്നത്. ആകെ പത്ത് ശതമാനത്തില്‍ താഴെ കുട്ടികള്‍ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ എന്നും റിപ്പോര്‍ട്ട്‌ പറയുന്നു. അതായത്‌ 400-ല്‍ താഴെ.  ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ക്കും പോലീസിനെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെന്നോ?! ഫാദര്‍ ജോണി കൊച്ചുപറമ്പില്‍ കര്‍ത്താവിനെ പിടിച്ചു ആണയിട്ടു പറഞ്ഞത് ഇങ്ങനെ നിസ്സാരമായി തള്ളിക്കളയാമോ? 
              ഇതാ ഇപ്പോ കര്‍ണാടക പോലീസും പറയുന്നു ലവ് ജിഹാദ് ഇല്ല എന്ന്. എന്തൊരു മറിമായം, ഗുജറാത്തിനു ശേഷം പ്രതീക്ഷയ്ക്ക് വക നല്‍കുന്ന, നമ്മുടെ സ്വന്തം ബീജെപ്പി സര്‍ക്കാര്‍ ഭരിക്കുന്ന കര്‍ണാടകത്തിലെ പോലീസിനു എന്ത് പറ്റി?! എടോ, കൃത്യമായ കണക്കുകളും വിവരങ്ങളും അതിനുള്ള തെളിവും കൊച്ചുപറമ്പില്‍ അച്ചന്‍ തരും, അത് വച്ച് ഒരു റിപ്പോര്‍ട്ട്‌ ഉണ്ടാക്കിയാ മാത്രം മതി. നിങ്ങക്ക് അച്ചായന്മാരെ വിശ്വാസമില്ലെങ്കി കുമ്മനം രാജശേഖരനണ്ണന്റെ കയ്യിലുണ്ട് എല്ലാ കണക്കും.  ഛേ കഷ്ടം, നമ്മുടെ പോലീസ് ഇത്ര മണ്ടന്മാരായിപ്പോയല്ലോ!! വിശദമായ അന്വേഷണത്തിലൂടെ KCBC -ക്ക് ഇത്രയും കണ്ടെത്താമെങ്കില്‍ പോലീസിനു എന്തുകൊണ്ടായിക്കൂടാ? 
           കോഴിക്കോട്‌ പാളയത്തുള്ള ചില മൊബൈല്‍ കടകള്‍ കേന്ദ്രീകരിച്ചാണ് പെണ്‍കുട്ടികളെ വലയിലാക്കുന്നതെന്ന്‍ കണ്ടെത്തിയിരിക്കുന്നു. മലബാറിലെ മസ്സാജ്‌ പാര്‍ലറുകളും ലവ് ജിഹാദ് കേന്ദ്രങ്ങള്‍ തന്നെ. എടപ്പാളിലും ഇത്തരം കടകള്‍ ഉണ്ടല്ലോ. ഇതിന്റെയെല്ലാം തെളിവുകള്‍ CBI-ക്ക്  സമര്‍പ്പിക്കണം, അവര്‍ അന്വേഷിക്കട്ടെ. അച്ചന്മാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ആരാ ഇപ്പോ കേന്ദ്രത്തിലുള്ളത്!  അല്ലാ, ഈ   തെളിവെല്ലാം വച്ച് സുപ്രീം കോടതിയില്‍ ഒരു പൊതു താല്പര്യ ഹര്‍ജി കൊടുത്താലോ, അവിടെയും സഭ പറഞ്ഞാല്‍ കേള്‍ക്കുന്നവരുണ്ടല്ലോ! നമ്മുടെ അഡ്വക്കേറ്റ് ജയശങ്കര്‍ ചോദിച്ചത് പോലെ 'നമ്മള്‍ കത്തോലിക്കാ സഭ പറയുന്നത് വിശ്വസിക്കണോ അതോ ജമായത്തെ ഇസ്ലാമി പറയുന്നത് വിശ്വസിക്കണോ?'
              ചില മുസ്ലിം ഡോക്ടര്‍മാര്‍ അടങ്ങുന്ന പുതിയ ഒരു ഭീകര ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അതുപോലെ തന്നെ ഇന്ത്യയുടെ സമ്പദ്-വ്യവസ്ഥയെ തകര്‍ക്കാന്‍ ഷെയര്‍ മാര്‍കെറ്റില്‍ പണമിറക്കുന്ന പുതിയ അടവും ഭീകരര്‍ പയറ്റുന്നുണ്ടത്രേ! ഈ മാപ്പിളാരാണല്ലോ കേരളത്തില്‍ മീന്‍കച്ചവടവും ഇറച്ചിക്കടകളും കൂടുതലും നടത്തുന്നത് (ഇതൊക്കെ അവന്മാരുടെ അടവാ, പാവപ്പെട്ടവന്‍ ചമയുകയാ ടാക്സ് വെട്ടിക്കാന്‍, എല്ലാ തെണ്ടികള്‍ക്കും മിനിമം ഒരു എണ്ണക്കിണറെങ്കിലും ഉണ്ട്). ഇറച്ചിയിലും മീനിലും വിഷം ചേര്‍ത്ത് പതുക്കെ ഹിന്ദുക്കളെ കൊല്ലാനുള്ള ഗൂഡശ്രമവും നടക്കുന്നുണ്ട് എന്നാണ് സൂചന!
            ഇതെല്ലാം പോരാഞ്ഞ്  ഹിന്ദുക്കളെ മാനം കെടുത്താന്‍ പുതിയൊരു വിദ്യ മാപ്പിളമാര്‍ പ്രയോഗിക്കുന്നുണ്ട്; മതം മാറി ഹിന്ദുവായ ശേഷം കൊടും ക്രൂരകൃത്യങ്ങള്‍ ചെയ്യുക, അങ്ങനെ ഹിന്ദു ധര്‍മ്മത്തെ കരിവാരിത്തേക്കുക. അത്തരം ഭീകരരില്‍ ഒരാളാണ് മോഹന്‍ കുമാര്‍ (ആനന്ദ്‌) എന്ന പേരില്‍ 19 യുവതികളെ  ബലാല്‍സംഘം ചെയ്ത് സയനൈഡ് കൊടുത്തുകൊന്ന സാമദ്രോഹി.  ഇതുപോലെത്തന്നെ കണിച്ചുകുളങ്ങര ബിനീഷും, കാരി സതീശനും സുകുമാരക്കുറുപ്പും ഒക്കെ ഈ സംഘത്തില്‍ പെട്ടവരാണെന്നു സംശയമുണ്ട്.  മറ്റൊരു അടവാണ് നമ്മുടെ കൂട്ടത്തിലുള്ളവരെ തന്നെ ഉപയോഗിച്ച് തീവ്രവാദം നടപ്പാക്കുക എന്നത്. ദളിതന്മാര്‍ വഴിതെറ്റിപ്പോകേണ്ട എന്ന് കരുതിയാണല്ലോ നമ്മള്‍ അവരെപ്പിടിച്ച് ജാതിയിലും പട്ടികയിലുമൊക്കെ ചേര്‍ത്തത്‌. പക്ഷേ ചില ഇടയന്മാര്‍ പുല്ലും വൈക്കോലുമോക്കെയായി വന്നു വിളിച്ചാല്‍  ഏതു കുഞ്ഞാടാ വഴിതെറ്റി പോകാത്തത്‌? അവന്മാര്‍ ഇപ്പോ തുടങ്ങിയിരിക്കുന്ന DHRM എന്‍ഡീയെഫിന്റെ സഹോദരസംഘടനയാണെന്നാണ് കേള്‍വി. നമ്മുടെ ശിവസേനയില്‍ നില്‍ക്കുമ്പോള്‍ എന്ത് നല്ല മനുഷ്യരായിരുന്നു!! ശരിക്ക് പറഞ്ഞാല്‍ ഈ ഗൂഡാലോചനയൊക്കെ  ഇന്റര്‍പോള്‍ അന്വേഷിക്കേണ്ടതാണ്. 
              ഇതൊക്കെ കേട്ടിട്ട് എനിക്ക് ഇരിപ്പുറക്കുന്നില്ല, ഇതിനെതിരെ പ്രതികരിക്കാന്‍ ഇവിടെ ആരുമില്ലേ? ആത്മാഭിമാനമുള്ള ഒരു ഭാരതീയനും?! 

ഭയാശങ്കകളോടെ,

സ്വന്തം

സന്തോഷ്‌ മാധവന്‍   


ലവ് ജിഹാദിനെ കുറിച്ചുള്ള എന്‍റെ മൂന്നാമത്തെ പോസ്റ്റ്‌ ആണിത്‌. ആവര്‍ത്തന വിരസതയോ മടുപ്പോ തോന്നുന്നുവെങ്കില്‍ സദയം................
..........വേറെ ഏതെങ്കിലും ബ്ലോഗ്‌ സന്ദര്‍ശിക്കുക. ബൂലോഗത്തില്‍ ആയിരക്കണക്കിന് പോസ്റ്റുകള്‍ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ ഇത് വായിച്ചോളണം എന്ന് എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല, പക്ഷേ ഞാന്‍ ഇത് എഴുതിക്കൊള്ളണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്!

