Wednesday, December 01, 2010

THE 5-MINUTE MANAGEMENT COURSE



Here I am reproducing a mail I received sometime back. Through some naughty anecdotes, it teaches us some valuable lessons for life. I don't know who is the original author of this piece but what I know is that this is the shortest yet most effective management course. Hope you will agree with me!


LESSON1:
A priest offered a young Nun a lift... She got in and crossed her legs, forcing her gown up to reveal a leg. The priest nearly had an accident. After controlling the car, he stealthily slid his hand up her leg..... The nun said, 'Father, remember Psalm 129?' The priest removed his hand. But, changing gears, he let his hand slide up her leg again. The nun once again said, 'Father, remember Psalm 129?' The priest apologized 'Sorry sister, but the flesh is weak.' Arriving at the convent, the nun sighed heavily and went on her way. On his arrival at the church, the priest rushed to look up Psalm 129. It said, 'Go forth and seek, further up, you will find glory!'

Moral of the story: If you are not well informed in your job, you might miss a great opportunity.

LESSON 2:

A sales representative, an administration clerk, and the manager are walking to lunch when they find an antique oil lamp. They rubbed it and a Genie came out. The Genie says, 'I'll grant each of you just one wish.' 'Me first! Me first!' says the admin clerk.. 'I want to be in the Bahamas, driving a speedboat, without a care in the world..' Poof! She's gone. 'Me next! Me next!' says the sales rep. 'I want to be in Hawaii, relaxing on the beach with my personal masseuse, an endless supply of Pina Coladas, and the love of my life.' Poof! He's gone. 'OK, you're up,' the Genie says to the manager. The manager says, 'I want those two back in the office after lunch.'

Moral of the story: Always let your boss have the first say.

LESSON 3: 
An eagle was sitting on a tree resting, doing nothing. A small rabbit saw the eagle and asked him, 'Can I also sit like you and do nothing?' The eagle answered: 'Sure, why not?!' So, the rabbit sat on the ground below the eagle and rested. All of a sudden, a fox appeared, jumped on the rabbit and ate it.
Moral of the story: To be sitting and doing nothing, you must be sitting very, very high up.



LESSON 4: 

A Turkey fowl was chatting with a bull. 'I would love to be able to get to the top of that tree' sighed the turkey, 'but I haven't got the energy.' 'Well, why don't you nibble on some of my droppings?' replied the bull. It's packed with nutrients.' Believing it, the turkey pecked at a lump of dung, and found it actually gave him enough strength to reach the lowest branch of the tree. The next day, after eating some more dung, he reached the second branch.. Finally after a fourth night, the turkey was proudly perched at the top of the tree.

He was promptly spotted by a farmer, who shot him out of the tree.

Moral of the story: Bull Shit might get you to the top, but it won't keep you there...

LESSON 5:

A little bird was flying south for the winter. It was so cold the bird froze and fell to the ground into a large field. While he was lying there, a cow came by and dropped some dung on him. As the frozen bird lay there in the pile of cow dung, he began to realize how warm he was. The dung was actually thawing him out! He lay there all warm and happy, and soon began to sing for joy. A passing cat heard the bird singing and came to investigate... Following the sound, the cat discovered the bird under the pile of cow dung, and promptly dug him out and ate him.

Moral of the story:
(1) Not everyone who shits on you is your enemy.
(2) Not everyone who gets you out of shit is your friend.
(3) And when you're in deep shit, it's best to keep your mouth shut!



THUS ENDS THE 5-MINUTE MANAGEMENT COURSE.

Saturday, November 27, 2010

നമസ്കാരം ശ്രോതാക്കളേ.........!

                 എവിടെയോ കേട്ടു മറന്നപോലെ അല്ലേ?! റേഡിയോ ശ്രോതാക്കള്‍ക്കിന്നും സുപരിചിതമായ ശബ്ദമാണിത്, ആര്‍കെയുടെ ശബ്ദം! മലബാറിലെ അനേകായിരം റേഡിയോ ശ്രോതാക്കള്‍ക്ക് ഞാന്‍ ആര്‍കെയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബോബി, കൃഷ്ണകുമാര്‍, ഉണ്ണികൃഷ്ണന്‍ , ജോണ്‍ കുര്യന്‍, പ്രീത, അശ്വതി.. ഇവരില്‍ ആരായാലും അങ്ങനെയൊക്കെ തന്നെ. ഇവരെയെല്ലാം കേട്ടു മാത്രം ജീവിതം തള്ളിനീക്കുന്ന, ജീവിതത്തില്‍ റേഡിയോ (റേഡിയം എന്ന് മലപ്പൊറം മലയാളം) എന്ന പാട്ടുപെട്ടി മാത്രം ഏക വിനോദോപാധി ആയ അനേകം  പേരുണ്ടെന്നു ഞാന്‍ അറിഞ്ഞു തുടങ്ങിയിട്ട്  കാലമേറെയൊന്നും ആയിട്ടില്ല.  
          
           103.6 റിയല്‍ എഫ്എമ്മിനെ ഞാനോര്‍ക്കുന്നത് ആ പേരിലല്ല, ഏറെ കൊല്ലങ്ങള്‍ക്ക് മുന്‍പ്, ഞാന്‍ ഹൈസ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് എന്നെ പഴമയുടെ തേനൂറുന്ന ഹിന്ദി ഗാനങ്ങളുടെ  ആരാധകനാക്കി മാറ്റിയ വിവിധ് ഭാരതി എന്ന പേരിലാണ്. വിവിധ് ഭാരതിയാണോ വിദ്യുത് ഭാരതിയാണോ എന്നുപോലും തീര്‍ച്ചയില്ലാതിരുന്ന കാലം! പിന്നീടെന്നോ വഴിയിലുപേക്ഷിച്ച വിവിധ് ഭാരതി മൂന്നുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കാറില്‍ ഘടിപ്പിച്ച എഫ്എം റിസീവറിലൂടെ  പിന്നെയും എന്നെ തേടിവന്നു; പുതിയ പേരില്‍ , പുതിയ ഭാവത്തില്‍. മലയാളം പരിപാടികളായിരുന്നു കൂടുതലും. വേറെയും രണ്ടു എഫ് എം ചാനലുകള്‍ കൂടിയുണ്ടായിരുന്നു കോഴിക്കോട്ട്: റേഡിയോ മാംഗോയും എസ് എഫ്എമ്മും.  എസ് എഫ്എം മാങ്ങയോടു പിടിച്ചുനില്‍ക്കാനാകാതെ പേരുമാറ്റി റെഡ് എഫ്എം ആയി മാറി. എന്തുകൊണ്ടോ എന്നെ ആകര്‍ഷിച്ചത് റിയല്‍ എഫ്എം തന്നെയായിരുന്നു. പണ്ടത്തെ ബന്ധമായിരിക്കാം, എന്റെ യാത്രയില്‍ ഉടനീളം കേട്ടുകൊണ്ടിരിക്കാം എന്ന വസ്തുത കൊണ്ടുമാകാം (വീട്ടില്‍ നിന്ന് കോളേജിലേക്ക് അമ്പത്തഞ്ചു കിലോമീറ്റര്‍ കാണും, മാങ്ങയും ചോപ്പും അത്രയും റേഞ്ച്  കിട്ടില്ല).
         
            ഒരു പക്ഷേ അതിന്റെ നിഷ്കളങ്കമായ, ആഡംബരങ്ങളില്ലാത്ത, വളച്ചു കെട്ടുകളില്ലാത്ത, സാധാരണക്കാരില്‍ സാധാരണക്കാരനായ മലയാളി ഗ്രാമീണനോട്‌ സംവദിക്കുന്ന ആ ഹൃദയത്തിന്റെ ഭാഷയായിരിക്കാം എന്നെ റിയല്‍ എഫ്എമ്മിലേക്കടുപ്പിച്ചത്. കാതോടു കാതോരം പോലെ, ആര്‍കെയുടെ കിന്നാരങ്ങള്‍ പോലെയുള്ള  പരിപാടികള്‍ ശ്രോതാക്കളെ വെറും ഉപഭോക്താക്കളായല്ല കാണുന്നത്; മറിച്ച്‌  അവരെ വികാരവും വിചാരവും വേദനകളും നൊമ്പരങ്ങളും കൊച്ചുകൊച്ചു സന്തോഷങ്ങളുമുള്ള  മനുഷ്യരായാണ്. ഉപഭോക്തൃ സംസ്കാരത്തില്‍ ആകൃഷ്ടരായ, ആധുനിക ലോകത്തെ അടിച്ചുപൊളികള്‍ മാത്രമറിയുന്ന മറ്റു എഫ്എം ചാനലുകളില്‍നിന്നു ആകാശവാണി റിയല്‍ എഫ്എമ്മിനെ വ്യത്യസ്തമാക്കുന്നതും തുറന്ന സമീപനത്തിന്റെ, നിഷ്കളങ്കതയുടെ, മനുഷ്യത്വത്തിന്റെ ഈ മുഖമാണ്.
           
             ശ്രോതാക്കളുടെ കത്തുകളും ഫോണ്‍ വിളികളും കേട്ട എന്റെ സഹയാത്രിക ഒരിക്കല്‍ എന്നോട് ന്യായമായും ആര്‍ക്കും തോന്നിപ്പോകാവുന്ന ഒരു സംശയം ചോദിച്ചു: ഇതൊക്കെ സത്യത്തില്‍ ഉള്ളതാണോ, അതോ നമ്മളെ പറ്റിക്കാനാണോ എന്ന്. ആകാശവാണി ഇന്ന് ദിവസവും കേട്ടുകൊണ്ടിരിക്കുന്ന പലര്‍ക്കും തുടക്കത്തില്‍ തോന്നിയിരിക്കാവുന്ന ഒരു സംശയം. പിന്നെപ്പിന്നെ തീര്‍ച്ചയാകുന്നു: ഈ ഫോണ്‍ വിളിക്കുന്ന, കത്തുകള്‍ എഴുതുന്ന എല്ലാവരും  എല്ലും ഇറച്ചിയുമുള്ള യഥാര്‍ത്ഥ മനുഷ്യജീവികള്‍ തന്നെ. അതില്‍ കൂടുതലും തയ്യല്‍ തൊഴിലാളികള്‍,  തെങ്ങുകയറ്റക്കാര്‍, ബേക്കറി പണിക്കാര്‍,  ടാപ്പിംഗ് തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍  തുടങ്ങിയ സാധാരണക്കാരായ നാട്ടിന്‍പുറത്തുകാര്‍!
                   
              വേറെ പലരും വേദന തിന്നുജീവിക്കുന്ന, എന്തിനും ഏതിനും പരസഹായം ആവശ്യമുള്ള, ജീവിതത്തില്‍ സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ട  നിത്യരോഗികള്‍; അവര്‍ക്ക് റേഡിയോ ആണ് ഏക വിനോദം, പുറംലോകത്തെ അറിയാനുള്ള ഏക ആശ്രയം! പലരും വേദന മറന്നു രാത്രി കഴിച്ചുകൂട്ടുന്നത് നാളെ പുലരുമ്പോള്‍ റേഡിയോ തനിക്കു കൂട്ടുണ്ടല്ലോ, അതിലൂടെ ആര്‍കെ മാമനും കൂട്ടരും തന്നെ സമാധാനിപ്പിക്കാന്‍, ആശ്വസിപ്പിക്കാന്‍ എത്തുമല്ലോ എന്ന പ്രതീക്ഷയിലാണ്!! ഇക്കഴിഞ്ഞ ചില ദിവസങ്ങളില്‍ സമരം കാരണം റേഡിയോ പ്രവര്‍ത്തിക്കാതിരുന്ന സമയത്ത് റേഡിയോ കേടുവന്നു എന്നുകരുതി റിപ്പയറിനു കൊണ്ടുപോയ പലരുമുണ്ട്; അതിശയോക്തിയല്ല.. സത്യം.
            
                 ഇതൊന്നും അതിശയോക്തിയല്ലെന്നറിയാന്‍ ഒരിക്കലെങ്കിലും നിങ്ങളുടെ റേഡിയോയില്‍ 103.6 MHz-ല്‍  കോഴിക്കോട് ആകാശവാണി Real FM ട്യൂണ്‍ ചെയ്ത് അരമണിക്കൂര്‍ ഒന്ന് ശ്രദ്ധയോടെ കേട്ടുനോക്കുക: പത്തനാപുരത്ത്നിന്ന് അസീസ്‌ വിളിക്കും, അരീക്കോട് നിന്ന് മുംതാസ്, കോടഞ്ചേരിയില്‍ നിന്നും ചിന്നമ്മ, ഗൂഡല്ലൂര് നിന്നും രഞ്ജി എന്ന പതിനെട്ടുകാരി പെണ്‍കുട്ടി... അങ്ങനെ എത്രയെത്ര ഹതഭാഗ്യര്‍!..! അസീസ്‌ വിളിക്കാത്ത ദിവസമില്ല, ദേഷ്യപ്പെടാന്‍ കഴിയില്ല, കിടന്ന കിടപ്പില്‍ നിന്നെഴുന്നെല്‍ക്കാന്‍ കഴിയാത്തയാളാണ്. കഴിഞ്ഞ ദിവസം  ബാബു എന്നൊരാള്‍, റേഡിയോയിലൂടെ പരിചയപ്പെട്ട മുംതാസിനെ കാണാന്‍ ചെന്ന കാര്യം പറഞ്ഞു. അസീസിനെ കണ്ടപ്പോള്‍, ആര്‍കെ മാമന്‍ കാണാന്‍ ചെന്നിരുന്നു എന്നും അദേഹത്തിന്റെ ഒരു ഫോട്ടോ അസീസിന് കൊടുത്തു എന്നും പറഞ്ഞു.
                       