Thursday, November 12, 2009

പേരമ്മ


ആരോ വാതിലില്‍ മുട്ടി വിളിക്കുന്നത്‌ കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്. സഞ്ജയ്‌ ആണ്, ഇക്കയും ഉണ്ട് കൂടെ! ഞാന്‍ കാര്യം തിരക്കി.
"പേരമ്മ മരിച്ചു!"
         ഞെട്ടലൊന്നും ഉണ്ടായില്ല. ഒരു ഭാരം ഒഴിഞ്ഞ തോന്നല്‍ ആണ് ഉണ്ടായത്‌. സമയം എത്രയായി എന്ന് നോക്കി: രാത്രി 1.30. കുറച്ചു നേരം എന്ത് പറയണം എന്ന് ചിന്തിച്ചു; ഇക്കയും സഞ്ജയും ഞാന്‍ എന്തെങ്കിലും പറയും എന്ന് പ്രതീക്ഷിച്ചു നില്‍ക്കുന്നത് പോലെ തോന്നി. ശല്യം, ഏതായാലും രാത്രി ആയതുകൊണ്ട് തിരക്കൊന്നും വേണ്ട, കബര്‍ അടക്കം എന്തായാലും നേരം വെളുത്തിട്ടല്ലേ കാണൂ!
    "ആ.. ഒരു അഞ്ചു മണി കഴിഞ്ഞിട്ട് പോകാം. എപ്പളാ മയ്യത്തെടുക്കുന്നത്?" (പുത്തന്‍ മലയാളിയുടെ സഹജമായ) നിര്‍വികാരതയോടെ ഞാന്‍ ചോദിച്ചു.
    "ഉമ്മച്ചി ഒന്നും പറഞ്ഞില്ല. നമ്മള്‍ വിവരം അറിഞ്ഞിട്ടു പോയില്ലെങ്കില്‍ ഓലെന്തു വിജാരിക്കും" എന്ന് സഞ്ജയ്. എന്നിട്ടവന്‍ ഇക്കാനോട്: "ബൈക്കെടുക്കണോ?"
         എനിക്ക് ചൊറിഞ്ഞു വന്നു. എനിക്കിട്ടു കൊട്ടിയതാണ്, കാര്‍ എന്റെയാണല്ലോ, എന്‍റെ ഔദാര്യത്തിന് വേണമല്ലോ എല്ലാര്‍ക്കും നാട്ടിലേക്ക് പോകാന്‍.
   "എന്നാല്‍ ശരി, ഒരു രണ്ടു രണ്ടരയ്ക്ക് പോകാം, റെഡി ആയിക്കോ!"
           അപ്പോഴാണ് ഒരു കാര്യം ഓര്‍മ വന്നത്, ലൈലയ്ക്ക് നാളെ പരീക്ഷയാണ്‌. രാത്രി മുഴുവന്‍ അവള്‍ ഉറങ്ങാതെ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. നല്ല സമയത്താണ് തള്ളയ്ക്ക് മരിക്കാന്‍ കണ്ടത്. എന്‍റെ ചിന്തകളെപറ്റി എനിക്കു തന്നെ അത്ഭുതം തോന്നി: എങ്ങനെ എനിക്കിങ്ങനെയെല്ലാം ചിന്തിയ്ക്കാന്‍ കഴിയുന്നു?! അതും  പേരമ്മയെപ്പറ്റി!!  ഉമ്മച്ചി അവസാനമായി നാട്ടില്‍ പോയപ്പോളും ദേഷ്യം കൊണ്ട് ഞാന്‍ ഇത്തരത്തില്‍ ചിന്തിക്കുകയും പറയുകയും ചെയ്തിരുന്നു. ലൈലയ്ക്ക് പരീക്ഷ നടക്കുന്ന സമയത്ത് വീട്ടുപണി എല്ലാം അവളെ ഏല്‍പ്പിച്ച് ഉമ്മച്ചി നാട്ടില്‍ പോയതിനായിരുന്നു എന്‍റെ ദേഷ്യം മുഴുവന്‍. ഭ്രാന്തു പിടിച്ച പോലെ "തള്ള ചത്ത്‌ കുഴിച്ചു മൂടിയിട്ട് ഉമ്മച്ചി ഇനി വന്നാല്‍ മതി" എന്ന് ആക്രോശിച്ചതും ഈ ഞാന്‍ തന്നെ. ആ തള്ളയെക്കുരിച്ചാണ് ഇനി ഞാന്‍ പറയുന്നത്:  
            പേരമ്മ എന്നാല്‍ വേറമ്മ, എന്‍റെ ഉമ്മയുടെ ഉമ്മ. എന്ത് കൊണ്ടാണ് എല്ലാവരും ഉമ്മുമ്മ, അമ്മൂമ്മ, വല്ലിമ്മ എന്നെല്ലാം വിളിക്കുന്ന മുത്തശ്ശിയെ ഞങ്ങള്‍ പേരക്കുട്ടികള്‍ വേറമ്മ എന്നും പതിയെ പേരമ്മ എന്നും വിളിക്കാന്‍ തുടങ്ങിയത്‌ എന്നെനിക്കറിയില്ല. എന്നു മുതലാണ്‌ വേറമ്മ എന്നത് പേരമ്മ എന്നായതെന്നും എനിക്കോര്‍മയില്ല. ഓര്‍മയുള്ളത് ഒരു ചിത്രമാണ്: കാതില്‍ നിറയെ റിങ്ങുകള്‍ തൂക്കി ഒരു വെള്ള അയഞ്ഞ കുപ്പായവും വീതി കൂടിയ കരയുള്ള  മുണ്ടുമുടുത്ത്‌ തറവാട്ടില്‍ എല്ലായിടത്തും സജീവ സാന്നിധ്യമായിരുന്ന പേരമ്മയുടെ ചിത്രം!  
        ഞാന്‍ എന്‍റെ ജീവിതത്തിലെ സുവര്‍ണകാലം എന്നു വിശേഷിപ്പിക്കുന്ന കാലം:  നാലിലും അഞ്ചിലും പഠിച്ചിരുന്ന രണ്ടു വര്‍ഷങ്ങള്‍. കോഴിക്കോട്‌ നടക്കാവില്‍ നിന്ന് ചേവായൂരിലേക്ക്  ഞങ്ങള്‍ താമസ്സം മാറുന്ന ഇടവേളയില്‍ ഞങ്ങളെ മൂന്നുപേരെയും ഉമ്മച്ചി നാട്ടില്‍ കൊണ്ടാക്കി. അവിടത്തെ സ്കൂളില്‍ ചേര്‍ത്തു. സ്ഥലത്തിന്റെ പേര് 'യൂപ്പി'. മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണയ്ക്കും  പട്ടാമ്പിയ്ക്കും  ഇടയില്‍ പുലാമന്തോള്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നാലഞ്ചു കടകള്‍ ഉള്ള ഒരു ചെറിയ അങ്ങാടിയാണ് യൂപ്പി അഥവാ തിരുനാരായണപുരം. ഒരു UP സ്കൂള്‍ ഉള്ളത് കൊണ്ടാണത്രേ യൂപ്പി എന്ന പേര് വന്നത്! അവിടെ ടാര്‍ റോഡില്‍ നിന്നും ഏകദേശം അഞൂറുമീറ്റര്‍ ഉള്ളിലേക്കായി ഒരു ഓടിട്ട രണ്ടുനില വീട്. നിറയെ മുറ്റമുള്ള, വലിയ പറമ്പുള്ള ആ വീട് ഞങ്ങള്‍ പേരക്കുട്ടികളുടെ ഉത്സവപ്പരമ്പായിരുന്നു.  എല്ലാ അവധിക്കാലത്തും ഞങ്ങള്‍ ഒത്തു ചേരുന്ന സമ്മേളന നഗരി! അന്നത്തെ ആ ജീവിതത്തിനു ശേഷമാണ് കോഴിക്കോട്ടുക്കാരനായ ഞാന്‍ ഇജ്ജെന്നും കുജ്ജെന്നും സംസാരിക്കാന്‍ തുടങ്ങിയത്‌. ചേവായൂരില്‍ പലരും ഞങ്ങളെ അതും പറഞ്ഞ് കളിയാക്കുമായിരുന്നു, എങ്കിലും അന്നും ഇന്നും എനിക്ക് നാടെന്നാല്‍ യൂപ്പിയാണ്. 
             അവിടത്തെ  ജീവിതമായിരിക്കണം എന്നെ കൃഷിയെ സ്നേഹിക്കാന്‍ പഠിപ്പിച്ചത്‌. ആ ഒരേക്കര്‍ പുരയിടത്തില്‍ പേരമ്മ ചെയ്യാത്ത കൃഷിയോന്നുമില്ല. വാഴയും കപ്പയും ഇഞ്ചിയും മഞ്ഞളും കുരുമുളകും കൂവയും ചേനയും ചേമ്പും പയറും മത്തനും പാവക്കയും പടവലവും വെണ്ടയും പലതരം ചീരയും കുമ്പളവും കാവത്തും വെറ്റിലയും എന്നു വേണ്ട ഒരുവിധപ്പെട്ട പച്ചക്കറിയൊക്കെ പേരമ്മ നട്ടുണ്ടാക്കിയിരുന്നു. പോരാത്തതിന് പറമ്പില്‍ നിറയെ മാവും പ്ലാവും പേരയും കശുമാവും കുടപ്പനയും മറ്റും. ഉമ്മയ്ക്ക് സഹായത്തിനു കോരനും കാളിയും. പിന്നെപ്പിന്നെ അവര്‍ വരാതായി. മകന്‍ ഗള്‍ഫിലാണല്ലോ,  മാപ്പിളാരെ വീട്ടില്‍ കെളയ്ക്കാന്‍ പോണ്ട കാര്യം അവര്‍ക്കില്ല! എനിക്കൊരു കര്‍ഷകന്റെ മനസ്സാണെന്ന് സുഹൃത്തുക്കളോട് ഞാന്‍ പറയാറുണ്ട്‌. ആ മനസ്സെവിടുന്നു കിട്ടി എന്നു ഞാന്‍ പറഞ്ഞിട്ടില്ല ഇതുവരെ.  
              അവിടത്തെ ജീവിതം തന്നെയാണ് പച്ച മണ്ണിനെ പ്രേമിക്കാന്‍ എന്നെ പഠിപ്പിച്ചത്‌. മണ്ണ് കുഴച്ച് മുറ്റത്തിനു അതിര് കെട്ടുന്ന ദിവസം ഞങ്ങള്‍ക്ക്‌ ഉത്സവം തന്നെയാണ്, നല്ല ചുവന്ന പശിമയുള്ള മണ്ണ് ചവിട്ടിക്കുഴച്ച് ചുമരില്‍ വാരിത്തേക്കാന്‍ എന്തെന്നില്ലാത്ത രസമാണ്. ചുവന്ന മണ്ണിന്റെ ആ പശിമ എനിക്കു ഭയങ്കര ഇഷ്ടമായിരുന്നു. മതിലുകെട്ടല്‍ കഴിഞ്ഞു നിലം ചാണകം മെഴുകും, ചാണകത്തിന് ഒരു പ്രത്യേക ഗന്ധമാണ്, എന്നെ സംബന്ധിച്ച് സുഗന്ധം! അന്നത്തെ, പാടത്തിന്റെ നടുവിലൂടെ കുളിക്കാനുള്ള പോക്കും രസമാണ്. കുളം, തോട്, പുഴ, പാടം എല്ലാം ഞാന്‍ അനുഭവിച്ചത്‌ ആ രണ്ടു വര്‍ഷങ്ങളിലാണ്. ഓട്ടിന്‍പുറത്ത് നിന്നും മഴത്തുള്ളികള്‍  നിലത്തു വീഴുന്നതും മഴവെള്ളം നീര്‍ച്ചാലുകളായി ഒളിച്ചുപോകുന്നതും ആ കോലായി തിണ്ണയിലിരുന്നു  നോക്കിയിരിക്കുന്നത് ഇന്നും ഓര്‍മയുണ്ട്. വെള്ളത്തിന്‌ വഴിയുണ്ടാക്കാന്‍ മണ്ണ് കൊണ്ട് തടം കെട്ടുന്നതും!