                ഇങ്ങനെ ആശ കൈവെടിഞ്ഞ കുറെയേറെപ്പേരുടെ ജീവിതത്തിനു നിറം പകരുന്നത് ഇന്ന് ആകാശവാണി റിയല്‍ എഫ്എമ്മാണ്. അവര്‍ റിയല്‍ എഫ് എമ്മുമായി തങ്ങളുടെ ജീവിതം പങ്കുവെക്കുന്നു,  മറ്റുള്ളവരുടെ ദുഃഖങ്ങള്‍ അറിയുന്നു, പരസ്പരം ഫോണ്‍ ചെയ്യുന്നു, സംസാരിക്കുന്നു. ഇത്തരം ഒരു വലിയ നെറ്റ്‌വര്‍ക്ക് തന്നെയുണ്ട് റിയല്‍ എഫ്എം ശ്രോതാക്കളുടെ! ഇവരുടെ പ്രശ്നങ്ങള്‍ റേഡിയോയിലൂടെ കേട്ടറിയുന്ന അനേകം പേര്‍ അന്വേഷിച്ചു ചെല്ലുന്നു, ആശ്വസിപ്പിക്കുന്നു, കഴിയുന്ന സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നു. 
                 
               ഇവരോരോരുത്തരും റേഡിയോ അവതാരകരോട് സംസാരിക്കുന്നത് സ്വന്തം സഹോദരന്‍ അല്ലെങ്കില്‍ സുഹൃത്ത് എന്ന നിലയ്ക്കാണ്. ആര്‍കെയും കുര്യന്‍ സാറും ഉണ്ണികൃഷ്ണന്‍ ചേട്ടനും പ്രീതചേച്ചിയും പലര്‍ക്കും കുടുംബ സുഹൃത്തുക്കള്‍ ആണ്. ആര്‍കേയുടെയൊക്കെ ഓര്‍മയും അപാരമാണ്: ചിലര്‍ വിളിച്ച ദിവസവും അവരുടെ കുടുംബവിശേഷങ്ങളും  വരെ ഓര്‍മ വെച്ച് തിരിച്ചു ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ മിഴിച്ചിരുന്നു പോകും!  ആര്‍കെ മാമന്‍ പാറയും പുഴയും കടന്നു തങ്ങളുടെ കുടില്‍ തേടിവന്ന ദിവസം നാലുവര്‍ഷങ്ങള്‍ക്ക് ശേഷവും ചിന്നമ്മയും സോമനും മറന്നിട്ടില്ല. ഒരു ഫോണ്‍ നമ്പര്‍ പറഞ്ഞാല്‍ പേനയെടുത്ത് എഴുതാന്‍ വരുമ്പോഴേക്ക് മറന്നിരിക്കും, പക്ഷേ ഇത്ര കാലമായിട്ടും ആ തിയ്യതി ചിന്നമ്മ മറന്നിട്ടില്ല. 'അതെന്താ അങ്ങനെ?!' എന്നാര്‍കെ ചോദിച്ചപ്പോള്‍ ചിന്നമ്മ: "അതങ്ങനെയാ സാറേ..!!" 'ആ സാറ് കാടും മലയും കടന്നിവിടെവരെ വന്നില്ലേ' എന്ന് സോമന്‍ ചേട്ടന്റെ അമ്മ എപ്പോളും പറയുമത്രേ! ചിന്നമ്മയും സോമനും രോഗികളാണ്; വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു വീഴ്ചയില്‍ നട്ടെല്ലിനു ക്ഷതം സംഭവിച്ച സോമന് ഭാരിച്ച ജോലികള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല, ചിന്നമ്മയാണെങ്കില്‍ ഗര്‍ഭപാത്രം പുറത്തേക്കു തള്ളിവരുന്ന അസുഖം കാരണം തീരെ കിടപ്പാണ്.
                    
                കഴിഞ്ഞ ദിവസം വിളിച്ച രഞ്ജി എന്ന പെണ്‍കുട്ടി കണ്ണ് നനയിച്ചു. ഗൂഡല്ലൂര് നിന്നാണ് അവള്‍ വിളിച്ചത്. ഹൃദയത്തില്‍ വെള്ളം നിറയുന്ന അപൂര്‍വരോഗവുമായി മരണത്തെ മുഖാമുഖം കാണുന്ന അമ്മയും ഈ പതിനെട്ടുകാരി പെണ്‍കുട്ടിയും ജീവിതത്തില്‍ തനിച്ചാണ്. ഒരു ആണിന്റെ തന്റേടത്തോടെ, ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തോടെ അവള്‍ സ്വന്തം മാതാപിതാക്കളെ ഇത്ര കാലം ശുശ്രൂഷിച്ചു. ഹൃദ്രോഗിയായിരുന്ന ചാച്ചന്‍ (അച്ഛന്‍) കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മരിച്ചു. ഇപ്പോളിതാ അമ്മയും മരണത്തെ കാത്തു കഴിയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പറഞ്ഞയച്ചത്രേ, ഇനി ചികിത്സ വേണ്ട! കൂടുതല്‍ ദൂരം താങ്ങികൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ റോഡരികിലുള്ള ഒരു അയല്‍ക്കാരന്റെ വീട്ടില്‍ അമ്മയെ കിടത്തിയിരിക്കുകയാണ്. ഹൃദയത്തില്‍ വെള്ളം നിറഞ്ഞു ശരീരം മുഴുവന്‍ ചീര്‍ത്തിരിക്കുന്നു. രഞ്ജിയുടെ ഏക സഹോദരന്‍ തിരിഞ്ഞു നോക്കുന്നില്ല. എങ്കിലും തന്നെക്കാള്‍ നന്നായി തന്റെ അമ്മയെ നോക്കുന്നു എന്നവള്‍ പറയുന്നു. ആ അയല്‍ക്കാരോട് അത്യധികം നന്ദി പറയുന്നു. കുറേ നേരം ധൈര്യം ഭാവിച്ചു സംസാരിച്ചുവെങ്കിലും ഇടയ്ക്കൊന്നവള്‍ ഇടറിപ്പോയി, ആര്‍കേയ്ക്കു വരെ എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാത്ത അവസ്ഥയായി. ആര്‍കെ അവള്‍ക്കൊരു പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തു, ദൈവത്തില്‍ ഉറച്ചുവിശ്വസിച്ചു പ്രാര്‍ഥിക്കാന്‍ അവളെ ഉപദേശിച്ചു. "വാതില്‍ തുറക്കൂ നീ കാലമേ, കണ്ടോട്ടെ ദിവ്യസ്വരൂപനെ.." എന്ന് തുടങ്ങുന്ന ഗാനം കേള്‍പ്പിക്കാന്‍ ഇതിലും അനുയോജ്യമായ സന്ദര്‍ഭമേതാണ്!
                   
              അതിനുശേഷം ഫോണ്‍ ചെയ്ത  താമരശേരിക്കാരി ഷമീനയും ശാരീരിക വൈകല്യങ്ങള്‍ ഉള്ളയാളാണ്. പക്ഷേ അവള്‍ പറഞ്ഞത്, രഞ്ജിയെയും   മറ്റും വെച്ചുനോക്കുമ്പോള്‍ താന്‍ ഭാഗ്യം ചെയ്തവള്‍ തന്നെ ആണെന്നാണ്. ഇങ്ങനെ ചിന്തിക്കാന്‍ അവളെ പ്രാപ്തയാക്കിയത് അവളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല, റേഡിയോയിലൂടെ അവള്‍ അറിഞ്ഞ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്. 
                    
              പലപ്പോഴും പരിപാടികളിലേക്ക് വിളിക്കണം എന്ന് കരുതും. പക്ഷേ, എന്തു പറഞ്ഞു വിളിക്കും: ഞാന്‍ തിന്നും കുടിച്ചും മദിച്ചു മതിമറന്നു ജീവിക്കുന്ന ഒരു കോളേജ് പ്രൊഫസ്സറാണെന്നു പറഞ്ഞോ?! ഞാന്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗത്തിന് വേണ്ടിയാണല്ലോ ദിവസവും ഇരുപത്തിനാല് മണിക്കൂറും തെപ്പാംകൂത്തും പാട്ടുമായി മാങ്ങയും ചക്കയും എഫ്എം നടത്തുന്നത്! ആര്‍കേയെയോ ആകാശവാണിയിലെ മറ്റു അവതാരകരെ ആരെയെങ്കിലുമോ ഞാന്‍ അറിയില്ല, കണ്ടിട്ടില്ല. പക്ഷേ അവരുടെ മനുഷ്യസ്നേഹം ഞാന്‍ അറിയുന്നു, അതിലൂടെ ആകാശവാണിയെ അറിയുന്നു.  ആകാശവാണിയുടെ അറുപതാം വര്‍ഷത്തില്‍ ഇതെന്റെ ഒരെളിയ സ്നേഹാര്‍ച്ചന!                       
                     
              തനിക്കും കേട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും പുറമേ കുറച്ചുപേര്‍ കൂടി ഈ ലോകത്തുണ്ട് എന്നറിയാന്‍, നാമെന്തു പുണ്യം ചെയ്തിട്ടാണ് ദൈവം ഈ ഭാഗ്യജന്മം നമുക്ക് നല്‍കിയതെന്ന് ആശ്ചര്യം കൊള്ളാന്‍, ... അങ്ങിനെ സ്വപ്നലോകത്ത് നിന്ന് താഴെയിറങ്ങാന്‍  ഇടയ്ക്കൊക്കെ  റിയല്‍ എഫ്എം ഒന്ന് കേള്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.


Saturday, November 20, 2010

ഓരോരോ ഭാഗ്യപരീക്ഷണങ്ങള്‍!!


കേരളം പാസ്സാക്കിയ ഭാഗ്യക്കുറി ഓര്‍ഡിനന്‍സ് കേന്ദ്രനിയമം അനുസരിച്ച് തന്നെ ആയിരുന്നെന്നു അവസാനം കേന്ദ്രന്‍ ഹൈക്കോടതിയില്‍ സമ്മതിച്ചത്രേ! അയ്യയ്യോ, അപ്പോ ഇത്രയും കാലം ഇവിടത്തെ കോണ്‍ഗ്രസ്സുകാരും, വേറെ പണിയൊന്നുമില്ലാത്ത ചില കേന്ദ്രമന്ത്രിമാരും, അവരുടെ വായില്‍നിന്നു വീഴുന്ന അമൂല്യമണിമുത്തുകള്‍ പെറുക്കിയെടുക്കാന്‍ സ്ഥിരം കുനിഞ്ഞുനില്‍ക്കുന്ന പത്ര-ചാനല്‍ മുതലാളിമാരും കൂടി മലയാളികളെ പൊട്ടന്‍ കളിപ്പിക്കുകയായിരുന്നോ? എന്തെല്ലാമായിരുന്നു?!! തുറന്ന ചര്‍ച്ച, ചര്‍ച്ചയ്ക്കു പ്രതിപക്ഷ നേതാവിന് പകരം ചോട്ടാ നേതാവ്, അങ്ങനെയങ്ങനെ!
                    
          പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പുള്ള  ഏതാനും ആഴ്ചകളില്‍ സാന്തിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി മൊത്ത വ്യാപാരി ആയിരുന്നു കേരളത്തിലെ   പത്രങ്ങളില്‍  (മനോരമ-മാതൃഭൂമി പത്ര ദ്വയങ്ങളില്‍ വിശേഷിച്ചും) നിറഞ്ഞുനിന്നത്; പാവം അച്ചു മാമ്മനും മുരളിയും വരെ പിന്തള്ളപ്പെട്ടു. അക്കാലത്തെ മലയാള പത്രങ്ങളിലൂടെ മാത്രം കേരളത്തെ പരിചയമുള്ള ഒരാള്‍, തോമസ്‌ ഐസക്കിന്റെ  മരുമകനാണ് സാന്തിയാഗോ മാര്‍ട്ടിന്‍ എന്ന് തെറ്റിദ്ധരിച്ചാല്‍ അത്ഭുതമില്ല, പിണറായി വിജയന്‍റെ മറ്റൊരു പേരാണോ സാന്തിയാഗോ മാര്‍ട്ടിന്‍ എന്നും ചിന്തിച്ചു കൂടെന്നില്ല.
                    
          തങ്ങളുടെ സര്‍ക്കാര്‍ ലോട്ടറികളുടെ മൊത്തക്കച്ചവടം  സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകള്‍ തന്നെ മാര്‍ട്ടിന്റെ കമ്പനിയെ എല്പ്പിച്ചതാണെന്ന് പട്ടാപ്പകല്‍ പോലെ വ്യക്തമായിട്ടും അതിനു പിന്നിലും കേരളത്തിലെ മാര്‍ക്സിസ്റ്റ്‌  പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും  ആണെന്ന് വരുത്താനായിരുന്നു ഇവരുടെ തത്രപ്പാട്.  ഇതിനെല്ലാമിടയ്ക്ക് മണികുമാര്‍ സുബ്ബ എന്ന ഇന്ത്യന്‍ നാഷണലല്ലാത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  എംപീയെ ആരും കണ്ടില്ല, കണ്ടെന്നു നടിച്ചില്ല. (വ്യാജ) ലോട്ടറി വ്യവസായ രംഗത്ത് മാര്‍ട്ടിന്‍ വെറും പീക്കിരി നാട്ടുരാജാവാണെങ്കില്‍ ആസ്സാമിലെ തേസ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി മണി കുമാര്‍ സുബ്ബ അലക്സാണ്ടര്‍ ചക്രവര്‍ത്തിയാണെന്ന് ഗാന്ധിയുടെ ശിഷ്യന്മാര്‍ക്കാരും പറഞ്ഞുകൊടുക്കണ്ട, ഇലക്ഷന്‍ കാലത്തുകിട്ടുന്ന ശത കോടികള്‍ക്കാരും ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ ചോദിക്കാറുമില്ല!
                               