              അന്ന് തറവാട്ടില്‍ കരണ്ടില്ല. മണ്ണെണ്ണ വിളക്കെന്ന പ്രതിഭാസമാണ് വെളിച്ചത്തിന്റെ ദാതാവ്. ആകെയുള്ള ഒരു കുളിമുറി പുറത്ത്‌ അടുക്കളയുടെയും കിണറിന്റെയും അരികിലായാണ്‌. കക്കൂസ് കുറച്ചു ദൂരെ മാറി. പിന്നിലെ ടാങ്ക് നിറച്ചു പൈപ്പിലൂടെ വെള്ളം വരുന്ന വിദ്യ ഇന്നോര്‍ക്കുമ്പോള്‍ കൌതുകമാണ്.  ആ കുളിമുറിയില്‍ കുളിച്ചോണ്ടിരിക്കുമ്പോള്‍ പുറത്തെ മട്ടിമരത്തില്‍ കൂട് കെട്ടിയ കാക്കതമ്പുരാട്ടിയെയും കുടുംബത്തെയും നോക്കി നില്‍ക്കുന്നത്, കുടപ്പനയില്‍ കോണി വച്ച് കയറി മണ്ണാത്തിപ്പുള്ളിന്റെ  നീലയില്‍ പുള്ളിയുള്ള മുട്ട എടുത്തത്, അത് കോഴിക്ക് അട വെച്ചത്, പടിക്കലുള്ള നാടന്‍ മാവിന്റെ ചോട്ടില്‍ തേങാപ്പൂള്‍  ഇരയാക്കി എലിക്കെണി വച്ച് അണ്ണാനെ പിടിക്കുന്നത്, പാടത്തിന്‍ കരയില്‍ കൃഷിക്കാര്‍ തെങ്ങില്‍നിന്ന് വെട്ടിയിട്ട ഓലയിലെ  കൂട്ടില്‍ നെയ്ത്തുകാരന്‍ പക്ഷിയുടെ മുട്ട തിരഞ്ഞത്, വര്‍ഷക്കാലത്ത്‌ പാടത്ത്‌ പുഴവെള്ളം കയറുമ്പോള്‍ പൊങ്ങിക്കിടക്കുന്ന അനേകായിരം പുഴുക്കളെ നോക്കിനിന്നത്, വേനലില്‍ വറ്റിയ പാടത്തെ ചെറിയ കുഴിയില്‍  തോര്‍ത്ത്‌ കൊണ്ടരിച്ചു പരല്‍ മീനിനെ പിടിച്ചത്, അങ്ങനെ പിടിച്ച കുഞ്ഞുമീനുകളെ കിണറ്റിലെ കണ്ണന്‍ മീനിനു തിന്നാന്‍ കൊടുത്തത്‌, കുളിമുറിക്കും മൂത്രപ്പുരക്കും ഇടയിലെ മണ്ചുമരില്‍  സ്പ്രിംഗ്‌ പോലെ ചുരുണ്ടു കിടന്ന പാമ്പിനെ ബക്കര്‍കാക്ക (ഇളയ അമ്മാവന്‍) തല്ലിക്കൊന്നത്, കെണി വച്ച് പിടിച്ച എലിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ നോക്കിയിട്ടും അത് ചാവാതെ രക്ഷപ്പെട്ടത്: അങ്ങനെ എന്തെല്ലാം ഇടപെടലുകളിലൂടെയാണ്‌ എന്‍റെ പ്രകൃതിവിജ്ഞാനം വളര്‍ന്നത്!  തിരിഞ്ഞുനോക്കുമ്പോള്‍ ആ കണ്ണന്‍ മീന്‍ (ബ്രാല്‍ എന്ന് കോഴിക്കോട്ടുകാര്‍ വിളിക്കും, വരാല്‍ എന്ന് മറ്റുള്ളവരും) എന്‍റെ ജീവിതത്തിലെ ഒരു പ്രധാന സഹനടന്‍ തന്നെയാണ്; എത്രകാലം അവന്‍ ആ കിണറ്റില്‍ ജീവിച്ചു! ഓരോ തവണയും അവധിക്കു നാട്ടില്‍ ചെല്ലുമ്പോള്‍ ഞാന്‍ കിണറ്റില്‍ നോക്കും, അവന്‍ അവിടെത്തന്നെ ഉണ്ടോ എന്ന്. ഒരു പക്ഷേ ആ രണ്ടു വര്‍ഷം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്ന പ്രകൃതിസ്നേഹി ഇന്നുണ്ടാകുമായിരുന്നില്ല! 
            പരിപ്പും തക്കാളിയുമിട്ട് ഉണ്ടാക്കിയ കുമ്പളങ്ങ കറി ഞാനിഷ്ടപ്പെടുന്നുവെങ്കില്‍ അതിനു കാരണം പേരമ്മയാണ്. അതായിരുന്നു പേരമ്മയുടെ മാസ്റ്റര്‍-പീസ് കറി. എന്നും എപ്പോഴും ആ കറി കൂട്ടിയിട്ടും എനിക്കു മടുത്തില്ല, ആ രുചി വേറെ എവിടെയും കിട്ടിയുമില്ല! അരിമാവ് കലക്കിയുണ്ടാക്കുന്ന അപ്പം പേരമ്മയുടെ മറ്റൊരു കലാവിരുതാണ്, കൂടെ  തേങ്ങയരച്ച കോഴിമുട്ട പൊട്ടിച്ച് ഒഴിച്ച കറിയും. ഇട നേരത്ത് കഞ്ഞിയുണ്ടാകും ചൂടോടെ, തൊട്ടുകൂട്ടാന്‍ അച്ചാറും പിന്നെ ഉണക്ക മാന്തളോ മുള്ളനോ വറുത്തതും, ഓര്‍ത്തിട്ടു തന്നെ വായില്‍ വെള്ളം വരുന്നു! 
               പേരമ്മയുടെ  കയ്യില്‍ എപ്പോഴും ആവശ്യത്തിനു പൈസ കാണും, പക്ഷേ ആര്‍ക്കും അങ്ങനെ കൊടുക്കില്ല. വെറ്റിലയും പുകലയും വാങ്ങാന്‍ എന്നോടാണ് പലപ്പോഴും പറയുക. പൈസയൊക്കെ മുണ്ടിന്റെ തലപ്പത്തെ കിഴിയിലും പിന്നെ പെരമ്മയ്ക്ക്‌ മാത്രം അറിയുന്ന സ്ഥലങ്ങളിലും ആണ് സൂക്ഷിക്കുക. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത്‌ നാട്ടില്‍ പോയി മടങ്ങുമ്പോഴൊക്കെ പേരമ്മ എനിക്കു രൂപ എന്തെങ്കിലും തരും, അത് കേള്‍ക്കുമ്പോള്‍ ഉമ്മച്ചിയ്ക്ക് അത്ഭുതമാണ്. വേറെ ആര്‍ക്കും പേരമ്മ അങ്ങനെ പൈസ കൊടുക്കാറില്ലത്രേ! ഈയടുത്തകാലത്ത്, ഓര്‍മയില്ലാത്ത സമയത്ത് ആരോ ഹംസുക്കാക്കയ്ക്ക് (രണ്ടാമത്തെ അമ്മാവന്‍)  കൊടുക്കാന്‍ നല്‍കിയ രൂപ വളരെ ഭദ്രമായി കട്ടിലില്‍ കിടക്കയുടെ അടിയില്‍ പേരമ്മ സൂക്ഷിച്ചു വച്ചിരുന്നു പോലും! ദിവസങ്ങള്‍ കഴിഞ്ഞു കിടക്ക കഴുകാന്‍ എടുത്തപ്പോള്‍ അമ്മായിയാണ് കണ്ടത്‌.    
                ഉമ്മയുടെ വാപ്പയെ കണ്ട ഓര്‍മ കുറവാണ്. ആകെ ഓര്‍ക്കുന്നത് ഒരിക്കല്‍ സന്ധ്യയ്ക്ക്‌  (അതോ പുലര്‍ച്ചയ്ക്കോ?) വല്ലിപ്പ ഒച്ചയുണ്ടാക്കി വീടിന്റെ മുറ്റത്ത്‌ നിന്ന് കുറുക്കന്മാരെ ഓടിക്കുന്ന രംഗമാണ്. മറ്റൊന്ന്, ബീച്ച് ഹോസ്പിറ്റലില്‍ കിടക്കുന്ന വല്ലിപ്പയുടെ കട്ടില്ക്കാലില് കടപ്പുറത്ത്‌ നിന്ന് പിടിച്ച ഞണ്ടിനെ കെട്ടിയിട്ട രംഗം. അപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന രോഗിയുടെ ബന്ധുവായ പന്നിയങ്കര ഇത്താത്തയുടെ മകന്‍ നാസര്‍ പിടിച്ചു തന്ന ഞണ്ട്. അഞ്ചോ ആറോ വയസ്സില്‍ ജീവനില്ലാത്ത ശരീരത്തിന്റെ കൂടെ ആംബുലന്‍സില്‍ യാത്ര ചെയ്തതാണ് കൊങ്കത്ത് രായന്‍ എന്ന വല്ലിപ്പയെക്കുരിച്ചുള്ള എന്‍റെ അവസാനത്തെ ഓര്‍മ. കൊങ്കത്ത് കുഞ്ഞിപ്പാത്തുമ്മ അങ്ങനെയല്ല, അവരായിരുന്നു എന്‍റെ കുട്ടിക്കാലം! 
              ആ ഉമ്മയെപ്പറ്റി ആണ് ഞാന്‍ ആദ്യം പറഞ്ഞതെല്ലാം ചിന്തിച്ചത്‌. പ്രായമായപ്പോള്‍ ഉമ്മയ്ക്ക് ഓര്‍മയില്ലാതായി, ചെറിയ കുട്ടിയെപ്പോലെയായി. അന്നൊക്കെ വരുന്നവരൊക്കെ ആരാ എന്താ എന്ന് ഉമ്മയെക്കൊണ്ട് പറയിക്കലായിരുന്നു പലരുടെയും വിനോദം. പാവം ചിരിച്ചുകൊണ്ടിരിക്കും. കണ്ടാല്‍ ആരും അസുഖമുണ്ടെന്നു പറയില്ല. ഹംസുക്കാക്കയെ കാണുമ്പോള്‍ പേരമ്മ എഴുന്നേറ്റു നില്‍ക്കും, തട്ടം കൊണ്ട് തല മറയ്ക്കും, കാരണം ഹംസുക്കാക്ക വല്ലിപ്പ ആണെന്നാണ്‌ വിചാരം. ആ കാലത്ത്‌ പാവം അമ്മായിയെ കുറെ ബുദ്ധിമുട്ടിച്ചു. നാലഞ്ചു മാസമായി കിടപ്പായിട്ട്. രണ്ടു മാസം മുമ്പ് ഹോസ്പിറ്റലില്‍ നിന്ന് പറഞ്ഞയച്ചു, ഇനി അധിക ദിവസമില്ല എന്നും പറഞ്ഞ്. 
                     എന്തോ, അങ്ങനെ കണ്ടോണ്ടിരിക്കുന്നതിലും ഭേദം പേരമ്മ മരിക്കുന്നതാണെന്ന് ഞാന്‍ എത്രയോ തവണ ചിന്തിച്ചിട്ടുണ്ടാകണം!  എന്നാലും കാലം എത്ര വേഗമാണ് ഓര്‍മ്മകള്‍ മായ്ക്കുന്നത്, ബന്ധങ്ങളുടെ  കെട്ടുകള്‍ അയക്കുന്നത്?!!