             എല്ലാം കേന്ദ്രനിയമം അനുസരിച്ചായിരുന്നു എങ്കില്‍ എന്തിനായിരുന്നു അന്നത്തെ ആ കോലാഹലമൊക്കെ? ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലോട്ടറി വിവാദമായിരുന്നു ഏറ്റവും വലിയ പ്രചാരണ വിഷയം എന്ന് മലയാളികള്‍ക്കൊക്കെ നല്ലപോലെ അറിയാം. ലോട്ടറിത്തീയിലും പുകയിലും ഭരണനേട്ടങ്ങളൊക്കെ മറഞ്ഞുപോയി. പാവം മലയാളി പൊതുജനം (ഒപ്പം പത്രക്കാരെ മാത്രം വിശ്വസിക്കുന്ന, സ്വന്തം പാര്‍ട്ടിക്കാരെയും സഹപ്രവര്‍ത്തകരെയും തീരെ വിശ്വാസമില്ലാത്ത ഒരു വേലിക്കകത്ത്കാരനും കൂടി!) അവര്‍ പറഞ്ഞതൊക്കെ   വിശ്വസിച്ച് വോട്ടുകുത്തി. ആയൊരു കുത്ത് യൂഡീഎഫ് പ്രതീക്ഷിച്ചത്ര ശക്തിയിലായില്ലെന്നു മാത്രം. ഇലക്ഷന്‍ റിസള്‍ട്ട്‌ വന്നപ്പോള്‍ അച്ചുതാനന്ദന്‍ പറഞ്ഞ ഈയൊരു കാര്യത്തോട് (ഈയൊരു കാര്യത്തോട് മാത്രം) ഞാന്‍ യോജിക്കുന്നു: "ഇവര്‍ക്കൊക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനം അനുഭവത്തിലൂടെ പഠിക്കും!"
                             
              ഇപ്പോളിതാ പൊതുഭരണ നിര്‍വഹണത്തില്‍ ഭാരതത്തിലെ ഏറ്റവും മികച്ച സംസ്ഥാനമായി ഇന്ത്യാ ടുഡേ വാരിക കേരളത്തെ തെരഞ്ഞെടുത്തിരിക്കുന്നു. ഈ വാര്‍ത്തകളൊക്കെ മനോരമയും മാതൃഭൂമിയും കൊടുക്കുമോ ആവോ. ചരിത്രത്തിലാദ്യമായി ഒരു പ്രധാനമന്ത്രിയെ ഭാരതത്തിന്റെ പരമോന്നത നീതിപീഠം വിമര്ശിച്ചതുവരെ ഞങ്ങള്‍ക്ക് വാര്‍ത്തയല്ല, പിന്നാ!
                                 
              ഗാന്ധിമാഡത്തോടും സര്‍ദാര്ജിയോടും  ഈയുള്ളവന്റെ ഒരു എളിയ അപേക്ഷയുണ്ട്: പ്രസ്താവനകള്‍ ഇറക്കാനും കേരളത്തില്‍ കുറ്റിയടിച്ചിരുന്നു വിവാദങ്ങള്‍ സൃഷ്ടിക്കാനും മാത്രമായി ചില മലയാളി പ്രതിഭകളെ  കേന്ദ്ര സഹമന്ത്രിമാരായി പ്രതിഷ്ടിച്ചിട്ടുണ്ടല്ലോ: അവര്‍ക്കൊക്കെ എന്തെങ്കിലും കാര്യമായ പണി കൊടുക്കണം. തികച്ചും ആരോഗ്യ സംബന്ധമായ കാരണങ്ങളാല്‍ (കൂടുതല്‍ ഭരിച്ചാല്‍ തടികേടാകും എന്നതിനാല്‍)  രാജി വെക്കേണ്ടിവന്ന കേന്ദ്രമന്ത്രിമാരുടെ ഒട്ടനവധി ഒഴിവുകള്‍ നിലവില്‍ നിങ്ങളുടെ മന്ത്രിസഭയില്‍ ഉണ്ടല്ലോ.  കുറഞ്ഞ പക്ഷം ഇവന്മാരുടെ സ്ഥാനപ്പേര് മാറ്റി കേരള രാഷ്ട്രീയകാര്യ (സഹ) മന്ത്രിമാര്‍ എന്നെങ്കിലും ആക്കണം; ക്യാബിനറ്റ് പദവി തന്നെ ഇരുന്നോട്ടെ, കുറയ്ക്കണ്ട! ദിവസം രണ്ടുനേരം എന്‍ഡോ-സള്‍ഫാന്‍ ഉണ്ടയാക്കി വിഴുങ്ങാനും കൊടുക്കണം (തോമസ്‌ മാഷ്ക്ക് നാലുനേരം ആയിക്കോട്ടെ), ഒരു ഉശിരൊക്കെ ഉണ്ടാവട്ടെ! നമ്മുടെ പ്രതിപക്ഷ നേതാവിനെപ്പോലെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടുവേണ്ട. ആ മുല്ലപ്പള്ളിയോടൊക്കെ പണ്ട് കുറച്ചൊരു ബഹുമാനം ഉണ്ടായിരുന്നു, കഷ്ടം!

Monday, September 13, 2010

ചാമ്പ്യന്‍സ് ലീഗ് വിചാരങ്ങള്‍

അങ്ങനെ ചാമ്പ്യന്‍സ് ലീഗും തുടങ്ങി. കോഴ-ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആയിട്ടുകൂടി ആരും ഒന്നും മിണ്ടുന്നില്ല, മാധ്യമങ്ങളിലൊന്നും കോഴക്കളിയുടെ പാരമ്യമായ IPL -നെ പറ്റിയോ ചാമ്പ്യന്‍സ് ലീഗിന്റെ ബെറ്റിംഗ് സാധ്യതകളെക്കുറിച്ചോ രണ്ടുവരി പോലുമില്ല! എന്തിനാ വേണ്ടാത്തതൊക്കെ അന്വേഷിക്കുന്നത്, കളി കണ്ടാല്‍ പോരെ അല്ലേ?!
           ക്രിക്കറ്റ് കളിക്കുന്ന ആറു രാജ്യങ്ങളില്‍ നിന്നുള്ള പത്തു ടീമുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്നത്; ഇന്ത്യയില്‍നിന്നു മൂന്നു ടീമുകള്‍. കഴിഞ്ഞ വര്‍ഷം പന്ത്രണ്ടു ടീമുകള്‍ ഉണ്ടായിരുന്നു, ഇത്തവണ ഇംഗ്ലണ്ട്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. ഇത്രയും കാലം ചാമ്പ്യന്‍സ് ലീഗ് എന്നാല്‍ ഫുട്ബോളില്‍ മാത്രമേ കേട്ടിരുന്നുള്ളൂ; IPL നടത്തി കാശ് വാരിയ ലളിത് മോഡിക്ക് 2008 -ലാണ് ഇങ്ങനെയൊരു ബുദ്ധി ഉദിച്ചത്, കൂട്ടിനു ഒസ്ട്രെലിയക്കാരും കൂടി. 
          സംഗതി രസമാണ്: കേരളത്തിന്റെയോ ബംഗാളിന്റെയോ സന്തോഷ്‌ ട്രോഫി ഫുട്ബോള്‍ ടീം ലോകതാരങ്ങള്‍ നിറഞ്ഞ സ്പാനിഷ്‌ - ഇംഗ്ലീഷ് ക്ലബ് ടീമുകളോട് കളിക്കുന്നതുപോലെ! ഇന്ത്യയില്‍നിന്നുള്ള മൂന്നു ടീമുകള്‍ നിറയെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വമ്പന്‍ താരങ്ങളുടെ കൂട്ടപൊരിച്ചില്‍ ആണ്... ഹെയ്ഡന്‍, കാല്ലിസ്, സച്ചിന്‍, ദ്രാവിഡ്, ധോണി, ഹസ്സി, കെംപ് എന്നിവര്‍ ചില ഉദാഹരണങ്ങള്‍. പാവം ഗയാനക്കാരും ആഫ്രിക്കക്കാരുമൊക്കെ കുടമാറ്റത്തിനു പൂരപ്പറമ്പില്‍ ചെന്നുപെട്ട ആട്ടിന്‍കുട്ടികളെ പോലെ വിരണ്ടുപോകും!
            ഷാര്‍ജയ്ക്കുശേഷം ഒത്തുകളിയുടെ വിളനിലമായ സൌത്ത് ആഫ്രിക്കയിലാണ് ഇത്തവണത്തെ മാമാങ്കം. അവിടെ ഒത്തോ ഒക്കാതെയോ എങ്ങനെ കളിച്ചാലും ആര്‍ക്കും പരാതിയില്ല; കളിച്ചില്ലെങ്കിലും കുഴപ്പമില്ല. അല്ലേലും പലരും ക്രിക്കറ്റ് കളിക്കാനല്ല സൌത്ത് ആഫ്രികയില്‍ പോകുന്നതെന്ന് പണ്ടേ നമ്മുടെ "കള്ള IPL കളിക്കാരന്‍" പറഞ്ഞിട്ടുണ്ടല്ലോ! എന്തൊക്കെ കാണണം ദൈവമേ! 
     തങ്ങള്‍ കാഷിറക്കിയ ടീം ജയിക്കാനായി എന്ത് തന്തയില്ലാത്തരവും ചെയ്യുമെന്ന് ബുക്കിമാര്‍ തെളിയിച്ചിട്ടുള്ളതാണ്; ബാംഗ്ലൂര്‍  സ്റ്റെടിയത്തിനടുത്ത് സ്ഫോടനം നടന്നത് മത്സരം മുംബൈക്ക് മാറ്റാനായിരുന്നുവെന്നു കര്‍ണാടക അഭ്യന്തരന്‍ വരെ പറഞ്ഞില്ല്ലേ?! (സ്ഫോടനം മദനി നടത്തിയതാണെന്ന് അങ്ങേര്‍ക്കു വെളിപാടുണ്ടാകുന്നതിനും മാസങ്ങള്‍ക്ക് മുമ്പ്!). കോടിക്കണക്കിനു രൂപ ലളിത് മോഡി വെട്ടിച്ചു എന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വന്നു, എന്നിട്ടെന്തായി?! 

എന്നാലും ഞങ്ങള്‍ ക്രിക്കറ്റ് കാണും, അതു ദൈവം തമ്പുരാന്‍ വന്നു പറഞ്ഞാലും ശരി!!

Friday, August 27, 2010

തൂണിലും തുരുമ്പിലും ബാറിലെ കടലപ്പാത്രത്തിലും..

തൂണിലും തുരുമ്പിലും ബാറിലെ കടലപ്പാത്രത്തിലും .. ദൈവമുണ്ട് എന്നല്ല പറഞ്ഞുവരുന്നത്. ഇന്നത്തെ മലയാള മനോരമ ദിനപത്രത്തില്‍ കണ്ട ഒരു കത്താണെന്നെ ചിന്തിപ്പിച്ചത്; കത്തിങ്ങനെ: 
       
ബാറിലെ കടലപ്പാത്രത്തിലും അപകടം!
ഒരു ടോയ്-ലറ്റിലുള്ളതിനേക്കാള്‍ വൃത്തികെട്ട (?) ബാക്റ്റീരിയകള്‍ മൊബൈല്‍ ഫോണുകളിലുണ്ട് എന്ന വാര്ത്ത കേട്ടു പോക്കറ്റില്നിന്നും ഫോണെടുത്ത് എറിയാനോങ്ങിയവര്‍ ശ്രദ്ധിക്കുക. അതിലും അപകടകരമായ ബാക്റ്റീരിയകളും വൈറസുകളുമാണു നാം ദിവസേന കൈകാര്യം ചെയ്യുന്ന മറ്റു പല വസ്തുക്കളിലുമുള്ളത്. കറന്സിനോട്ടുകള്‍, കമ്പ്യൂട്ടറിന്റെ കീബോര്ഡ്, എടിഎം മെഷീന്‍, ടിവി റിമോട്ട്, വാതില്‍പ്പിടി ഇങ്ങനെ ഒന്നിലേറെപ്പേര്‍ കൈവയ്ക്കുന്ന സകലസാധനങ്ങളിലും ബാക്റ്റീരിയകളുണ്ട്. കണ്ണിലെടുക്കാനില്ലെങ്കിലും ന്യൂമോണിയയ്ക്കും മെനഞ്ജൈറ്റിസിനും വരെ കാരണമാവും ഈ സൂക്ഷ്മജീവികള്‍! കൈ ആന്റി ബയോട്ടിക് സോപ്പിട്ടു കഴുകുക, സൌകാര്യവസ്തുക്കള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുക എന്നിവയാണു പ്രതിരോധ മാര്ഗങ്ങള്‍.
        എന്നാല്‍, ഒരു പ്രതിരോധവും രക്ഷയ്ക്കെത്താത്ത ചില സ്ഥലങ്ങളുമുണ്ട്. ബാറിലും ഹോട്ടലിലും മേശയ്ക്കു ചുറ്റുമിരുന്ന് ഒരു പാത്രത്തില്‍ നിന്ന് ഒരു കടലയെങ്കിലും കൊറിക്കാത്തവരുണ്ടോ? ഒരു നിമിഷത്തില്‍ ആ പാത്രത്തിലേക്ക് എത്ര കൈകളാണു നീളുന്നത്. അടുത്തവട്ടം കടലയെടുക്കാന്‍ കൈനീട്ടുമ്പോള്‍ ഓര്ക്കുക, ഇത്തരം ഓരോ പാത്രത്തിലും മനുഷ്യമൂത്രത്തിന്റെ 13 സാംപിളുകളെങ്കിലും ഉണ്ടെന്നാണു ശാസ്ത്രീയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ബാറിലെ കടലയ്ക്ക് ഉപ്പും രുചിയുമേറാനുള്ള കാരണം പിടികിട്ടിയല്ലോ!
                                                        ഡോ. ടൈറ്റസ് ശങ്കരമംഗലം
, 
                                                          ഇരവിപേരൂര്‍ , തിരുവല്ല.
കത്തെഴുതിയിരിക്കുന്നത് ഒരു മെഡിക്കല്‍ ഡോക്ടറാണെന്ന അനുമാനത്തിലാണു ഞാന്‍ ചിന്തിക്കുന്നത്. ബാക്റ്റീരിയകള്‍ എന്നുമുതലാണു വൃത്തികെട്ടവ  ആയതെന്നു ഞാന്‍ കുറേനേരം തലപുകച്ചു; പോട്ടെ, സാരമില്ല! നമ്മുടെ ചുറ്റുമുള്ള, നാം അനുദിനം ഉപയോഗിക്കുന്ന പല വസ്തുക്കളിലും ഇത്തരം വൃത്തികെട്ട ബാക്റ്റീരിയകള്‍ നിറയെ ഉണ്ടത്രേ! ശരിയാണ്, എന്നിട്ടെന്തേ ഡോക്ടര്‍ ചിലര്ക്കു മാത്രം അസുഖം വരുന്നു? മറ്റുചിലര്‍ക്ക് ഒരു പനിയോ ജലദോഷമോ പോലും പിടിക്കുന്നില്ല താനും!!
       അതിനുത്തരമാണു മനുഷ്യശരീരത്തിലെ രോഗപ്രതിരോധ സംവിധാനം. നമുക്കു ചുറ്റും വായുവിലും ജലത്തിലും മണ്ണിലും കോടാനുകോടി ബാക്ടീരിയകളുണ്ട്; അവയില്‍ പലതും നമുക്കു ഗുണം ചെയ്യുന്നവയുമാണ്. മറ്റുള്ളവ പല മാരകരോഗങ്ങള്ക്കും കാരണമായേക്കാവുന്നവ! നമ്മുടെ രോഗപ്രതിരോധസംവിധാനം വികസിക്കുന്നത്, ശക്തമാകുന്നത് ജനനം മുതലുള്ള ഇത്തരം ബാക്ടീരിയകളുമായുള്ള സമ്പര്ക്കത്തിലൂടെയാണ്, അല്ലാതെ ആന്റിബയോട്ടിക്ക് സോപ്പു തിന്നിട്ടോ, അണുനാശിനികള്‍ കുടിച്ചിട്ടോ അല്ല. ശൈശവത്തില്‍ ഇമ്മ്യൂണിറ്റി എറ്റവും കൂടുതലായിരിക്കും, ആ കാലഘട്ടത്തില്‍ ഇടപെടുന്ന അണുക്കള്ക്കെതിരേ നമ്മുടെ ശരീരം ആയുധങ്ങള്‍ സ്വരുക്കൂട്ടിവെക്കുന്നു - അതായത് പ്രതിരോധം കൈവരിക്കുന്നു.  ഇങ്ങനെ കൊടുക്കല്‍-വാങ്ങലുകളിലൂടെ വികസിച്ച ഒരു രോഗപ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ സാധാരണ നമുക്കു ചുറ്റും കാണുന്ന രോഗാണുക്കള്‍ക്കു കഴിയുകയില്ല. ഇതുപോലെയുള്ള രോഗപ്രതിരോധരീതി ശരീരത്തില്‍ വേണ്ടവിധം വികസിക്കുന്നില്ല എന്നുള്ളതാണു ഇന്നത്തെ മലയാളിയുടെ ശാപം. നമ്മള്‍ മണ്ണിലും ചളിയിലും കുത്തിമറിയുന്ന മറുനാട്ടുകാരന്‍ തൊഴിലാളിയെ നോക്കി പരിതപിക്കുന്നു, അവര്ക്കാണെങ്കില്‍ ഇത്തരം യാതൊരു അസുഖവും എളുപ്പം പിടിപെടുന്നുമില്ല! ലോകത്ത് ഏറ്റവും കൂടുതല്‍ അലര്ജിരോഗികളുള്ളത് അമേരിക്കയിലും യൂറോപ്പിലുമാണ്, പൊടിയും ചളിയും കൂടുതലുള്ള ആഫ്രിക്കയിലോ ഇന്ത്യയിലോ അല്ല!! 
     മലയാളിയുടെ സംസ്കാരം സോപ്പിന്റെയും ഡിറ്റര്ജന്റിന്റെയും ആന്റിബയോട്ടിക് ലായനികളുടെയും പിടിയില്‍ അകപ്പെട്ടുപോയി; പുതിയ പുതിയ അണുനാശിനികള്‍ ഉപയോഗിച്ച് തറ വൃത്തിയാക്കുന്ന തിരക്കിലാണവര്‍. അച്ഛന്‍ മകനെ തൊട്ടാല്‍ ബാക്റ്റീരിയയും വൈറസും പകരും എന്നു പരസ്യത്തില്‍ കേട്ട് അന്ധാളിച്ചിരിക്കുകയാണെല്ലാവരും. കുട്ടികളെ പാര്ക്കില്‍ കളിക്കാന്‍ വിടരുത്, കാരണം പാര്ക്ക് ബെഞ്ചില്‍ അണുക്കള്‍ കാണും, പുല്ലിലും മണ്ണിലും പറയുകയേ വേണ്ട!! പണ്ടൊക്കെ കുട്ടികളെ പേടിപ്പിക്കാന്‍ അമ്മമാര്‍ കുമ്മാട്ടിയെന്നും കുമ്പാരിയെന്നും പറഞ്ഞിടത്ത് ഇന്നു കീടാണുവെന്നാണു പറയുന്നത്: അത്തരം ഭീകരരൂപങ്ങളാണവര്‍ ടീവീയില്‍ കാണുന്നത്!! മനുഷ്യന്‍ മനുഷ്യനെ,  മക്കള്‍ അച്ഛനെ തൊടാനറയ്ക്കുന്ന ഒരു സംസ്കാരമാണോ നമുക്ക് വേണ്ടത്?!
        ഡോക്ടര്‍, എയിഡ്സ് എന്നാല്‍ എന്താണെന്നു താങ്കള്‍ക്കറിയാമല്ലോ: നമ്മുടെ രോഗപ്രതിരോധസംവിധാനത്തെയപ്പാടെ തകരാറിലാക്കുന്ന എയിഡ്സ് വൈറസ് ചെയ്യുന്ന അതേ പുണ്യപ്രവൃത്തി തന്നെയല്ലേ ഈ വൃത്തിസംസ്കാരം ചെയ്യുന്നത്?! അന്താരാഷ്‌ട്ര കുത്തക കമ്പനികള്‍ക്ക് കീശ വീര്‍പ്പിക്കാനുള്ള ഈ പരസ്യ പ്രചാരണങ്ങള്‍ക്കിടയില്‍ മലയാളിക്ക് കൈവിട്ടുപോകുന്നത് അവന്റെ ആരോഗ്യമാണ്, സൂക്ഷിക്കുക!

വാല്‍ക്കഷണം: ബാറിലിരുന്ന് കയ്യിട്ടുവാരുന്ന കടലയേക്കാള്‍ ഭീകരന്‍ അവിടെയിരുന്നു കാശുകൊടുത്തു വാങ്ങിക്കഴിക്കുന്ന മദ്യമാണെന്ന് എന്നാണൊരു ഡോക്ടര്‍ മലയാളിക്കു പറഞ്ഞുതരുക? മനുഷ്യമൂത്രം ഔഷധമായി കരുതി ദിവസേന സേവിച്ചിരുന്ന നമ്മുടെ ഒരു മുന്‍ പ്രധാനമന്ത്രിയെയും ഇത്തരുണത്തില്‍ ഓര്ക്കുന്നത് നന്ന്!!     