   

Saturday, October 31, 2009

സിനിമാ നിരൂപണം: "ലവ് ജിഹാദ്"

കേരളത്തില്‍ വളരെ വിജയകരമായി ബോക്സ്‌-ഓഫീസ് കലെക്ഷനുകള്‍ തകര്‍ത്ത്‌ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തെ പറ്റിയാണ് എന്റെ ഇന്നത്തെ നിരൂപണം. മദനി- ദി ടെറരിസ്ട്, അഭയ കൊലക്കേസ്: ഒരു CBI ഡയറിക്കുറിപ്പ്‌, മുത്തൂറ്റ് വധം ആട്ടക്കഥ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഇത്രയധികം വരവേല്‍പ്പ്‌ ലഭിച്ച ഒരു മലയാള ചലച്ചിത്രം അടുത്തിടെ ഉണ്ടായിട്ടില്ല തന്നെ! ഈ ചിത്രത്തെ പറ്റി പറയുമ്പോള്‍ എടുത്തു പറയേണ്ട മറ്റൊരു വസ്തുത, ഈ സിനിമയുടെ ജനപിന്തുണയാണ്. കേരളത്തിലെ ആയിരക്കണക്കിന് നിരൂപകരില്‍ ഒരാള്‍ പോലും ഈ സിനിമയെ കുറിച്ച് മോശമായ ഒരു അഭിപ്രായം ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല. ഏതു ചവറു മലയാള ചലച്ചിത്രത്ത്തെയും നഖശിഖാന്തം കീറിമുറിച്ച്‌ പരിശോധിക്കുന്ന ചില നിരൂപകരാകട്ടെ, നിശ്ശബ്ദത പാലിക്കുകയാനുണ്ടായത്! മലയാളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഹിന്ദി രൂപത്തിന് കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. കന്നടയില്‍ ചിത്രം ഇറങ്ങിക്കഴിഞ്ഞു. നല്ല സ്വീകരണമാണ് ലഭിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഉടന്‍ ഇറങ്ങും എന്ന് കരുതുന്നു.  ഉടനെതന്നെ ഇതിന്റെ രണ്ടാംഭാഗവും മൂന്നാം ഭാഗവും ഇറക്കാന്‍ ധാരണയായതായി അറിയാന്‍ ലേഖകന് കഴിഞ്ഞു. രണ്ടാം ഭാഗം "ക്ലിനിക്കല്‍ ജിഹാദ്" എന്നും മൂന്നാംഭാഗത്തിന് "ഷെയര്‍-മാര്‍കറ്റ്‌ ജിഹാദ്" എന്നും പേരിട്ടു കഴിഞ്ഞു.  ഇതിനു പണം മുടക്കാന്‍ തയ്യാറായി ശ്രീ. നാരായണ പണിക്കരും ജന്മഭൂമി ഫിലിംസും മുന്നോട്ടു വന്നിട്ടുണ്ട്.  കഥ സംഘപരിവാരന്റെത് തന്നെ! ചിത്രത്തിന്റെ വിശദമായ ആസ്വാദനം ചുവടെ ചേര്‍ക്കുന്നു:
            കഥാതന്തു: ഈ സിനിമ റൊമാന്റിക്‌ സസ്പെന്‍സ്‌ ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. വ്യത്യസ്ത മതസ്ഥരായ രണ്ടു ജോടികളുടെ പ്രണയവും വിവാഹവും അതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ്  ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. സുന്ദരമായ മായികക്കാഴ്ച്ചകളുടെ പുറം മോടിക്കുള്ളില്‍ ഈ രണ്ടു പ്രണയങ്ങള്‍ക്കും മറ്റു ചില ഉദ്ടെശ്ശലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കപെടുന്നിടത്താണ് ഈ സിനിമ പ്രേക്ഷകന്റെ ഹൃദയത്തെ തകിടം മറിക്കുന്നത്. ഇടവേളയ്ക്കു ശേഷം കഥ ഒരു പ്രേമകാവ്യത്തിന്റെ രൂപം വെടിഞ്ഞു കുറ്റാന്വേഷണ നിഗൂഡരൂപം സ്വീകരിക്കുന്നു. കഥയുടെ അവസാനം തീര്‍ച്ചയായും പ്രേക്ഷകനെ പിടിച്ചിരുത്തും, ഇളക്കി ചിന്തിപ്പിക്കും! പ്രേക്ഷകന്‍ ഒരിക്കലും സ്വപ്നം പോലും കാണാത്ത തലത്തിലേക്ക് കഥാഗതിയെ കൊണ്ടെത്തിക്കുന്ന കഥാകൃത്തിന്റെ കഴിവാണ് ഈ സിനിമയുടെ വിജയം. രക്ഷിതാക്കളുടെ കടുത്ത എതിര്‍പ്പിനെ വകവെക്കാതെ ഒന്നാകുന്ന കമിതാക്കളെ നാം മുന്‍പ് പല സിനിമകളിലും കണ്ടിട്ടുണ്ട്. പക്ഷെ പിന്നീടങ്ങോട്ട് ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന, ചോര കല്ലാക്കുന്ന ഒരു ഗൂടാലോചാനയുടെ ചുരുള്‍ വിടരുകയാണ്. വിവാഹ ശേഷം ഈ പെണ്‍കുട്ടികള്‍ തങ്ങള്‍ അകപ്പെട്ട കെണി തിരിച്ചറിയുന്നതും ഒരു മാധ്യമ പ്രവര്‍ത്തകന്റെയും സാമൂഹ്യ സേവാ പ്രവര്‍ത്തകന്റെയും സഹായത്താല്‍ രക്ഷപ്പെടുന്നതുമാണ് ഈ സിനിമയുടെ ഇതിവൃത്തം! ഇതിനിടയില്‍ പോലീസിന്റെയും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ജട്ജിയുടെയും സഹായത്തോടെ ഇവര്‍ ഒരു അന്താരാഷ്ട്ര തീവ്രവാദി ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരുന്നു. യുവാക്കളെ ഉപയോഗിച്ച് അന്യ മതസ്ഥരായ യുവതികളെ വശത്താക്കുകയും മതം മാറ്റുകയും ചെയ്യുക എന്നതാണ് ഈ തീവ്രവാദികളുടെ ഗൂടലക്ഷ്യം. ലക്ഷ്യപ്രാപ്തിക്കായി ഭീകരര്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളും അവരുടെ ഭീകര സംഘടനാ പ്രവര്‍ത്തനങ്ങളും അവര്‍ ചെയ്തു കൂട്ടിയ കുറ്റകൃത്യങ്ങളും എല്ലാം ഒന്നൊഴിയാതെ പ്രതിപാദിക്കുന്നുണ്ട് ചിത്രത്തില്‍. കഥയുടെ വിശദാംശങ്ങള്‍ കൊണ്ട്, പ്രത്യേകിച്ചും ഭീകരരുടെ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള വളരെ ആത്യന്തികമായ വിവരങ്ങള്‍ കൊണ്ട് നമ്മെ അമ്പരപ്പിക്കുകയും വളരെയധികം പേടിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ മനോഹര ചലച്ചിത്രം!
          സംവിധാനം, തിരക്കഥ: മലയാളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും നല്ല തിരക്കഥയാണ് ഈ ചിത്രത്തിന്റെതെന്നു നിസംശയം പറയാം! ഇതിനോട് കുറച്ചെങ്കിലും കിട പിടിക്കാവുന്നത് ഒരു പക്ഷെ അഭയ കൊലക്കേസ്: ഒരു CBI ഡയറി കുറിപ്പ്‌, മുത്തൂറ്റ് വധം ആട്ടകഥ, ചാരം + കേസ്‌ = ISRO, എന്നീ ചിത്രങ്ങളുടെ തിരക്കഥ ആയിരിക്കും. ചിത്രത്തിന്റെ സംവിധാനം എടുത്തു പറയേണ്ട ഒന്നാണ്; ചിത്രത്തിന്റെ സഹസംവിധായകനും കഥാക്രുത്തുമായ ശ്രീ. സംഘ പരിവാരന്‍ കുറച്ചു കാലമായി ഈ കഥ മനസ്സിലിട്ടു നടക്കുകയായിരുന്നു എന്നാണറിവ്. പല പ്രമുഖ സംവിധായകരോടും കഥ പറഞ്ഞെങ്കിലും അവരാരും വേണ്ട പ്രോത്സാഹനം നല്‍കിയില്ല. പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീ. സഭാ പതി സ്വന്തം നിലയ്ക്ക് ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. മുന്‍കാലങ്ങളില്‍ തമ്മില്‍ ചില കശ പിശകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സംവിധായകനും കഥാകൃത്തും ഈ ചിത്രത്തിന്റെ നിര്‍മാണ വേളയില്‍ പരിപൂര്‍ണമായി അന്യോന്യം സഹകരിച്ചു പ്രവര്‍ത്തിച്ചു. ഈ ചിത്രത്തിന്റെ കഥ കേള്‍ക്കാനിടയായ ശ്രീ. വെള്ളാപ്പള്ളി നടേശന്‍ എത്ര രൂപ വേണമെങ്കിലും മുടക്കാന്‍ തയ്യാറായി മുന്നോട്ടു വരികയായിരുന്നു. തന്റെ രാഷ്ട്രീയ എതിരാളി ശ്രീ. ഗോകുലം ഗോപാലന്‍ സിനിമയിലും രാഷ്ട്രീയത്തിലും വിജയം വരിക്കുന്നത് തടയിടാനുള്ള വെള്ളാപ്പള്ളിയുടെ തന്ത്രമായി ഈ സിനിമയെ കാണുന്ന വിമര്‍ശകരും ഉണ്ട്. ഭാവിയിലും തന്റെ നിലനില്‍പ്പിനു പ്രസ്തുത കഥാകൃത്തിന്റെ സഹകരണം തനിക്കു ലഭിക്കണമെന്ന തിരിച്ചറിവാണ് നിര്‍മാതാവിനെ സ്വാധീനിച്ചതെന്നാണ് ചിലരുടെ പക്ഷം.
             അഭിനേതാക്കള്‍: രണ്ടു നായികമാരും രണ്ടു നായകന്മാരും ഈ ചിത്രത്തിലുണ്ട്. നാലുപേരും പുതുമുഖങ്ങള്‍ ആണെങ്കിലും അവരവരുടെ വേഷം ഭംഗിയാക്കി. നായകന്മാര്‍ പിന്നീട് വില്ലന്മാരായി പരിണമിക്കുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പുതുമ. പാത്രസൃഷ്ടിയുടെ വൈഭവത്താല്‍ ഈ വേഷങ്ങള്‍ മികച്ചതാവുന്നു. ജഡ്ജിയുടെ വേഷം അവതരിപ്പിച്ച ശങ്കര്‍ജി വളരെ തന്മയത്വത്തോടെ തന്റെ ഭാഗം അഭിനയിച്ചിരിക്കുന്നു.  സമൂഹത്തിലെ അനീതികളോട് നിഷ്പക്ഷമായി പ്രതികരിക്കുന്ന, പൊട്ടിത്തെറിക്കുന്ന നീതിന്യായ വ്യവസ്ഥയുടെ ചുറുചുറുക്കുള്ള കാവലാളായി അദ്ദേഹം മനോഹരമായി അഭിനയിച്ചു. പത്രപ്രവര്‍ത്തകനായി വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ സഹായിമാരായി കണ്ടത്തില്‍ മത്തായിയും മര്‍ഡോക്ക് എന്ന സായിപ്പും തകര്ത്തഭിനയിച്ചു, അഭിനയിക്കുന്നു എന്ന തോന്നലുളവാക്കാതെ! സാമൂഹ്യ പ്രവര്‍ത്തകനായി സംഘ പരിവാരന്റെ ലാളിത്യം കലര്‍ന്ന അഭിനയം പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. ഒരു സഹനടന്റെ റോളില്‍ ആയിട്ട്  പോലും പുന്നൂസ് അച്ചായന്‍ കലക്കി. അതിഥി താരമായെത്തിയ ലീല മേനോന്‍ കഥയ്ക്ക്‌ മിഴിവേകി. ജിഹാദികളുടെ  ഏറ്റവും ആദ്യത്തെ ഇര ആയ നിഷ്കളങ്കയായ ഗ്രാമീണ ബാലികയെ അവതരിപ്പിച്ച കമല സുരയ്യ തന്റെ സിനിമയിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി. മറ്റു അഭിനേതാക്കളും സിനിമയോട് നൂറു ശതമാനം നീതി പുലര്‍ത്തി എന്ന് പറയാതെ വയ്യ.
             സാങ്കേതികം: ഛായാഗ്രഹണം നിര്‍വഹിച്ച എശ്യാവല തന്റെ കര്‍ത്തവ്യം വളരെ ഭംഗിയാക്കി. പശ്ചാത്തല സംഗീതം ഒരുക്കിയ കേയ്സീബീസീ - ജന്മഭൂമി എന്നിവരുടെ കഴിവ് എത്ര അഭിനന്ദിച്ചാലും അധികമാവില്ല. കഥയുടെ മുന്നേറ്റത്തിനു തടസ്സമാകാതെ ഗാനങ്ങള്‍ ഒരുക്കിയത്‌ കൌമുദി - മനോരമ ദ്വയം ആണ്.  "നിര്‍ബന്ധിത മതപരിവര്‍ത്തനം .." എന്ന് തുടങ്ങുന്ന ഗാനം വെള്ളാപ്പള്ളി നടേശന്‍ ഹൃദ്യമായി പാടി. "ഇടയ ലേഖനം ..." എന്ന ഗാനം ആലപിച്ച ഫാദര്‍,  "കമലാ  സുരയ്യാ .. " എന്ന ഗാനം ആലപിച്ച ലീല മേനോന്‍ എന്നിവരും മോശമാക്കിയില്ല. ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് കണ്ടത്തില്‍ മൂവീസ്, SNDP റിലീസ്, കേരളകൗമുദി ടാല്‍കീസ്, ജന്മഭൂമി ഫിലിംസ് എന്നിവര്‍ സംയുക്തമായാണ്. സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത്‌ സര്‍ക്കാര്‍ ചിത്രത്തിന് ടാക്സ് ഇളവ് നല്‍കാന്‍ ആലോചിക്കുന്നുണ്ട്.
          പരിമിതികള്‍: ഈ ചിത്രത്തിന്റെ ചില പരിമിതികള്‍ കണ്ടില്ലെന്നു നടിക്കാനാകില്ല. വളരെ വിശദമായി തീവ്രവാദി സംഘത്തിന്റെ നീക്കങ്ങളും പ്രവര്‍ത്തന രീതികളും റിപ്പോര്‍ട്ട്‌ ചെയ്യുന്ന പത്രപ്രവര്‍ത്തകന്‍, അദ്ദേഹം തന്നെയാണോ ഈ സംഘത്തിന്റെ തലവന്‍ എന്ന സംശയം ജനിപ്പിക്കുന്നു. എങ്ങനെയാണ് രണ്ടാഴ്ചകള്‍ കൊണ്ട് ഈ ചെറുപ്പക്കാര്‍ വിദ്യാസംബന്നകളും ബുദ്ധിമതികളുമായ സ്ത്രീകളെ പാട്ടിലാക്കുന്നതെന്ന് ചിത്രത്തില്‍ വ്യക്തമല്ല. അവര്‍ വല്ല കൂടോത്രമോ കൈവിഷമോ ഉപയോഗിക്കുന്നുണ്ടോ എന്ന യാതൊരു സൂചനയും സിനിമയിലില്ല.   ഇത്ര  ബുദ്ധിശൂന്യരാണോ കേരളത്തിലെ പെണ്‍കുട്ടികള്‍ എന്ന് ന്യായമായും സംശയം ജനിപ്പിക്കുന്നു. ഈ ഭീകരസംഘത്തിന്റെ പ്രവര്‍ത്തനം ഇത്ര കണ്ടു വ്യാപിച്ചിട്ടും, ആയിരക്കണക്കിന്‍ സ്ത്രീകള്‍ എന്ന് പോലീസ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് പത്രപ്രവര്‍ത്തകന്‍ പറയുമ്പോഴും, എന്തുകൊണ്ട് കേരളാ പോലീസ് ഇക്കാര്യത്തില്‍ അനങ്ങാതിരുന്നു, ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് വ്യക്തമാക്കുന്നില്ല. ആരും ചിത്രത്തില്‍ അതിനെ ചോദ്യം ചെയ്യുന്നുമില്ല! 
            ആകെത്തുക: അഭിനേതാക്കള്‍ എല്ലാവരും ഒത്തിണക്കത്തോടെ അഭിനയിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു പ്രധാന പ്ലസ്‌ പോയന്റ്. എങ്കിലും ഈ ചലച്ചിത്രം മലയാളം കണ്ട ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നാകുന്നത് ഇതിന്റെ കഥയും തിരക്കഥയും സംവിധാന മികവും കാരണമാണെന്ന് പറയാതെ വയ്യ. അവിശ്വസനീയമായ രംഗങ്ങളിലൂടെ  പ്രേക്ഷകനെ പിടിച്ചിരുത്താനും വിശദാംശങ്ങളുടെ പ്രവാഹം മുഖേന കഥയ്ക്ക്‌ വിശ്വസനീയത കൈവരിക്കാനും മലയാളിയെ അമ്പരപ്പിക്കാനും ഒരു തിരിച്ചറിവ് നേടി എന്നഹങ്കരിക്കാനും സാധിച്ച ഈ സിനിമയ്ക്ക്‌ പുല്‍ചാടിയുടെ എല്ലാ ഭാവുകങ്ങളും. പടം തീയറ്ററുകളില്‍ കുറച്ചധികം കാലം തകര്ത്താടട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.               

Tuesday, October 27, 2009

ലവ് ജിഹാദികള്‍ അറിയാന്‍ ....

ശ്ശെ, ഞാന്‍ ഇക്കാര്യമൊന്നും അറിഞ്ഞില്ലല്ലോ പടച്ചോനേ! മനോരമയ്ക്കും കൌമുദിക്കും ഒക്കെ ഒരു രണ്ടു കൊല്ലം മുമ്പ് ഈ ന്യൂസ്‌ പുറത്തു വിട്ടൂടായിരുന്നോ? ഒരു കള്ള ഹിമാറ് ജിഹാദിക്കും 2007 ഏപ്രിലിനു മുന്‍പ്‌ ഈ പ്രതിശ്രുത വരന്റെ അടുത്ത് വരാന്‍ തോന്നിയില്ലല്ലോ?! അന്നെനിക്ക് ബൈക്കില്ല, കാറില്ല,  പൈസ കിട്ടിയാല്‍ കൈക്കില്ല. ഞാനാണെങ്കി, ഫാറൂക്ക് കോളേജ്  എന്ന പൂങ്കാവനത്തില്‍ പാറി നടക്കുന്ന ഒരു യുവ കോളേജ് ലെക്ചറര്‍ ‍, UGC ശമ്പളം വാങ്ങുന്ന അവിവാഹിതന്‍ ! ആറടിയിലധികം ഉയരം, സാമാന്യം വെളുത്ത നിറം, കാണാന്‍ സുന്ദരനെന്ന അഹങ്കാരം; എന്തിനധികം പറയുന്നു ഞാനെന്നാല്‍ ഒരു മഹാ പ്രസ്ഥാനം തന്നെ ആയിരുന്നു. ഏതു പെണ്ണായാലും ഒന്ന് മോഹിച്ചു പോകും, sigh!!


ഒരു പരട്ട _____മോനും എന്നോട് വന്നു "ലവ് ജിഹാദ്" പ്രസ്ഥാനത്തില്‍ ചേരണം, ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കണം എന്നൊന്നും പറഞ്ഞില്ല. എന്റെ പ്രായമോ, നല്ല ചോര തിളയ്ക്കുന്ന ലവ് ജിഹാദ് പ്രായം! ലവ് ജിഹാദ് വൈറസ്‌ രണ്ടു കിലോമീറ്റര്‍ അപ്പുറം ബൈപ്പാസിലൂടെ സൈക്കിളില്‍ പാട്ടും പാടി പോയാലും പനി വരുന്ന സുന്ദര സുരഭില മനോജ്ഞ  കാലം. എന്ത് ചെയ്യാം, ഒന്നും നടന്നില്ല: കാരണമെന്താ? ആരും ഒരു പ്രചോദനവും തന്നില്ല! എനിക്കീ തീവ്രവാദി എന്ന് പറയുന്ന അവന്മാരോടെല്ലാം ഭയങ്കര കലിയാണ്, തീര്‍ത്താല്‍ തീരാത്ത പകയാണ്. അഞ്ചു പൈസക്ക്‌ കൊള്ളില്ല! അല്ലെങ്കില്‍ പൂവന്‍പഴം പോലത്തെ ഒരു ലവ് ജിഹാദി ഇവിടെ റെഡിയായി നിന്നിട്ട് ഒരുത്തനും തിരിഞ്ഞു നോക്കിയില്ലല്ലോ?!