Saturday, July 17, 2010

പ്രൊഫ. ജോസഫിന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട പ്രഫ. ജോസഫ് ,
         താങ്കള്‍ക്കുണ്ടായ തിക്താനുഭവത്തില്‍ ഞാന്‍ ദു:ഖിക്കുന്നു. ഒപ്പം അതിനെ അപലപിക്കുകയും ചെയ്യുന്നു. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ മാധ്യമങ്ങള്‍ക്കായി താങ്കള്‍ നല്‍കിയ കത്ത് വായിച്ചു. ആരോഗ്യവാനായിരുന്ന നാളുകളില്‍ താങ്കള്‍ പറയുന്നത് കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന് അതില്‍ പറഞ്ഞിരിക്കുകയാണല്ലോ. കോളജ് മാനേജ്മെന്റിന് താങ്കള്‍ നല്‍കിയ മറുപടിയിലെ ഭാഗങ്ങളാണ് ആ കത്ത്തിലുള്ളതെന്നും അറിയുന്നു. 'ഇതാണ് സത്യം. ദയവായി എന്നെ ജീവിക്കാന്‍ അനുവദിക്കൂ' എന്ന പേരില്‍ താങ്കള്‍ എഴുതിയ ആ കത്താണ് ഈ കത്തിന് ആധാരം. ബോധപൂര്‍വമല്ലാത്ത ഒരു പദപ്രയോഗമാണ്  'മുഹമ്മദ്‌' എന്ന താങ്കളുടെ വിശദീകരണം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. പ്രഫ. ജോസഫ്  ഒരു സാധാരണ പൌരനല്ല. അറിവും വിവേകവും ലോകപരിചയവും യുക്തിബോധവും എല്ലാമുള്ള കോളജ് പ്രഫസറാണ്‌. ന്യൂമാന്‍ കോളജ് മാഗസിനില്‍ താങ്കള്‍ എഴുതിയ ലേഖനത്തില്‍ മുഹമ്മദ്‌ നബി സ്നേഹപ്രവാചകനാണെന്ന് വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. ഇക്കാര്യം മുസ്ലിം വിദ്യാര്‍ഥികളോട് ചോദിച്ചിരുന്നുവെങ്കില്‍ ഈ സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും താങ്കള്‍ പറയുന്നുണ്ട്. ഈ വിധം പ്രവാചകനെ ആദരിച്ചിരുന്ന താങ്കള്‍, അതേ വിദ്യാര്‍ഥികളുടെ മുന്നിലെത്തിച്ച ചോദ്യപേപ്പറില്‍ ദൈവം 'നായിന്റെ മോനേ' എന്ന് വിളിക്കുന്നയാളായി 'മുഹമ്മദി'നെ പ്രതിഷ്ടിച്ചതിലെ ഔചിത്യം മനസ്സിലാകുന്നില്ല. പി. ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ ദൈവവുമായി സംഭാഷണം നടത്തുന്ന കഥാപാത്രമായ ഭ്രാന്തന് മുഹമ്മദ്‌ എന്ന് പേരിടുകയാണ് ഉണ്ടായതെന്ന്  താങ്കള്‍ പറയുന്നു. ദൈവത്തെ 'പടച്ചോനേ' എന്ന് സംബോധന ചെയ്യുന്നത് ഇസ്ലാം മതത്തില്‍ പെട്ടവരായതിനാല്‍ ആ മതത്തില്‍പെട്ട ഒരാളുടെ പേരാവട്ടെയെന്നും വിചാരിച്ചതായി താങ്കള്‍ പറഞ്ഞിരിക്കുന്നു. ഇസ്ലാം മതക്കാരുടെ 'പടച്ചോനേ' തിരിച്ചറിഞ്ഞ താങ്കള്‍ക്കു മുഹമ്മദ്‌ ആ മതക്കാരുടെ പ്രവാചകനാണെന്ന അറിവ് ഉണ്ടായില്ലെന്നത് ഖേദകരമാണ്. കര്‍ത്താവായ ദൈവവുമായി സംഭാഷണം നടത്തുന്ന ഒരു ഭ്രാന്തന്‍ കഥാപാത്രത്തിന് 'യേശു' എന്ന് പേരിടാന്‍ പ്രിയപ്പെട്ട പ്രഫസര്‍, താങ്കള്‍ തയ്യാറാകുമോ? ദൈവത്തിനു 'നായിന്റെ മോനേ' എന്ന് വിളിക്കാനായി തോമസ്‌, ജോസഫ്, പത്രോസ്, മാത്യൂസ് എന്നീ പേരുകളിലുള്ള കഥാപാത്രത്തെ നല്‍കാന്‍ താങ്കള്‍ തയ്യാറാകുമോ?
      ഈശ്വരവിശ്വാസം മനുഷ്യ സംസ്കാരത്തിന്റെ ഭാഗമാണല്ലോ.  വിശ്വാസികളല്ലാത്ത മനുഷ്യരുമുണ്ടല്ലോ. അവരുടെ ഭാവനയില്‍ പോലും ദൈവദാസനെ 'നായിന്റെമോനെ' എന്ന് സംബോധന ചെയ്യുന്ന ദൈവം ഉണ്ടാവില്ല. ക്രിസ്തുമത വിശ്വാസിയും കോളജ് അധ്യാപകനുമായ പ്രഫസറുടെ ചോദ്യപേപ്പറില്‍ മേല്‍പ്പറഞ്ഞ മ്ലേച്ചഭാഷയില്‍ ദൈവദൂതനെ സംബോധന ചെയ്യുന്ന ദൈവം കടന്നുവന്നത് കര്‍ത്താവ്‌ പൊറുക്കുന്ന കാര്യമാണോ എന്ന് ചിന്തിക്കണം. പിതാവും പത്രോസും പരിശുദ്ധാത്മാക്കളും അടങ്ങുന്ന ക്രൈസ്തവ സംസ്കാരത്തിന് യോജിച്ചതാണോ ആ ചോദ്യപേപ്പര്‍?
     ആഗോളതലത്തില്‍ സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ തയ്യാറാക്കിയ പ്രവാചകനിന്ദയുള്പ്പെടെ  മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കുന്നുണ്ടെന്ന കാര്യം അറിയാത്ത ആളല്ലല്ലോ താങ്കള്‍. ഹണ്ടിംഗ്ടണ്ണിന്റെ  'ക്രൈസ്തവ ഇസ്ലാമിക സംഘട്ടനം' എന്ന കൃതി പ്രചരിച്ചതോടെയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുന്ന സംഭവമുണ്ടാകുന്നതും ലോക മുസ്ലിം ജനതയെ ഭീകരരായി ചിത്രീകരിച്ചതും. സദ്ദാമിനെ ഭീകരനാക്കി ഇറാഖിനെ കൈയടക്കിയതും ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ അമേരിക്കന്‍ - ഇസ്രായേല്‍ ഭീകരതാണ്ടവം അരങ്ങേറിയതും അതിന്റെ തുടര്‍ച്ചയായിരുന്നു. കേരളത്തില്‍ ലവ് ജിഹാദ്, പ്രവാച്ചകനിന്ദ, മഫ്ത ധരിക്കല്‍ പ്രശ്നം എന്നിങ്ങനെ ആ അജണ്ട അരങ്ങേറുന്നത് പ്രഫസര്‍ അറിയാത്ത കാര്യമല്ലല്ലോ. ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ലൌജിഹാദ് കേസ് വിധിയോടെ എട്ടുനിലയില്‍ പൊട്ടിയ ആ നുണകഥ തികഞ്ഞ മുസ്ലിം വിരുദ്ധ അജണ്ടയുടെ ഭാഗമായിരുന്നു. ക്രൈസ്തവകേന്ദ്രങ്ങള്‍ അതില്‍ വഹിച്ച പങ്ക് താങ്കള്ക്ക് അറിവുള്ളതാണല്ലോ. ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം പ്രചാരണം നടക്കുന്നുണ്ടല്ലോ. മഫ്ത (തട്ടം) ധരിക്കല്‍ നിരോധിച്ച പാശ്ചാത്യ രാജ്യങ്ങളെ അനുകരിച്ചാണല്ലോ കേരളത്തിലെ ക്രൈസ്തവസ്ഥാപനങ്ങളും മഫ്ത നിരോധിച്ചത്. ഇംഗ്ലണ്ടില്‍ പട്ടാളക്കാരെ വെടിവെക്കാന്‍ പരിശീലിപ്പിക്കുന്നത് മുസ്ലിം പള്ളിമിനാരങ്ങളുടെ രൂപം ഉണ്ടാക്കി അതിലേക്ക് വെടിവെപ്പിചാണെന്ന വാര്‍ത്ത വന്നിരുന്നല്ലോ. ഖുര്‍ആന്‍ കോപ്പികളെ പട്ടിയെക്കൊണ്ട് കടിപ്പിക്കുന്ന 'നായിന്റെ മക്കളെയും' നാം കാണുന്നുണ്ടല്ലോ. ഇന്ത്യയില്‍ നടന്ന നിരവധി സ്ഫോടനങ്ങള്‍ മുസ്ലിം സംഘടനകളുടെ തലയില്‍ കെട്ടിവെചിരുന്നല്ലോ. അവയെല്ലാം ഹിന്ദുസംഘടനകളുടെ പ്രവൃത്തിയായിരുന്നു എന്ന് ഇപ്പോള്‍ സി.ബി.ഐ തെളിയിച്ചുകൊണ്ടിരിക്കയാണ്. മുസ്ലിം ഭീകരത, തീവ്രവാദം തുടങ്ങിയ പ്രചാരണം നിലനിര്‍ത്താനുള്ള നീച്ചപ്രവൃത്തികളാണവയെന്നു തിരിച്ചറിയാന്‍ വിഷമമില്ല. പത്തനംതിട്ടയിലെ ഒരു ക്രൈസ്തവ സംഘടന പ്രവാചകനെ നിന്ദിച്ചുകൊണ്ട് ഇറക്കിയ പുസ്തകം വിവാദമാകുകയും പ്രതികള്‍ അരസ്ടിലാകുകയും ചെയ്തുവല്ലോ. ആ പുസ്തകത്തില്‍ കാണുന്ന വിലാസങ്ങള്‍ അത് ആഗോള അജണ്ടയുടെ ഭാഗമാണെന്നു തെളിയിക്കുന്നു. ഒരു വിലാസമിങ്ങനെ: 89/22/216 st. Queen's villa, Ny- (ന്യൂയോര്‍ക്ക്) 11427, U.S.A.  പുസ്തകത്തിലെ മറ്റൊരു വിലാസമിതാണ്: Abundant life publication, P.B. 47, Ankamali, Kerala 683572.
           ഇതിന്റെയെല്ലാം നടുവിലാണല്ലോ, താങ്കളും ഞാനും ജീവിക്കുന്നത്. അതുകൊണ്ടാണ് താങ്കളുടെ കുമ്പസാരം പൂര്‍ണമായി ഉള്‍ക്കൊള്ളാനാവുന്നില്ലെന്നു ഞാന്‍ പറഞ്ഞത്.
         ഇത്രയുമെഴുതിയത് താങ്കള്ക്ക് നേരെ നടന്ന കിരാത ആക്രമണത്തെ ന്യായീകരിക്കാനോ ലഘൂകരിക്കാനോ അല്ല. ചില യാദാര്ത്യങ്ങള്‍ തുറന്നുകാട്ടാന്‍ മാത്രം. സാധാരണ ജീവിതം നയിക്കാനുള്ള  ആരോഗ്യവും ശേഷിയും വളരെ വേഗം താങ്കള്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 
                                                           ഡോ. എം. എസ്. ജയപ്രകാശ്
                                                              ഗുരുവിഹാര്‍‍, കൊല്ലം    
മാധ്യമം  ദിനപത്രത്തില്‍ ജൂലായ്‌ 17 ശനിയാഴ്ച പ്രസിദ്ധീകരിച്ച ഒരു വായനക്കാരന്റെ പ്രതികരണമാണ്  മുകളില്‍ ചേര്‍ത്തത്. ഇതെഴുതിയ ആള്‍ ജീവിച്ചിരിക്കുന്ന വ്യക്തിയാണോ  (എം. എസ്. ജയപ്രകാശ് എന്ന പേരില്‍ കൊല്ലത്തൊരു പഴയ ചരിത്രപ്രൊഫസരുണ്ടെന്നും അദ്ദേഹം അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്നും കേട്ടിട്ടുണ്ട്) എന്നുപോലും എനിക്കറിയില്ല. ആ പേരില്‍ ഏതെങ്കിലും മുസ്ലിം എഴുതിയതാണോ എന്നും അറിയില്ല. ഒന്നറിയാം, ശ്രീമാന്‍ ജോസഫിനെ ന്യായീകരിക്കാനും ഒരു രക്തസാക്ഷിപരിവേഷം ചാര്ത്തികൊടുക്കാനും ശ്രമം നടക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ പറന്നു നടക്കുന്ന ഈമെയിലുകള്‍ അതിന്റെ സൂചനയാണ്. ജയപ്രകാശിനു പകരം റിയാസ് ആയിരുന്നെങ്കില്‍ ഈ ലേഖനത്തെ ഒരു മതഭ്രാന്തന്റെ ജല്പനങ്ങള്‍ ആയി പുച്ചിച്ച് തള്ളിയേനെ. കൂരിരുട്ടിനിടയിലും സത്യം കാണുന്ന ചിലര്‍ നമുക്കിടയിലുണ്ട് എന്നറിയുന്നത് എത്ര ആശ്വാസകരമാണ്.                                
           പി.എം. ബിനുകുമാറിന്റെ "തിരക്കഥയുടെ നീതിശാസ്ത്രം: സമ്പാദനവും പഠനവും" (കേരള ഭാഷാ ഇന്സ്റ്റിറ്റിയൂട്ട്) എന്ന പുസ്തകത്തിലെ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തെ അടിസ്ഥാനമാക്കിയാണ് ചോദ്യം തയാറാക്കിയത് എന്നാണ് ജോസഫ് സാര്‍ പറയുന്നത്. ആ പുസ്തകം രണ്ടാം സെമസ്ടര്‍ ബീകോം  കുട്ടികള്‍ക്ക് പഠിക്കാനുണ്ടോ  എന്നാരും ചോദിച്ചുകണ്ടില്ല. ഇല്ലെങ്കില്‍ എന്തിന് ആ പുസ്തകം തെരഞ്ഞെടുത്തു, എന്തിന്  ആ സംഭാഷണശകലം  തെരഞ്ഞെടുത്തു, ഭ്രാന്തന്‍ എന്നത് മാറ്റി മുഹമ്മദിനെ കുടിയിരുത്തിയതെന്തിന്? കുഞ്ഞുമുഹമ്മദ് ആ സംഭാഷണത്തിന് ആവശ്യമായ പശ്ചാത്തലം നല്‍കി അതിനെ ന്യായീകരിക്കുന്നുണ്ട്. ഭ്രാന്തന്‍ എന്നുതന്നെ എന്തുകൊണ്ട് സാര്‍ ഉപയോഗിച്ചില്ല? ശരി, വെറുമൊരു സംഭാഷണം, വെറുമൊരു മുസ്ലിം പേര്! എങ്കില്‍, അതിലുപയോഗിച്ച ഭാഷ (തെറിവിളി) കുട്ടികളെ പഠിപ്പിക്കുന്നത് ശരിയോ? ഒരു അദ്ധ്യാപകന്‍ ചോദ്യപേപ്പറില്‍ ഉപയോഗിക്കേണ്ട ഭാഷയോ അത്? ഇതേ ന്യായീകരണം വെച്ചുകൊണ്ട് പമ്മനെയും മേതിലിനെയും മ-വാരികകളിലെ എഴുത്തുകാരെയും കുട്ടികളെ പരിച്ചയപ്പെടുത്താത്തതെന്ത്? 
           അധ്യാപകന്റെ കൈ വെട്ടിയതിനു യാതൊരു ന്യായീകരണവുമില്ല, പ്രതികളെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പുവരുത്തണം. തീവ്രവാദ നിലപാടുള്ള പല മുസ്ലിം സംഘടനകളുടെയും സാമ്പത്തികസ്രോതസ്സ് പരിശോധിക്കണം. അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടാല്‍ സംഘടനയെ നിരോധിക്കണം, നേതാക്കളെ വിചാരണ ചെയ്തു ശിക്ഷിക്കണം. ഇത്തരം ഭീകരവാദികളെ സമുദായം ഒറ്റപ്പെടുത്തണം. 
          കാട്ടുനീതി കേരളത്തില്‍, ഭാരതത്തില്‍ വേണ്ട! ഒരേ പന്തിയില്‍ രണ്ടു വിളമ്പും വേണ്ട. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെ! കൊടിയ അപരാധമാണ് നടന്നിരിക്കുന്നത്, സമൂഹത്തെ ഭിന്നിപ്പിച്ച് സമാധാനം തകര്‍ക്കുക എന്ന കുറ്റം, സാധാരണക്കാരന്റെ മനസ്സില്‍ തന്റെ അയല്‍ക്കാരനെക്കുറിച്ച് ഭീതിയും സംശയവും ജനിപ്പിക്കുക എന്ന കുറ്റം, ഇതിനു മാപ്പില്ലതന്നെ!!       

Tuesday, July 06, 2010

വന്മരങ്ങള്‍ കടപുഴകുമ്പോള്‍...


തലക്കെട്ട്‌ എന്‍. എസ്. മാധവനില്‍ നിന്നും കടമെടുത്തതാണ്. സാരമില്ല, അങ്ങേരത് രാജീവില്‍നിന്നും അടിച്ചു മാറ്റിയതാണല്ലോ?! സന്തോഷമായി ഗോപിയേട്ടാ, ശരിക്കും സന്തോഷമായി; ഞാനും അച്ചുവേട്ടനും ഒരു കാര്യത്തിലെങ്കിലും യോജിച്ചല്ലോ! രണ്ടുദിവസം മുന്‍പ്‌ സഞ്ജയ്‌ ഗാന്ധി എന്ന് വേണ്ടിടത്ത് രാജീവ്‌ ഗാന്ധി എന്ന് തെറ്റിപ്പറഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കണം  ശ്രീമാന്‍ അച്ചുതാനന്ദന്‍ അങ്ങനെ പറഞ്ഞത്. അല്ലെങ്കിലും അദ്ദേഹം അങ്ങനെയാ, ഒരു അബദ്ധത്തില്‍ നിന്ന് തലയൂരാന്‍ വേറൊന്ന്‍!
            രാജീവ്‌ ഗാന്ധി അത്ര നല്ല ആളൊന്നുമല്ല, ഇന്ദിരയുടെ മരണശേഷം പതിനായിരക്കണക്കിനു സിഖുകാരെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയത് രാജീവ് ആണെന്നാണ്‌ അച്ചുമാമന്‍ പറയുന്നത്. ഇന്ദിരാ ഗാന്ധിയുടെ മരണശേഷം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും സിഖുകാര്‍ക്കെതിരെ വന്‍കലാപം നടന്നു എന്നത് നേര്. അതിന് നേതൃത്വം നല്‍കിയത് പലയിടത്തും കോണ്‍ഗ്രെസ്സുകാരായിരുന്നു താനും. 2700 -ലധികം സിഖുകാരാണ് വിവിധ അക്രമങ്ങളില്‍ മരണമടഞ്ഞത്. പെട്രോളൊഴിച്ച് തീകൊളുതിയാണ് പലരെയും വധിച്ചത്.  ഇതിനെല്ലാം ഗൂഡാലോചന നടത്തി,  നേതൃത്വം നല്‍കി എന്ന് ആരോപിക്കപ്പെടുന്നവരില്‍ സജ്ജന്‍ കുമാര്‍, ജഗദീഷ് ടൈറ്റ്ലര്‍ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. ഇതിനു ശേഷം നവംബര്‍ 19-നു ഡല്‍ഹിയില്‍ ഒരു സമ്മേളനത്തില്‍ വച്ച് രാജീവ്‌ ഗാന്ധി ഇങ്ങനെ പറഞ്ഞത്രേ: "വന്മരങ്ങള്‍ കടപുഴകി വീഴുമ്പോള്‍ ചുറ്റുമുള്ള ഭൂമി കുലുങ്ങുക എന്നത് സ്വാഭാവികമാണ്."
            രാജീവ്‌ വളരെ നല്ല നേതാവായിരുന്നു, ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന് ഇന്ത്യയുടെ ഭാവിയെപറ്റി പ്രതീക്ഷ നിറഞ്ഞ ഒരു കാഴ്ച്ചപ്പാടുണ്ടായിരുന്നു. വയസ്സന്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ശ്രേഷ്ഠകുലജാതനും  ചെറുപ്പക്കാരനും സുന്ദരനുമായ രാജീവ് വ്യത്യസ്തനായിരുന്നു; എല്ലാം അംഗീകരിക്കുന്നു. പക്ഷേ രാജീവിന് തെറ്റുകള്‍ പറ്റിയിട്ടുണ്ട്; ബോഫോര്‍സ് ആരും മറന്നിട്ടില്ല.  സത്യനാരായണ്‍ (സാം) പിട്രോദയുമായുള്ള അദേഹത്തിന്റെ  കൂട്ടുകെട്ടും വിവാദങ്ങള്‍ക്കതീതമായിരുന്നില്ല. മൂവായിരത്തോളം പേരുടെ ജീവന്‍ നഷ്ടപ്പെട്ടത് തന്റെ അമ്മയുടെ മരണത്തിന്റെ സ്വാഭാവിക പരിണതിയാണെന്ന് പൊതുജന മധ്യത്തില്‍ ഒരുളുപ്പുമില്ലാതെ പറയുന്നത് വിവേകശാലിയായ രാഷ്ട്രീയ നേതാവിന്റെ ലക്ഷണമാണോ? ഭോപാല്‍ ദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടമ വാറന്‍ ആന്‍ഡേഴ്സനെ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടുത്തിയത് രാജീവിന്റെ മൌനസമ്മതത്തോടെ   ആയിരുന്നെന്നു ഇപ്പോള്‍ വ്യക്തമാകുന്നു. ഇങ്ങനെ നമ്മളറിയാത്ത എന്തെല്ലാം..., ഒന്നറിയാം: രാഷ്ട്രീയ വിശാരദരില്‍ പലരും രാജീവിനെ വിലയിരുത്തിയത് 'രാജ്യതന്ത്രത്തില്‍ വട്ടപ്പൂജ്യം' എന്നായിരുന്നു. രാഷ്ട്രീയത്തില്‍ രാജീവിനെക്കാള്‍ എത്രയോ മുന്നിലായിരുന്നു സഞ്ജയ്‌ ഗാന്ധി എന്ന് പഴയ കോണ്‍ഗ്രസുകാര്‍ മറന്നുകാണില്ല. എന്നിട്ടും എന്താണാവോ സഞ്ജയ്‌ എന്ന് കേള്‍ക്കുമ്പോള്‍ ഒരു പൊള്ളല്‍?! സഞ്ജയ്‌ ഗാന്ധിയെ  കോണ്‍ഗ്രസ് കയ്യൊഴിഞ്ഞോ? (പഴയ ഒരു കോണ്‍ഗ്രെസ്സുകാരനായ എന്റെ ഉപ്പ ഒരു മകന് കൊടുത്തിരിക്കുന്ന പേര് സഞ്ജയ്‌ എന്നാണ്, വീടിന്റെ പേര് പ്രിയദര്‍ശിനി എന്നും).
             ഇന്നത്തെ (2010 ജൂലൈ 5 തിങ്കള്‍) മലയാള മനോരമ പല നേതാക്കളുടെയും പ്രസ്താവനകള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്;  വീഎസ് മാപ്പ് പറയണം, രാജി വെക്കണം എന്നൊക്കെ. ഇടതുപക്ഷത്തെ നേതാക്കളെപ്പറ്റി ഇവന്മാരൊക്കെ ദിവസേന എന്തൊക്കെ ആരോപണം ഉന്നയിക്കുന്നു, ഇങ്ങനെ പോയാല്‍ മാപ്പ് പറഞ്ഞ് മുടിയുമല്ലോ! പോട്ടെ, പത്രക്കാരെന്തു ചെയ്യും?! ഇന്നത്തെ പത്രത്തില്‍ തന്നെ പത്താം പേജില്‍ NS മാധവന്റെ ലേഖനമുണ്ട്. രാജീവിന്റെ പഴയ പ്രയോഗത്തിന് കേരളത്തില്‍ ഏറ്റവും പ്രചാരം കിട്ടിയത് "വന്മരങ്ങള്‍ കടപുഴകുമ്പോള്‍ " എന്ന പേരില്‍ സിഖ് കൂട്ടക്കൊലയെപറ്റി അങ്ങേര് ഒരു ചെറുകഥ എഴുതിയപ്പോഴാണ്. ഏതായാലും അയ്യാളോടും കൂടി ഒരു മാപ്പെഴുതി വാങ്ങിയേക്ക്, ഇരിക്കട്ടെ. ഈ കഥ പിന്നീട് ചലച്ചിത്രമാക്കിയ ശശി കുമാരനെയും വിടരുത്!
           കോണ്‍ഗ്രെസ്സുകാരുടെ ഒരു മാനസികരോഗമാണിത്, പഴയ നേതാക്കളെ പറ്റി ആരും ഒരക്ഷരം മിണ്ടാന്‍ പാടില്ല. വെറുതെയല്ല നമ്മുടെ ശശി തരൂര്‍ ഇക്കൂട്ടരെ "വിശുദ്ധ പശുക്കള്‍" എന്ന് വിളിച്ചത്. ഗുജറാത്ത് കൂട്ടക്കൊലയ്ക്കും എത്രയോ മുന്‍പ്‌ ഭരണാധികാരികളുടെ മൌനാനുവാദത്തോടെയും ആശീര്‍വാദത്തോടെയും അതിലും  ദാരുണവും പൈശാചികവുമായ വംശഹത്യകള്‍ ഇന്ത്യയില്‍ അരങ്ങേറിയിട്ടുണ്ടെന്ന് ഓരോ ഭാരതീയനും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 
           ഏതായാലും പ്രതിപക്ഷത്തിന് കുശാലായി, വാക്കൌട്ട് നടത്താന്‍ ഒരു കാരണമായല്ലോ. എത്രയെന്നു വെച്ചാ നിയമസഭയില്‍ ഉറക്കം തൂങ്ങി ചടഞ്ഞിരിക്കുക? വഴിയോര സമ്മേളനം, ബന്ദ്‌, ഹര്‍ത്താല്‍, പ്രകടനം, സമരം തുടങ്ങിയ ഹീനകര്‍മങ്ങളെ എതിര്‍ക്കുന്നവരായതു കൊണ്ട് പ്രതിഷേധിക്കാന്‍ ഇതല്ലേയുള്ളൂ ആകെ ഒരു മാര്‍ഗം?! പനിക്കെതിരെയും മറ്റും നടത്തിക്കഴിഞ്ഞു, ഇനി ഒരുദിവസം  കൈ വെട്ടിയവരെ സംരക്ഷിക്കുന്ന പോലീസിനെതിരെയും ആവാം. 

Monday, July 05, 2010

വര്‍ഗീയ വാദികളെ ഒറ്റപ്പെടുത്തുക!

മതനിന്ദ വളര്‍ത്തുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കി എന്ന പോലീസ് കേസില്‍ പ്രതിയായി അന്വേഷണം നേരിടുന്ന, സസ്പെന്‍ഷനില്‍ ഇരിക്കുന്ന, തൊടുപുഴയിലെ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്‍ ശ്രീ. ടി.ജെ. ജോസഫിനെ ഇന്നലെ ഒരുപറ്റം സാമൂഹ്യദ്രോഹികള്‍ ക്രൂരമായി ആക്രമിച്ചതിലും കൈ വെട്ടിമാറ്റിയതിലും വര്‍ഗീയ സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിച്ചതിലും ഒരു മലയാളി, ഒരു ഇന്ത്യക്കാരന്‍, ഒരു മുസ്ലിം, ഒരു കോളേജ് അദ്ധ്യാപകന്‍, ഒരു AKGCT (Association of Kerala Govt. College Teachers) ഭാരവാഹി എന്നീ നിലകളിലും, സര്‍വോപരി ജനാധിപത്യത്തിലും നിയമവാഴ്ചയിലും മതേതരത്വത്തിലും വിശ്വസിക്കുന്ന മനുഷ്യസ്നേഹിയായ ഒരു സാദാ പൌരന്‍  എന്ന നിലയിലും ഞാന്‍ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. 
             മത തീവ്രവാദത്തെ എതിര്‍ക്കുക.... 
             വര്‍ഗീയ വാദികളെ ഒറ്റപ്പെടുത്തുക .....
കേരളത്തിലെ സാമുദായികസൌഹാര്‍ദം തകര്‍ക്കാനുള്ള ചിദ്രശക്തികളുടെ ശ്രമം തിരിച്ചറിയുക! ജനാധിപത്യത്തില്‍ കാട്ടുനീതിക്ക് സ്ഥാനമില്ല!!

Saturday, July 03, 2010

ബ്രസീല്‍ : ആക്രമണഫുട്ബോളിന്റെ മാസ്മരികസൌന്ദര്യം!!