അവസാനം എന്ത് സംഭവിച്ചു! പാവം മാഷ്‌, ഒരു സാധാരണ മുസ്ലിം student ‌-നെ കെട്ടി (അത്യാവശ്യം വിപ്ലവമായിത്തന്നെ) സായൂജ്യമടയേണ്ടി വന്നു. ബൈക്ക് കിട്ടിയോ? ലക്ഷം കിട്ടിയോ? ഇല്ല!!


സാരമില്ല, ഓരോ ജിഹാദിക്കും നാലെണ്ണം വരെ കെട്ടാം എന്നാണല്ലോ ഉസാമ ബിന്‍ ലാദന്റെ ജിഹാദിസ്റ്റ് മാനിഫെസ്റ്റോയില്‍ പറഞ്ഞിരിക്കുന്നത്. ഞാന്‍ റെഡിയാണ്, ലവ് ജിഹാദികള്‍ എന്ത് പറയുന്നു?! ആരും സഹായത്തിനില്ലെങ്കില്‍ ഞാന്‍ സ്വന്തം നിലയ്ക്ക് പഴശ്ശി രാജാ മാര്‍ക്ക്‌ ഒളി-ജിഹാദ് തുടങ്ങും, ജാഗ്രതൈ!


ലവ് ജിഹാദിന് എല്ലാ പരസ്യവും തന്നു അകമഴിഞ്ഞ് സഹായിച്ച മലയാള മനോരമ, മാതൃഭൂമി, കേരള കൌമുദി, ജന്മഭൂമി തുടങ്ങിയ  ദേശസ്നേഹി പത്രങ്ങള്‍ക്കു എന്റെ ഹൃദയം നിറഞ്ഞ നന്ദി! നന്ദിസൂചകമായി ഞാന്‍ ഈ പത്രങ്ങള്‍ക്കു കൊടുക്കുന്ന പരസ്യത്തിന്റെ പകര്‍പ്പ്‌ താഴെ ചേര്‍ക്കുന്നു:
        മാപ്പിള യുവാവ്, 31 വയസ്സ്‌, വെളുത്ത നിറം, 184 സെമി ഉയരം, ഗവ. കോളേജ് ലക്ചറര്‍, ഗസറ്റഡ് ഓഫീസര്‍, നിലവില്‍ ഒരു ഭാര്യ പൂജ്യം മക്കള്‍, താല്‍പ്പര്യമുള്ള അമുസ്ലിം യുവതികള്‍ താഴെ കൊടുക്കുന്ന നമ്പറിലേക്ക്  മിസ്സ്‌ അടിക്കുക. നിങ്ങള്‍ പറയുന്ന സ്ഥലത്ത്‌ പറയുന്ന സമയത്ത്‌ കാറുമായി വരുക, ഐസ്ക്രീം, ചോക്കലേറ്റ്‌ എന്നിവ ഇഷ്ടം പോലെ വാങ്ങി തരുക, സിനിമ കാണിച്ചു തരുക, മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ പഞ്ചാര വര്‍ത്താനം പറയുക, അശ്ലീല SMS ഇടതടവില്ലാതെ അയക്കുക തുടങ്ങിയ ജോലികള്‍ വളരെ ഭംഗിയായും വൃത്തിയായും ചെയ്തു തരുന്നതാണ്. വിവാഹം കഴിക്കാതെ കറങ്ങി നടക്കാന്‍ മാത്രം താല്‍പ്പര്യമുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

Sunday, October 18, 2009

മലയാള സിനിമയ്ക്ക് മരണമുണ്ടോ?!