ബ്രസീല്‍ ഫാന്‍ അല്ലായിരുന്നിട്ടുകൂടി വളരെ നേരത്തെ തന്നെ ബ്രസീല്‍ - ഹോളണ്ട് മത്സരം കാണാന്‍ ഇരിപ്പുറപ്പിച്ചു. ബ്രസീല്‍ തോല്‍ക്കുന്നത് കാണാന്‍ വേണ്ടിയായിരുന്നു ആ ആവേശം മുഴുവനും. ഹോളണ്ടിനെ പോലൊരു ടീമിന് അതു സാധിക്കുമോ എന്ന ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ, പ്രതീക്ഷയ്ക്ക് കുറവൊന്നുമില്ല. ദേശീയഗാനാലാപന പ്രകടനം എല്ലാം കഴിഞ്ഞു കളി തുടങ്ങാന്‍ പോകുന്നു എന്ന് കരുതി കണ്ണും തുറിപ്പിച്ചിരിക്കുമ്പോള്‍ അതാ ഒരു ബാനറും പിടിച്ച് കുറച്ചുപേര്‍ ഗ്രൌണ്ടിന്റെ നടുക്ക്! "SAY NO TO RACISM"  എന്നാണെഴുതിയിരിക്കുന്നത്. അതിന് ഫുട്ബോളില്‍ എന്ത് വംശീയത?  ഫുട്ബോളില്‍ അമേരിക്കക്കാരനും ഘാനക്കാരനും തുല്യരല്ലേ?! നന്നായി കളിച്ചാല്‍ ജയിക്കും, ഇല്ലെങ്കി തോക്കും..... ഹല്ലപിന്നെ!! 
           എങ്കിലും എനിക്ക് കാര്യം വ്യക്തമാകാന്‍ അധികം സമയമൊന്നും വേണ്ടിവന്നില്ല. എന്തൊക്കെപ്പറഞ്ഞാലും കളി തുടങ്ങി മൂന്നു മിനിട്ടിനുള്ളില്‍ നാല് ഫൌള്‍ ചെയ്യുന്നത് ഒരു കഴിവാണ്. അതിലും കഴിവ് വേണം അതു കണ്ടില്ലെന്നു നടിക്കാന്‍. ലോകഫുട്ബോളിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരല്ലേ.... എന്തുമാകാമല്ലോ, ആരാ ചോദിക്കാനും പറയാനും! ഏരിയല്‍ റോബനു പന്തുകിട്ടിയാല്‍ വീണിരിക്കും ഒറപ്പ്; ഏയ്‌ ... ഗോളല്ലാ, റോബന്‍! 
            വംശവിദ്വേഷത്തിന്റെ കാറ്റ് ഈ ലോകകപ്പ് തുടങ്ങിയ അന്നുമുതല്‍ ഗ്രൌണ്ടുകളില്‍ അങ്ങോളമിങ്ങോളം അലയടിക്കുന്നുണ്ട്. അതുപുറത്തു കാണിക്കുന്നത് കൂടുതലും റഫറികള്‍ ആണെന്നു മാത്രം. കളിക്കാര്‍ തമ്മില്‍ കൈമാറുന്ന 'ഊഷ്മളമായ ആശംസാവചനങ്ങള്‍' ഭാഗ്യത്തിനു നമ്മള്‍ കേള്ക്കേണ്ടിവരുന്നില്ല. അങ്ങനെയും പലതും നടക്കുന്നുണ്ട് എന്നറിയാന്‍  കുപ്രസ്സിദ്ധമായ സിദാന്‍ - മറ്റരാസി സംഭവം വേണ്ടിവന്നു. വെവ്വേറെ ടീമുകള്ക്ക് ഒരേ ഫൌളിനു രണ്ടുതരം ശിക്ഷ, ചില ഗോളുകള്‍ ഗോളല്ലാതാവുന്നു, ശൂന്യവായുവില്‍ നിന്നു ഗോളുകള്‍ പിറക്കുന്നു, ചിലരുടെ ഫൌളുകള്‍ കണ്ടില്ലെന്നു നടിക്കുന്നു..... അങ്ങനെ എന്തെല്ലാം! ഈ ലോകകപ്പിന്റെ താരങ്ങള്‍ കാകയോ മെസ്സിയോ ക്ലോസോ വിയ്യയോ അല്ല, റഫറിമാര്‍ ആണ്. ഇന്നലത്തെ കളിയില്‍ തന്നെ ഉദാഹരണങ്ങള്‍ നിരവധി. റോബനെ പിന്തുടര്ന്നു വേട്ടയാടിയ ബാസ്റ്റോസിനു മഞ്ഞക്കാര്ഡു കിട്ടാന്‍ റോബനെ നാലുതവണ ക്രൂരമായി പിന്നില്നിന്നു ചവിട്ടിവീഴ്ത്തേണ്ടിവന്നു. അതേസമയം, ഒരു ഹോളണ്ട് കളിക്കാരനു മഞ്ഞ കാണാന്‍ അധികം കഷ്ടപ്പെടേണ്ടിവന്നില്ല; ബ്രസീല്‍ ഹാഫില്‍ പെനാള്ട്ടി ബോക്സിനടുത്ത് ഉരുണ്ടുവീണതിനായിരുന്നു കാര്‍ഡ്. എല്ലാം വെറും അഭിനയമായിരുന്നെന്നാണു റഫറി പറയുന്നത് (ഫൌള്‍ ആണെങ്കില്‍ത്തന്നെ ബ്രസീലിനു നഷ്ടപ്പെടാന്‍ ഒരു ഫ്രീകിക്ക് മാത്രം). കളി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കേ, കാക്ക ഇതുപോലെ ഹോളണ്ട് ബോക്സിനുള്ളില്‍ ഒന്നു വീണു, ഫൌളിനു അപ്പീല്‍ ചെയ്യുകയും ചെയ്തു. റഫറി മൈന്ഡ് ചെയ്തില്ല. ഹും, ജപ്പാന്‍കാരനോടാ കളി: എല്ലാം അഭിനയമല്ലേ, ശുദ്ധ അഭിനയം!! അഭിനയമായിരുന്നെങ്കില്‍ എന്തുകൊണ്ട് മഞ്ഞകാര്ഡ് കാണിച്ചില്ല, അല്ല ശരിക്കും ഫൌള്‍ ആയിരുന്നെങ്കില്‍ പെനാള്ട്ടി ആവുമായിരുന്നില്ലേ?! ഒന്നും ചോദിക്കരുത്.
        ബാസ്റ്റോസിനു മഞ്ഞ കിട്ടിയതിനുശേഷവും റോബനെ വിട്ടില്ല, ആദ്യത്തേതിലും ഉഷാറായി ഒന്നുകൂടി ചവിട്ടി. അതിനു ശിക്ഷ ഫ്രീ കിക്ക് മാത്രം.  തുടര്‍ച്ചയായി ഒരു കളിക്കാരനെ പിന്തുടര്‍ന്നു ഫൌള്‍ ചെയ്യുന്നത് ഫിഫ നിയമപ്രകാരം കൊടിയ കുറ്റമാണ്, ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ കളിക്കാരനെ പിന്നെയും ഫൌള്‍ ചെയ്‌താല്‍ അപ്പോ എന്തായിരിക്കും ശിക്ഷ?  കുറഞ്ഞപക്ഷം ഒരു മഞ്ഞ കൂടി. ഒരുതവണ കൂടി മഞ്ഞതൊട്ടിരുന്നെങ്കില്‍ ബാസ്റ്റോസിനു മടങ്ങാമായിരുന്നു, അതുണ്ടായില്ല. റഫറിയോടുള്ള നന്ദിസൂചകമായി ദുംഗ ഉടനെത്തന്നെ ബാസ്റ്റോസിനെ തിരിചുവിളിക്കുകയും ചെയ്തു. 
            ബ്രസീല്‍ തുടക്കം മുതലേ ഭയങ്കര 'ആക്രമണ 'ഫുട്ബോള്‍ ആണ് കളിച്ചത് എന്ന് കളി കണ്ടവര്‍ക്കൊക്കെയറിയാം; ആക്രമണം മിക്കവാറും ഹോളണ്ട് കളിക്കാരുടെ ദേഹത്തായിരുന്നെന്നു മാത്രം.  കളിയില്‍ മൊത്തം ഫൌള്‍ കളിച്ച ബ്രസീലിനു കിട്ടിയത്  ഒരു മഞ്ഞകാര്‍ഡും ഒരു ചുവപ്പുകാര്‍ഡും മാത്രം; ഹോളണ്ടിന് നാല് മഞ്ഞക്കാര്‍ഡ്! പറയുമ്പോള്‍ എല്ലാം പറയണമല്ലോ: ഫിലിപേ മേലോയ്ക്ക്  എതിരെ റഫറിക്ക് ചുവപ്പുകാര്‍ഡു പുറത്തെടുക്കേണ്ടി വന്നു. ഫൌള്‍ ചെയ്തു വീഴ്ത്തിയിട്ടും അരിശം തീരാതെ ബൂട്ടിട്ട കാലുകൊണ്ട് വീണുകിടക്കുന്നവന്റെ തുടയ്ക്കു ചവിട്ടിയാല്‍ വേറെന്തുചെയ്യും? 
             ബ്രസീല്‍ കളിക്കാര്‍ റഫറിമാരെ സ്വാധീനിക്കുന്നു എന്നുള്ളത് ഈ വേള്‍ഡ് കപ്പിന്റെ ആരംഭം മുതലേ കേള്ക്കുന്ന ഒരു ആരോപണമാണ്. അതു യാഥാര്‍ത്ഥ്യമാണെന്നു തോന്നിപ്പിക്കുന്ന പെരുമാറ്റമായിരുന്നു മൈകോണ്‍, റോബീഞ്ഞോ, കാക്ക തുടങ്ങി പല ബ്രസീല്‍ കളിക്കാരുടേതും. പക്ഷേ, നിഷിമുറയെപ്പോലെ ഫിഫയുടെ അതിവിദഗ്ധരായ, കഠിനശിക്ഷണം നേടിയ റഫറിമാര്‍, അതും  ഫുട്ബോള്‍ ലോകകപ്പുമല്സരങ്ങള്‍ നിയന്ത്രിക്കുന്നതിനിടയില്‍, കളിക്കാരുടെ അഭിനയത്തിലും വാക്ചാതുരിയിലും  തുറിച്ചുനോട്ടത്തിലും ഭീഷണിയിലും (സംശയമുണ്ടെങ്കില്‍ കളി ഒന്നുകൂടി കാണുക)  വീണുപോവുക എന്നത് ഒരിക്കലും അഭിലഷണീയമല്ല.
            ഒന്നാം പകുതി ബ്രസീലിനു സ്വന്തമായിരുന്നു, പക്ഷെ ഒരു ഗോള്‍ നേടിയ ശേഷം പ്രതിരോധിച്ചു കളിക്കാനാണു ബ്രസീല്‍ ശ്രമിച്ചത്. രണ്ടാം പകുതിയില്‍ സെല്ഫ്ഗോളിലൂടെ ഹോളണ്ട് സമനില പിടിച്ച ശേഷമാണു കളിയുടെ ഗതി മാറിയത്. ഒരു ഫുട്ബോള്‍ മാച്ചു കളിക്കുകയാണു തങ്ങള്‍ എന്ന കാര്യം ഓരോ ബ്രസീല്‍ കളിക്കാരനും മറന്ന പോലെ തോന്നി. പകരം ഒരു യുദ്ധക്കളത്തിലാണു താന്‍ എന്ന ചിന്തയായിരുന്നു ഓരോരുത്തര്‍ക്കും. മുന്നില്‍ വരുന്ന എതിരാളിയെ ആയുധമില്ലാതെ അരിഞ്ഞിടുന്ന വിദ്യ ഇവരില്നിന്നു പഠിക്കണം!  
            ഒറ്റ ഒരു ഗോള്‍ കളിയെ എങ്ങനെയൊക്കെ മാറ്റിമറിക്കാം എന്നു വ്യക്തമാക്കുന്നതായിരുന്നു പിന്നീടുള്ള ഓറഞ്ചുപടയുടെ ആക്രമണം. ഇത്തരുണത്തിലാണ് അര്‍ജന്റീനയ്ക്കു ദാനം കിട്ടിയതും ഇംഗ്ലണ്ടിനു നിഷേധിക്കപ്പെട്ടതുമായ ഗോളുകളെക്കുറിച്ചു ചിന്തിക്കേണ്ടത്. റഫറിമാര്‍ നിഷ്പക്ഷതയോടെ ജാഗരൂകരായി പ്രവര്ത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, തുടര്‍ന്നുള്ള മല്സരങ്ങളുടെ ചിത്രം മറ്റൊന്നാകുമായിരുന്നു. എന്തുകൊണ്ട് കളിനിയന്ത്രണത്തിന് കൂടുതല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നില്ല എന്ന ചോദ്യത്തിനു മുന്നില്‍ ഫിഫ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. ഫുട്ബോളല്ലേ, ഓരോ ദിവസവും ഭാഗ്യം മാറിമറിഞ്ഞു കൊണ്ടിരിക്കും. കൂടുതല്‍ കൃത്യതയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാല്‍ ഒരുപക്ഷേ ഫൈനല്‍ കളിക്കുന്നത് ഘാനയും സ്ലോവാക്യയും ആയിരിക്കും; കളി കാണാന്‍ ആരെങ്കിലും ഉണ്ടാവുമോ?!
            അള്‍ജീരിയയും യു എസ് എയും തമ്മിലുള്ള മല്സരത്തില്‍ അമേരിക്കയെ സപ്പോര്‍ട്ട് ചെയ്യാനുള്ള കമന്റേറ്റര്‍മാരുടെ ആവേശം കണ്ടു ഞാന്‍ അന്തംവിട്ടിരുന്നിട്ടുണ്ട്. അവസാനമിനുട്ടിലെ ഗോള്‍ കണ്ട് അവര്‍ സ്റ്റുഡിയോയില്‍നിന്നിറങ്ങി ഓടുമെന്നുവരെ തോന്നി! സ്ലോവേനിയക്കെതിരെ അമേരിക്കയുടെ ഗോള്‍ നിഷേധിച്ച മാലിക്കാരനായ കറുത്ത വര്‍ഗക്കാരന്‍ റഫറി കോമന്‍ കുലിബാലിയെ  പാശ്ചാത്യ മാധ്യമങ്ങള്‍ ചുട്ടുതിന്നില്ലെന്നേയുള്ളൂ, ബാക്കിയെല്ലാം ചെയ്തു!! ഐവറി കോസ്ടിനെതിരെ ഫാബിയാനോയുടെ കൈ-ഗോള്‍ (രണ്ടു തവണ കൈ കൊണ്ട് മനപ്പൂര്‍വം ബോള്‍ തൊട്ടു) ഒരു മിനിടിനുള്ളില്‍ കമന്റെറ്റര്മാര്‍ മറന്നു, റഫറിയും മാധ്യമങ്ങളും അതു കണ്ടതേയില്ല! 

 
              
             അതേ, ഫുട്ബോളില്‍ വംശീയവിദ്വേഷം നിലനില്‍ക്കുന്നുണ്ട്,  ഫുട്ബോളിലെ പരമ്പരാഗത ശക്തികളും പുതുതായി ഉയര്‍ന്നുവരുന്ന ചെറിയ ടീമുകളും തമ്മില്‍, വെളുത്തവരും കറുത്തവരും തമ്മില്‍, സമ്പന്നരും ദരിദ്രരും തമ്മില്‍. ഇതില്‍ ഫിഫ ആരുടെ പക്ഷത്താണെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ!!   

Thursday, June 24, 2010

വിദ്യാര്‍ഥി സംഘടനകളുടെ ധാര്‍ഷ്ട്യം ; അതോ സഭയുടേതോ?!