'അല്ലാ, എങ്ങോട്ടാ ഇത്ര നേരത്തെ കുളിയൊക്കെ കഴിഞ്ഞു..?!' എന്ന ഭാര്യയുടെ സംശയത്തിന് ഞാന്‍ ഒന്നും മറുപടി പറഞ്ഞില്ല. ഒന്നാമത്‌ ഇന്ന് ഞായറാഴ്ചയാണ്, സമയം ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞു. അല്ലെങ്കില്‍ തന്നെ 'മുടിഞ്ഞ ഉറക്കമാണ്, എഴുന്നേറ്റാല്‍ ഉറങ്ങുന്ന വരെ കമ്പ്യൂട്ടറിന് മുന്‍പില്‍ ഒറ്റയിരുപ്പാണ്‌' എന്നൊക്കെ നിരവധി പരാതികള്‍! ഇനി ഞാന്‍ ഒരു ബ്ലോഗ്‌ എഴുതാന്‍ പോവുകയാണ് എന്ന് പറഞ്ഞാല്‍ മാത്രം മതി!
              മലയാള സിനിമയ്ക്ക് ഇനി മരണമില്ല എന്നാണെന്റെ അഭിപ്രായം (പഴശ്ശിയേയും വേലുതമ്പിയെയും ടിപ്പുവിനെയും പോലുള്ള ധീര ദേശാഭിമാനികള്‍ വിളിച്ച് പറഞ്ഞത് നാം കേട്ടതല്ലേ: മരണം ഒരിക്കലേയുള്ളൂ!). ഞാന്‍ ഇന്ന് രാവിലെ വായിച്ച ഒരു പോസ്റ്റ്‌ ആണ് ഈ എഴുത്തിനു ആധാരം. അവിടെ ഞാന്‍ ഒന്ന് കമന്റി. പക്ഷെ അത് കൊണ്ടും എന്റെ മുറുമുറുപ്പ് തീര്‍ന്നില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ! ഇദ്ദേഹം സാമാന്യം ഭേദമായി തന്നെ 'കേരളവര്‍മ പഴശ്ശിരാജയെ' ചിത്രവധം ചെയ്തിരിക്കുന്നു.  അയ്യോ, പഴയ കേരള സിംഹത്ത്തിനെയല്ല, ആ പേരിലുള്ള സിനിമയെ ആണ് കീറി മുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ബ്ലോഗ്, അദ്ദേഹത്തിന്റെ അഭിപ്രായം!
             ഞാന്‍ ഇവിടെ വേറൊരു റിവ്യൂ കാച്ചി ആളാവാനല്ല വന്നത്. അങ്ങനെയുള്ള അബദ്ധങ്ങള്‍ ഞാന്‍ പണ്ട് ഒന്ന് രണ്ടു തവണ കാണിച്ചിട്ടുണ്ട് എന്ന കാര്യം ഇവിടെ വിനയപൂര്‍വ്വം സ്മരിക്കട്ടെ! ഈ മേല്‍പറഞ്ഞ ലേഖനത്തില്‍ കമന്റ്സ് കോളത്തില്‍ ലേഖകന്‍ പ്രസ്താവിക്കുന്ന ചില കാര്യങ്ങളുണ്ട്: 27 കോടി മുടക്കി, പഴശ്ശിയുടെ കഥ പറഞ്ഞു, പ്രഗല്‍ഭര്‍ ഒരുമിച്ചു, ഇതൊന്നും ഒരു സിനിമ നന്നെന്നു പറയുവാനോ പറയുവാതിരിക്കുവാണോ കാരണമല്ല! ശരിയാണ്, 'മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ പടവും റിലീസ് ഡേയില്‍ കണ്ടു, എല്ലാത്തിനും റിവ്യൂ എഴുതി, എനിക്ക് തോന്നിയ പോലെ മാര്‍ക്കിട്ടു, ഞാന്‍ നാല് വര്‍ഷമായി റിവ്യൂ എഴുതുന്നു, ഹോളിവുഡ്-ല്‍ ഇറങ്ങുന്ന, ഇറങ്ങിയ എല്ലാ ചവറും ഞാന്‍ CD വാങ്ങി കണ്ടിട്ടുണ്ട്' എന്നതൊന്നും ഞാന്‍ ഒരു നല്ല സിനിമ നിരൂപകനാകാന്‍ നിമിത്തമാവില്ല എന്ന് എനിക്ക് പകല്‍ വെളിച്ചം പോലെ അറിയാം. ആയതിനാല്‍, ഞാന്‍ ഇവിടെ എന്റെ ചില അഭിപ്രായങ്ങള്‍ ഉണര്‍ത്തിക്കാന്‍ മാത്രമാണ് നില്‍ക്കുന്നത്‌: താങ്കള്‍ ഇതിനോട് യോജിക്കുന്നെങ്കില്‍ അതെന്റെ തെറ്റല്ല, വിയോജിക്കുന്നെങ്കില്‍ അതെന്റെ പിഴ!
           Tense പഠിപ്പിക്കുന്ന ഇംഗ്ലീഷ് വാധ്യാരെപ്പോലെ, "മലയാള സിനിമ മരിക്കുന്നു, മരിച്ചു, മരിച്ച്ച്ചുകൊണ്ടിരിക്കുന്നു" എന്ന് വാവിട്ടു പൊട്ടിക്കരയുന്ന നൂറു കണക്കിന് നിരൂപകരെ നമ്മുടെ ഈ ബൂലോകത്തില്‍ മാത്രം (ഭൂലോകതിങ്കല്‍ വേറെ ഒരു ആയിരം വരും) നമുക്ക് കാണാം. ഇതൊന്നും കേള്‍ക്കാനുള്ള മനക്കട്ടിയില്ലാത്തത് കൊണ്ടാണ് ഞാന്‍ നാന, വെള്ളിനക്ഷത്രം, ചിത്രഭുമി തുടങ്ങിയവ വായിക്കുന്നത് നിര്‍ത്തിയത്‌! ഒരു ചലച്ചിത്രം നിരൂപണം ചെയ്യുക എന്നാല്‍ ആ ചിത്രത്തിന്റെ സകലമാന കാര്യങ്ങളെപ്പറ്റിയും വിശകലനം ചെയ്യുക എന്നതാണ്. സംവിധാനം, കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ തുടങ്ങി തികച്ചും സാങ്കേതികമായ എഡിറ്റിംഗ്, സൌണ്ട് മിക്സിംഗ്, ഗ്രാഫിക്സ് എന്നിങ്ങനെ എല്ലാത്തിനെയും പ്രതിപാദിക്കണം. ഇതുകൊണ്ടു തന്നെയാണ് നിരൂപണം എനിക്ക് പറ്റിയ തൊഴിലല്ല എന്ന് ഞാന്‍ നേരത്തെ പറഞ്ഞത്. ഓരോ കാര്യങ്ങളും വ്യക്തമായി ശ്രദ്ധിക്കാന്‍ തന്നെ കുറഞ്ഞത്‌ ഒരു പത്ത് തവണയെങ്കിലും പടം കാണേണ്ടി വരും. അങ്ങനെ എല്ലാ സിനിമാ നിരൂപകരും ഓരോ മലയാള സിനിമയും പത്ത് തവണ വീതം കണ്ടിരുന്നെങ്കില്‍....... മലയാള സിനിമ എന്നേ രക്ഷപ്പെട്ടേനെ!!
           ഒരു മലയാള സിനിമയ്ക്കുള്ള പ്രേക്ഷകര്‍ ഈ ഇട്ടാവട്ടത്തില്‍ കിടക്കുന്ന മൂന്നരക്കോടി (തള്ളയും പിള്ളയും എല്ലാം ചേര്‍ത്ത്‌) ജനങ്ങളാണ്. ഇവരെല്ലാവരും പടം കാണാന്‍ കയറിയാലും 27 കോടിയും ന്യായമായ ലാഭവും ഗോകുലം ഗോപാലന്‍ എന്ന പഴശ്ശിരാജാ സിനിമയുടെ നിര്‍മാതാവിന് കിട്ടും എന്ന് തോന്നുന്നില്ല. താരങ്ങളുടെ ആരാധകര്‍ക്ക് മത്സരിച്ചു കീറാന്‍ വേണ്ടി കേരളത്തിലെ ചുമരായ ചുമരുകള്‍ മുഴുവന്‍ ഒട്ടിക്കുന്ന പോസ്റ്റര്‍-കള്‍ക്ക് തന്നെ 12 ലക്ഷം ചെലവു വരും എന്ന് കേട്ടപ്പോഴാണ് എനിക്ക് നിര്‍മാതാക്കളോട് ബഹുമാനം തോന്നിത്തുടങ്ങിയത്. അംബാനിയോ ടാറ്റയോ ബിര്ളയോ, പോട്ടെ, ബില്‍ ഗേട്ട്സോ ഇങ്ങനെ വെറുതെ 27 കോടി വാരി വെള്ളത്തില്‍ കലക്കുമോ?
           ക്യൂ നിന്ന് ടിക്കെറ്റെടുത്ത് സിനിമാ കാണുന്ന എത്ര മലയാളികളുണ്ട് ഇന്ന് നാട്ടില്‍?! 'ഓഹോ, നല്ല സിനിമയാണോ, എന്നാ ശരി, അടുത്തയാഴ്ച പടം ഡൌണ്‍ലോഡ് ചെയ്തു കണ്ടേക്കാം' എന്ന് കമന്റുന്ന എത്രയോ ബൂലോകവാസികളെ ഞാന്‍ കണ്ടു. 'ഓ ഗോഡ്, പറഞ്ഞത് നന്നായി, കാണണമെന്ന് വിചാരിച്ചിരുന്നു, ഏതായാലും കാശ് പോയില്ല' എന്ന് പടത്തിന്റെ നിരൂപണം വായിച്ചു ആശ്വാസം കൊള്ളുന്നവരും നൂറുകണക്കിന്. ഞാനും നിങ്ങളും ഒന്നിലേറെ തവണ അനുഭവിച്ച ഒരു അവസ്ഥയുണ്ട്: മോശം അഭിപ്രായം വായിച്ചു പടം കാണാതെ, അതിനെപറ്റി പലരോടും മോശമായി പറഞ്ഞു കുറച്ചു കാലം കഴിഞ്ഞു ഒരു ഒഴിവു ദിവസം വേറൊന്നും ചെയാനില്ലാത്ത ഗതികേട് കൊണ്ട് അതേ പടം ടിവിയില്‍ കാണേണ്ടി വന്ന അവസ്ഥ. പടം കണ്ടു കണ്ണ് നനഞ്ഞപ്പോള്‍ നമ്മള്‍ സംശയിച്ചു, എന്തിനായിരുന്നൂ ആ കണ്ണുനീര്‍?! ഒരു നല്ല സിനിമ കണ്ട സംതൃപ്തിയുടെതോ, ഒരു നല്ല സിനിമയെ തള്ളിപ്പരയെണ്ടിവന്ന പശ്ചാത്താപത്തിന്റെയോ? കള്ള VCD വാങ്ങി പുതിയ സിനിമ കാണാത്ത എത്ര പേരുണ്ട് മലയാളികള്‍ക്കിടയില്‍?!
            ഞാന്‍ 'കേരളവര്‍മ പഴശ്ശിരാജ' എന്ന പുതിയ മലയാള സിനിമ കണ്ടിട്ടില്ല, അടുത്ത് തന്നെ കാണണം എന്ന് കരുതുന്നു. ഞാന്‍ മമ്മൂട്ടി എന്ന നടന്റെ ഒരു ആരാധകന്‍ ആണ് (എന്റെ പേര് വായിച്ചു കള്ളച്ചിരി ചിരിക്കുന്നവരും ഇവിടെ കാണും), എന്ന് വച്ച് മമ്മൂട്ടിയും മോഹന്‍ ലാലും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. രണ്ടു പേരും മഹാ നടന്മാര്‍ ആണ്, ലോകത്തില്‍ ആരോടും കിട പിടിക്കുന്നവര്‍! മേല്‍പ്പറഞ്ഞ ലേഖകനെ പോലെ ഞാനും മുന്‍വിധികളില്‍ വിശ്വസിക്കുന്നില്ല. എങ്കിലും പറയട്ടെ, 4000 കോടി തുലച്ച്ച്ചു പിടിക്കുന്ന ഇംഗ്ലീഷ് പടവും (650 കോടി പ്രേക്ഷകര്‍) അമ്പതോ അറുപതോ ലക്ഷം ഉലുവാ കൊണ്ടെടുക്കുന്ന മലയാള പടവും തമ്മില്‍ compare ചെയ്തു കളയരുത്, പ്ലീസ്! അതുപോലെ തന്നെ, എത്ര വ്യത്യസ്ത genre-ഇല്‍ പെട്ടതായാലും, 'ഉന്നൈപ്പൊല് ഒരുവന്'  ഏഴും, കാണാ കണ്മനിക്ക് ആറും, പാസ്സന്ജര്‍ -നു  7.25 ഉം, ഭാഗ്യദെവതയ്ക്കു 6.25 ഉം, ടു ഹരിഹര്‍ നഗറിനു 7.2 ഉം മാര്‍ക്കിട്ട അതേ തൂലിക കൊണ്ട് പഴശ്ശിരാജയ്ക്ക് ആറു മാര്‍ക്കിട്ടത് കുറച്ചു കടന്നുപോയി, പ്രത്യേകിച്ച് ഞാന്‍ ഇതുവരെ കണ്ട മറ്റെല്ലാ റിവ്യൂ-കളും വളരെ നല്ല അഭിപ്രായം പറഞ്ഞ സ്ഥിതിയ്ക്ക്‌!
            താങ്കളും മറ്റു നിരൂപകരും മോശമല്ലാത്ത അഭിപ്രായം പറഞ്ഞ ലൌഡ് സ്പീക്കര്‍  എന്ന സിനിമ കാണാന്‍ പടം ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞു കോളേജ് വിട്ടു വരുന്ന വഴി ഞാന്‍ ഒരു വൈകുന്നേരം കോഴിക്കോട് കോറണേഷന്‍  തീയേറ്ററില്‍ പോയി. ചമ്മിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ, പടം നൂണ്‍ ഷോ ആയിയത്രേ! ഇനി ആരെങ്കിലും മലയാള സിനിമ മരിക്കുന്നു എന്ന് പറഞ്ഞാല്‍ എന്ടമ്മച്ചിയാനെ, ഞാന്‍ അവനെ തട്ടും, ഇത് മൂന്നു തരം!!
            എല്ലാ മലയാളികളും തീയേറ്ററില്‍ പോയി സിനിമ കണ്ടാല്‍ തന്നെ മുടക്കിയ പൈസ കിട്ടൂല്ല; പിന്നെയല്ലെ കമ്പ്യൂട്ടറിന് മുമ്പില്‍ ഇരുന്നു ഇങ്ങനെയുള്ള നിരൂപണങ്ങള്‍ വായിച്ചു, 'നേരത്തെ പറഞ്ഞത് നന്നായി, കാശ് പോകാതെ രക്ഷപ്പെട്ടു' എന്ന് ആത്മഗതിക്കുന്ന കേരളത്തില്‍ മലയാള സില്‍മ പച്ച പിടിക്കാന്‍ പോകുന്നത്?! ഫാന്‍സ്‌ അസോസിയേഷന്‍കാര്‍ കൂവിതോല്‍പ്പിക്കുന്നു എന്നാണല്ലോ എല്ലാവരുടെയും പരാതി, അവര് ടിക്കറ്റ്‌ എടുത്തു പടം കണ്ടിട്ടാണല്ലോ കൂവുന്നത്!

Friday, October 09, 2009

Mr. Dolphin, Here They Come!


Lo and behold! India gets another National Symbol, this time an Aquatic Animal; yes, Prime Minister Dr. Manmohan Singh declared Gangetic River Dolphin (Platanista gangetica) as India's National Aquatic Animal which now shares the limelight with such fellows as the Royal Bengal Tiger (National Animal) and Indian Peafowl (National Bird).

This decision was taken in the first meeting of the National Ganga River Basin Authority (NGRBA) chaired by Prime Minister Manmohan Singh on 5th October. The recommendation came from the Chief Minister of Bihar, Mr. Nitish Kumar. The Minister of Environment and Forests, Mr. Jairam Ramesh said that like the tiger as the national animal and peacock as the national bird, the government had declared dolphin as the national aquatic animal as it represented the health of the rivers, particularly the Ganga. He also said that by doing this the government was not only ensuring the survival of the species, but also sought to cleanse the river.

Which reminds me of the Tiger (Panthera tigris), the most celebrated member of Indian wildlife. India, which accounted for half of the world’s tiger population, declared it the national animal and launched Project Tiger in 1973. Asiatic Lion (Panthera leo persica) was the National Animal of India until then. In an unashamed exhibition of opportunism, India dumped Lion (whose population had gone down beyond the point of no return) for the sake of Tiger. The population of Indian tigers was estimated at around 3500 then and it seems tigers flourished for sometime under the strong patronage and will power of Mrs. Indira Gandhi.

Times have changed, netas are bored with the charisma of the Tiger and no need to tell them when its time to swap boats. A recent census conducted by renowned Tiger expert Dr. Ullas Karanth and his team put the tiger numbers at 1411 and the numbers are getting fewer by the day. The Babus in the MoEF (Ministry of Environment & Forests) refused to accept these numbers and put the blame on the new methodology of Camera-trapping used. They argue that tigers are still aplenty and are encountered quite often in the Indian jungles.

Tell that to us mere mortals in South India, I pray! Here, the slight glimpse of a wild cat is considered as a blessing for a lifetime by many. Barring a few fortunate souls like my good friend Balu (Dr. Balakrishnan Peroth), most of us have not seen a wild tiger up close so that our claims lack self-conviction! Once Balu got so close to one huge cat for comfort that he scared it away while being busy at screaming his heart out. On his routine bird walk in the dense forests of Silent Valley in Kerala, he was circling a bend where thick bushes hampered his view, a well grown adult tiger came face-to -face within a yard of him. Balu bent backwards with a thunderous scream and the equally surprised cat shot away in no time. That scream was enough for such a careless, lazy Tiger like him!

One day, reserves are full of tigers; the next, none could be seen! Countries like China where tiger body parts are in great demand for use in traditional medicine and people like Mr. Sansar Chand who head the largest wildlife poaching network in India are not helping things either. Its becoming more and more evident that if things do not change drastically, our respected Mr. Tiger can call it a day soon! Those handsome black and orange stripes playing hide & seek among the greens and browns of Indian jungles would be gone forever, sigh!

What about Peacock (Pavo cristatus)? Has the coveted title helped him?! I doubt, rather I suspect that giving it so much fame by elevating it to the National Bird status has indeed spelt doom for Poor Pavo! How many of you have not had the good fortune of buying and keeping peacock feathers at home? Do you think the bird willfully donated its feathers for a good cause, that is, of decorating your beautiful home?! It was rumored that Dr. Salim Ali, India's Bird man, wanted the Great Indian Bustard (Ardeotis nigriceps) to be the National Bird. Who knows why, bustard lacked charisma or the number theory which worked against the lion being applied here as well, bustard never won the race! May be it was good fortune for the poor bird, Indians never knew such a bird existed and it still exists!!

Coming back to our 'celebrity of the day': I think its an ominous sign for the Dolphin. Run for your life, man!! People are going to come for you in droves, be prepared! A conservative estimate puts the number of Ganges river dolphins (which are endemic to the Ganga and Brahmaputra river systems extending from the foot of the Himalayas to the tidal zone in India, Bangladesh, Nepal and Bhutan) at around 1,500-2,000, but their status is mostly unknown. Moreover, their habitats are shrinking as the smaller rivers are drying up and even the bigger rivers do not have uninterrupted flow in various parts. It is pointed out that some 20 years ago, both the river systems had double the present number of dolphins in them.

By declaring dolphin as the national aquatic animal, the Government hopes not only to ensure the survival of the species but also seek cleansing of the river. The minister in his declaration had also said that just as the big cat is a symbol of a healthy ecosystem in forests, the presence of the river dolphin in a river system signifies a healthy aquatic life in rivers: 'Since the river dolphin is at the apex of the aquatic food chain, its presence in adequate numbers symbolizes greater biodiversity in the river system’.

Perhaps river dolphins face the threat of extinction more from habitat destruction (pollution and habitat fragmentation by dams and barrages) than from poaching though they are hunted for their oil. The fishermen, out of ignorance, tend to treat them as competitors though dolphins generally consume only small fish. They also perish after getting trapped in fishing nets. Dolphins are very eager to be friendly with human beings so much so that they fail to understand when its time to flee! In some places like Denmark and Japan, these timid creatures are herded in huge numbers by fishermen in to narrow bays from where there is no escape. There they are brutally slaughtered just for fun! Dolphins' friendliness and timidness and their new-found popularity might as well spell their doom.

The Central Government has also announced a Rs. 15,000 Crore plan for cleaning up the Ganges over a span of ten years. It was proclaimed that increase in the number of dolphins in the Ganges would be the ‘One and Only Yardstick’ to gauge the success of the 15,000 crore 'Mission Clean Ganga’ project as these dolphins do not respond to captive breeding.

I for one, sincerely wish the efforts to bear fruit; will for once close my eyes towards those previous (precious) examples gone wrong. As they say, optimism is always the best virtue - at least it ensures you a good night's sleep!!


Sunday, July 19, 2009

Colours of Nature!


The tulip and the butterfly
Appear in gayer coats than I.

Let me be dressed fine as I will

Flies, worms, and flowers exceed me still.

Monday, July 06, 2009

കനല്‍ ചൂട്!

മനോജിന്‍റെ വേറൊരു കുഞ്ഞി കവിത:

വേനല്‍ കനല്‍ ചൂടിലറിയാതെ കരിയുന്ന
കറുക തന്‍ ചെറു തൈകളല്ലിനി നാം

അപരര്‍ നമുക്കായി നല്‍കിയ പല നൂറു
പഴി തന്‍റെ കനലില്‍ ഉയിര്‍ത്തവര്‍ നാം

അതില്‍നിന്നു മൂറിയ താപ കിരണത്തെ
കരള്‍ഏറ്റി കുളിരാക്കി മാറുവോര്‍ നാം

ഹൃദയ മിടിപ്പിലോരായിരം വേദനതുള്ളികള്‍
തിരുകി ചിരിക്കുവോര്‍ നാം

ഹൃദയത്തില്‍ അലയുന്ന പ്രണയ തുടിപ്പിനെ
പറയാതെ വിങ്ങി നടപ്പുവോര്‍ നാം

പിരിയുന്ന നേരതെനിക്കൊട്ടും വേദന-
യില്ലെന്ന് വെറുതെ പറയുവോര്‍ നാം

നിധി തേടി കിട്ടാതെ കാലം കഴിച്ചിട്ട്
വിധിയെന്ന പഴിയില്‍ തളര്‍ന്നവര്‍ നാം

അറിയില്ല തന്‍ ജീവനെപ്പോള്‍ മറയുമെ-
ന്നറിയാതെ ഉല്ലസിചീടുവോര്‍ നാം

ഇനിയില്ല നാളുകള്‍ വെറുതെ കളയുവാന്‍
പുതുശക്തി നേടി ഉയിക്കണം നാം .......

വേനല്‍ കനല്‍ ചൂടില്‍ അറിയാതെ കരിയുന്ന
കറുക തന്‍ ചെറു തൈകള്‍ അല്ലിനി നാം
...............നോ...ജ്.......

കുറച്ചു മഴ വരികള്‍


A few lines penned by my poetic friend Manoj Peter from Manjeri, published without permission. He was going through a period of personal anguish and turmoil for the last few weeks.(Photograph: Nenmara-Nelliyampathy Road through the rain-drenched windshield of a car).

തിരികെ മലയിലെ ഞങ്ങടെ വീട്ടില്‍
ഇനിയൊരു നാളും എത്തില്ല
യാത്ര പറഞ്ഞിട്ടീരന്‍ മിഴിയുമായ്
തോടതിന്‍ യാത്ര തുടര്‍ന്നല്ലോ

ഒറ്റക്കാലില്‍ നിന്നു കൊറ്റിക -
ളെന്തോ പുല്ലില്‍ തിരയുന്നു
മേഞ്ഞു നടക്കും പയ്യിന്‍ ചെവിയില്‍
കാക്ക സ്വകാര്യം പറയുന്നു

ഇലയില്ലാ മരക്കൊമ്പിലിരുന്നൊരു
പൊന്മാന്‍ ചിറകു മിനുക്കുന്നു
മിഴിയൊന്നടയും നേരം കൊണ്ടൊരു
മീനും കൊത്തി പാറിപോയി

പാടവരമ്പത്തനവധി ഒച്ചുകള്‍
കവടി നിരത്തിയ പോല്‍ നിന്നു
ച്ചേറ്റിന്‍പുറ്റിലെ മടയില്‍ നിന്നും
ഞെണ്ടുകള്‍ വന്നു പുറത്തേക്കു

ചെടികളെ ആട്ടിയുലച്ചും കൊണ്ടൊരു
നീര്‍ക്കോലിപാമ്പോടിപ്പോയി
ഞെട്ടി വിറച്ച കുളക്കോഴി തെല്ലൊ
ച്ചയുയര്‍ത്തി പാറിപോയി

മഴയുടെ താളാത്മകമാം നാദം
മനസ്സില്‍ കുളിര് നിറക്കുന്നു
മഴയുടെ മാസ്മര മായിക ലഹരിയില്‍
എന്നും ഞാന്‍ മുഴുകീടുന്നു.

ഇടിയോടിടവ പാതി കനത്തു
കാറ്റൂതി മഴ വരവായി
ഇളവെയില്‍ നാണത്തോടെ അണഞ്ഞു
നവ വധുവേ പോല്‍ പിന്‍വാങ്ങി

കരിമുകില്‍ സാരി ഉടുത്തു മാനം
കലിതുള്ളി ദ്രുത താളത്തില്‍
കരിമുടിയാകെ അഴിച്ചു വിടര്‍ത്തി
കതിരവനെ അതിനകമാക്കി

പട പട നാദത്തോടെയണഞ്ഞു
മണ്ണില്‍ മാറില്‍ മഴ വീണു
ആനന്തതോടൊരുമിചൊന്നായി
മണ്ണും മഴയുമലിഞ്ഞല്ലോ

കിളികള്‍ പാട്ടുകള്‍ പാടിയിലകള്‍
കളിചിരിയോടെ തലയാട്ടി
മണ്ണില്‍ വീണു മയങ്ങും മഴയെ
തമ്മില്‍ നോക്കി കളിയാക്കി

കുയിലുകള്‍ പാട്ടുകള്‍ പാടി മയിലുക-
ലാഹ്ലാദത്താല്‍ കളിയാടി
പുതുമഴ നല്‍കിയ പുതുമണ്ണ്‍ ഗന്ധം
തേടി ഈയ്യാം പാറ്റകളും

പാമ്പിന്‍ പുറ്റുകള്‍ക്കുള്ളില്‍നിന്നും
നാഗത്താന്മാര്‍ വരവായി
പുതു ഗന്ധത്തില്‍ ചുറ്റിപ്പിണരാന്‍
രതി ക്രീടകളില്‍ ആറാടാന്‍

പച്ചപ്പാടപുല്ലില്‍നിന്നും ചീവിട്
ഫിടിലുമായ് വന്നെത്തി
ഘന ഘന നാഗസ്വരങ്ങള്‍ മീട്ടി
തവളകള്‍ തൊട്ടു വരമ്പത്തായ്

പാടം പച്ചപട്ടുടയാടയില്‍
ജല കണ മരതക മണി ചൂടി
വീശിയടിച്ചൊരു കാറ്റിന്‍ വികൃതിയില്‍
ഹരിത ചേലയുലഞ്ഞല്ലോ

തോടോഴുകുന്നൊരു പാട് വിശേഷം
കരയോടുരുമ്മി ചൊല്ലീട്ടു
കടലില്‍ ചേര്‍ന്ന് മദിക്കാനിനിയും
ഒരുപാടോരുപാടൊഴുകേണം
Related Posts with Thumbnails