കേരളത്തില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും ഭീകരമായ സംഭവം, ദുരന്തം എന്നും പറയാം, എന്താണ്? മലയാള മനോരമ വായനക്കാരനാണോ, സംശയലേശമന്യേ പറയാം: കേരളത്തിലെ പുണ്യപുരാതന കലാലയമായ കോട്ടയത്തെ CMS കോളേജില്‍ എസ്എഫ്ഐ കാപാലികന്മാര്‍  കൊടുംഭീകരമായ അക്രമം അഴിച്ചുവിട്ട സംഭവം തന്നെ! എത്ര ജനാലകളുടെ പരിപാവനമായ ചില്ലുകളാണെന്നോ കശ്മലന്മാര്‍ എറിഞ്ഞു തകര്‍ത്തു കളഞ്ഞത്?! ഹോ, പ്രതിപക്ഷ നേതാക്കള്‍ക്കൊന്നും  അപലപിച്ചിട്ടും പ്രതിഷേധിച്ചിട്ടും മതിവരുന്നില്ല. "എന്നിട്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടിനടന്നു....." എന്ന് പണ്ടാരാണ്ടോ പാടിയ പോലെ ശ്രീമാന്മാര്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നാടുമുഴുവന്‍ ഓടിനടന്നു സംഭവത്തെ അപലപിച്ചുകൊണ്ടിരിക്കുകയാണ്.
           പെട്ടെന്നൊരു ദിവസം ഈ പഹയന്മാര്‍ക്ക് ഹാലിളകി കോളേജിന്റെ മെക്കിട്ടുകേറാന്‍ എന്താണാവോ കാരണം? അതു ഞാനും നിങ്ങളും അന്വേഷിച്ചുമില്ല, പത്രം പറഞ്ഞതുമില്ല! ഏതോ പയ്യന്മാരെ പുറത്താക്കി എന്നോ, ഒരു മാസമായി സമരം ചെയ്തിട്ടും തിരിച്ചെടുത്തില്ല എന്നോ ഒക്കെ അവിടന്നും ഇവിടന്നും കേട്ടു. എന്തിനാ ഇവരെ പുറത്താക്കിയതെന്ന് ചോദിച്ചാല്‍, അതു കോളേജ് മാനെജ്മെന്റിനെതിരെ സമരം ചെയ്തിട്ടാണത്രേ!
         കോളേജ് മാനേജ്മെന്റിന്റെ കച്ചവടതാല്പര്യങ്ങളെ എതിര്‍ത്തതിനാണ് അച്ചടക്കനടപടിയും പുറത്താക്കലും  എന്നാണു എസ്എഫ്ഐ പറയുന്നത്. ചര്‍ച്ചകള്‍ ഇതുവരെ എങ്ങുമെത്തിയിട്ടില്ല, വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കില്ല എന്ന് തന്നെയാണ് കോളേജ് അധികൃതരുടെ നിലപാട്. വേണമെങ്കില്‍ പരൂക്ഷ എഴുതാന്‍ അനുവദിക്കും. സര്‍വകലാശാലയുടെ അന്വേഷണ സമിതി കുട്ടികള്‍ കുറ്റക്കാരല്ല എന്ന് നേരത്തെ കണ്ടെത്തിയിട്ടും അവരെ തിരിച്ചെടുക്കാഞ്ഞതെന്തേ എന്നൊന്നും ചോദിച്ചേക്കരുത്!
           കഥ ചുരുക്കത്തില്‍: കോളേജിലെ കൊമേഴ്സ്‌ വിഭാഗം നില്‍ക്കുന്ന കെട്ടിടവും വനിതാഹോസ്റ്റലും പൊളിച്ചുകളഞ്ഞ് ഷോപ്പിംഗ്‌ കോംപ്ലക്സ് പണിയാന്‍ കോളേജ് അധികൃതര്‍ തീരുമാനിക്കുന്നു. ഇതിനെ യൂണിയന്‍ നേതാക്കള്‍ എതിര്‍ക്കുന്നു.  പിന്നെ കേള്‍ക്കുന്നത് പ്രിന്‍സിപ്പലിന്റെ വീട് ആക്രമിച്ചതിന് രണ്ടു വിദ്യാര്‍ഥികളെ പിരിച്ചുവിട്ടിരിക്കുന്നു എന്ന വാര്‍ത്തയാണ്. പ്രിന്‍സിപ്പലിന്റെ വീട്ടിലെ ഒരു പൂച്ചട്ടി പൊട്ടിയ നിലയില്‍ കണ്ടെത്തി, അതു ചെയ്തത് എസ്എഫ്ഐ നേതാക്കളായ ടിയാന്മാരാണെന്നു പ്രിന്‍സിപ്പല്‍ കണ്ടെത്തി (പോലീസ് സഹായമില്ലാതെ)! ഇതിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികള്‍ പിന്നീട് കേള്‍ക്കുന്നത് യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടി എന്ന വാര്‍ത്തയാണ്. കാരണം, തൊട്ടടുത്തുള്ള വനിതാജീവനക്കാരുടെ സംഘടനാഓഫീസും ചേര്‍ന്ന് കൊളാബറേഷനില്‍ അനാശാസ്യം നടക്കുന്നുണ്ട്. ഇതും പ്രിന്‍സിപ്പല്‍ സ്വന്തം നിലയില്‍ അന്വേഷിച്ചു കണ്ടെത്തിയതാണ് (വനിതാ ജീവനക്കാര്‍ ആരും പരാതി നല്‍കിയിട്ടില്ല). 'ഇങ്ങനെയൊരു പ്രിന്‍സിപ്പല്‍ എന്റെ കോളേജിലും വരണേ....' എന്ന് ആരാ ആഗ്രഹിക്കാത്തത്?! 
           പുറത്താക്കിയ ഒരുത്തനെ പിന്നീട് പരീക്ഷ എഴുതാന്‍ അനുവദിച്ചു, മറ്റവന് അതുമില്ല. ഇവരെ തിരിച്ചെടുക്കാന്‍ വേണ്ടി കഴിഞ്ഞ അമ്പത് ദിവസങ്ങളായി കോളെജിനു മുന്‍പില്‍ പന്തല്‍ കെട്ടി സമരം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം സമരപന്തല്‍ ആരോ കത്തിച്ചു, സമരം ചെയ്യുന്ന വിദ്യാര്‍ഥികളില്‍ ചിലരെ ആരോ മര്‍ദ്ദിച്ചു. കോളേജ് സംരക്ഷണ സമിതിയിലെ അംഗങ്ങളാണ് മര്‍ദ്ദിച്ചതെന്നാണ് സംസാരം. ഇതിനു ശേഷമാണ്, മുത്തശ്ശി പത്രം ഇപ്പോള്‍ അലമുറയിട്ടു നിലവിളിച്ചുപറഞ്ഞു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ കോളേജില്‍ നടക്കുന്നത്. 
          എനിക്കിഷ്ടമുള്ള ഒരു ഹോബിയാണ് ഫോട്ടോഗ്രഫി. ഒരു ഫോട്ടോ സംവദിക്കുന്നത് ഒരു പ്രത്യേക സമയത്ത് ഒരു  ചതുര ഫ്രെയിമില്‍ ഉള്‍ക്കൊള്ളുന്ന നിശ്ചിതപ്രദേശത്ത് എന്ത് നടന്നു എന്ന് മാത്രമാണ്. അതിനു മുന്‍പോ പിന്‍പോ അതേ സമയത്ത് അതിന്റെ ചുറ്റുവട്ടത്തോ എന്ത് നടന്നു എന്ന് ഒരു ഫോട്ടോയും കാഴ്ച്ചക്കാരനോട് പറയുന്നില്ല. ഇക്കാലത്ത് വാര്‍ത്തകളും ഏകദേശം ഇങ്ങനെയൊക്കെത്തന്നെ. 
           സംഭവം കഴിഞ്ഞ ഉടനെ അതാ വരുകയായി ബിഷപ്പുമാരുടെയും മെത്രാന്മാരുടെയും, കൂടെ തികഞ്ഞ മതേതരന്മാരായ ചില  കോണ്ഗ്രസ് നേതാക്കളുടെയും പ്രസ്താവനകള്‍: അക്രമം ന്യൂനപക്ഷങ്ങളെ ഒതുക്കാന്‍ വേണ്ടിയുള്ള ഇടതുപക്ഷത്തിന്റെ കരുതിക്കൂട്ടിയുള്ള ശ്രമമാണെന്ന്. നമിച്ചല്ലേ പറ്റൂ: ഏതോ ഒരു കോളേജിലെ ഒറ്റപ്പെട്ട  ഒരു സംഭവത്തെയും കേരളത്തിലെ മൊത്തം ന്യൂനപക്ഷങ്ങളെയും കൂട്ടിയോജിപ്പിക്കുന്ന ജാലവിദ്യ!!
           ഇതിനു ശേഷം സംഭവിക്കാന്‍ പോകുന്നത് എന്താണാവോ? തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിക്കാന്‍ സഭാനേതൃത്വം ആലോചിക്കുന്നു എന്ന് വാര്‍ത്ത. ഹൈക്കോടതിയും കൂട്ടുനിന്നേക്കും. ഗ്യാലറിയിലിരുന്നു കയ്യടിക്കാന്‍ കുറെ പത്രക്കാരും;  ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ? മഫ്തയിട്ടു വന്ന കുട്ടിയെ സ്കൂളില്‍നിന്നു പുറത്താക്കിയതും, അച്ചായന്മാര്‍ തങ്ങളുടെ മക്കളെ സഭയുടെ സ്ഥാപനങ്ങളില്‍ തന്നെ ചേര്‍ക്കണമെന്ന് ഇടയലേഖനം ഇറക്കിയതും, കഴിഞ്ഞ ദിവസം താമരശ്ശേരി ബിഷപ്പ് പറഞ്ഞതും എല്ലാം കൂട്ടിവായിക്കണം. സഭയുടെ ഔദാര്യം പറ്റി ജോലിക്ക് കയറിയ അധ്യാപകര്‍ സഭയോട് കൂറുള്ളവരായിരിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത് (നിയമനത്തിനുവേണ്ടി കണക്കുപറഞ്ഞ് എണ്ണിവാങ്ങുന്ന ലക്ഷങ്ങള്‍ അദ്ദേഹം കണ്ടിട്ടില്ല. ജീവിതകാലം ശമ്പളവും മറ്റാനുകൂല്യങ്ങളും പറ്റുന്നത് പൊതുഖജനാവിലെ നികുതിപ്പണത്തില്‍ കയ്യിട്ടുവാരിയിട്ടാണെന്ന്  അങ്ങേര് സൌകര്യപൂര്‍വ്വം മറന്നു). ഭരണഘടനയില്‍ ഉണ്ട് എന്നു പറയപ്പെടുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ കേരളത്തിലെ ന്യൂനപക്ഷസമുദായങ്ങളെല്ലാം കാണിക്കുന്ന പേക്കൂത്തുകള്‍ തന്നെ ഇതും! പക്ഷേ, 'എന്തും ചെയ്യാം' എന്ന ഒരു ധാര്‍ഷ്ട്യം സഭയ്ക്കുണ്ടെന്നു തോന്നാറുണ്ട്. സംഘപരിവാറിന്റെ ആരോപണം ഏറ്റുപിടിച്ച് ലവ് ജിഹാദിന്റെ ഇരകളുടെ ജില്ല തിരിച്ചുള്ള കണക്കു പ്രസ്സിദ്ധീകരിച്ചതും  എല്ലാം നുണയായിരുന്നെന്നു തെളിഞ്ഞിട്ടും ഒരു ഖേദപ്രകടനത്തിന് പോലും മുതിരാതിരുന്നതും എല്ലാം ഉദാഹരണങ്ങള്‍.  സമുദായാംഗങ്ങളെ   ഇത്തരത്തില്‍ ഔദാര്യം കനിഞ്ഞുനല്‍കി സംരക്ഷിക്കുന്ന ഇതേ സഭയുടെ കീഴിലുള്ള ഒരു സ്കൂള്‍ മാനേജ്മെന്റ് തന്നെയാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ശമ്പളത്തിന്റെ പകുതി പോലും അധ്യാപകര്‍ക്ക് നല്‍കുന്നില്ല എന്ന കേസില്‍ കോടതി കയറേണ്ടി വന്നത്!
   തൊണ്ണൂറുകളില്‍  കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ പേരില്‍ അരങ്ങേറിയിരുന്ന അക്രമസമരങ്ങളുടെയും സംഘട്ടനങ്ങളുടെയും  പത്തിലൊന്ന് ഇന്ന് നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അക്കാലത്തെ പല സാമൂഹികവിഷയങ്ങളിലും ഏറ്റവും വീറോടെ പ്രതികരിച്ചിരുന്നത് വിദ്യാര്‍ഥികളായിരുന്നു. എത്ര ജീവന്‍ പൊലിഞ്ഞിരിക്കുന്നു, എത്ര പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു; തിന്നും കുടിച്ചും ദുര്‍മേദസ്സ് വന്ന് അനങ്ങാപ്പാറകളായിരിക്കുന്ന ഇന്നത്തെ ചില വിദ്യാര്‍ഥിസംഘടനകളുടെ പഴയകാല നേതാക്കളും ഇതിനൊക്കെ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക വലതുപക്ഷ നേതാക്കന്മാരും ഉയര്‍ന്നു വന്നിട്ടുള്ളത് ക്യാംപസ്സുകളില്‍ നിന്ന് തന്നെയാണ്. ഇതൊക്കെ തീര്‍ത്തും വിസ്മരിച്ചു കൊണ്ട് വിദ്യാലയങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കാന്‍ ചില കോണ്ഗ്രസ് നേതാക്കന്മാര്‍ നടത്തുന്ന ശ്രമം എന്തിനാണാവോ? പുതിയ നേതാക്കന്മാര്‍ ഉണ്ടായി വന്നില്ലെങ്കില്‍ അത്രകാലം കൂടി ഉറച്ചിരിക്കാമല്ലോ അല്ലേ?! വിദ്യാഭ്യാസ കച്ചവടവല്‍ക്കരണത്തിന്റെയും സാമ്പത്തിക അധിനിവേശത്തിന്റെയും കുഴലൂത്തുകാരായി മഹാത്മാ ഗാന്ധിയുടെ പിന്മുറക്കാര്‍ അധപതിക്കുമ്പോള്‍ ലജ്ജ തോന്നുന്നു, ഞാനും കുറെ ചെയ്തില്ലേ ഇവര്‍ക്ക് വോട്ട്?!   

         ന്യൂനപക്ഷങ്ങളുടെ അവകാശത്തിന്റെ പേരില്‍ എന്തെല്ലാം മലയാളികള്‍ ഇനിയും കാണാന്‍ കിടക്കുന്നു! ഈ വിഷയത്തില്‍ രാജീവ് ശങ്കരന്‍ പറയുന്നത് കൂടി വായിക്കുക. 

Saturday, June 19, 2010

Mistifying Masinagudi


Its Saturday again..., I had promised my wife that I will drop her at her home today. She had her things packed and asked me to pick her up  in the afternoon. I was idling around with the latest issue of Better Photography when Mohan called. Even before I answered the phone I knew what he was going to ask: a wilderness trip, what else?! Last several weekends he had called and I couldn't say yes, for various reasons. Its Saturday and we will be having only a single day on our hands for this trip. More often than not, our well thought-out plans  seem to vanish into thin air once we get in to the car and get going. If we  agree on going, only by Monday I can hope of touching Kerala soil again. Yes, as it often occurs to me, my decision was spontaneous and I said Yes!
            Anyways, I haven't got enough chances of trying out my new cam, a Nikon D80 digital SLR. Moreover, I needed a walk in the jungles very badly. It was 8 pm when I could finally take-off to Nilambur fully assured that I will be sleeping this night out at Mohan's place. But once at Manjeri, I suddenly changed plans. Abhilash was all alone at home and he needed company. Off to his hut at Mullanpara (famous for the Rajmohan Unnithan episode) where I watched Braveheart for the rest of the night sipping the purest grape wine  (Abhi says so, but it tasted sour, says its sugar-less!) specially imported from the US and munching on Cadbury's Fruits & Nuts chocolate, also from US. Plan was to start the journey at 4 am from Nilambur. Mohan wanted to reach Masinagudi early in the morning so as to film the mist-laden jungle in its full glory.
           Though it was only a short cat-nap of 3 hours, I woke up refreshed and ready at 3 O' clock. It took me only a while to get going and my Alto reached Nilambur in no time. Mohan was waiting and the journey began with a tea at Vazhikkadav. Nadukani Ghat road was its usual self: dark and silent as if hiding some deep secrets underneath its greenish veil! Among other things, we discussed  about the way in which newspapers presented the wild fire that broke out last week at the Gene Pool Project site in Nadukani. "Elephants, gaurs, bears, leopards and tigers were seen running helter-skelter to escape from the raging fire, said the forest officials" was the exact phrase used in news papers. What a sight it would have been, bad luck..; hey, I was tempted to ask, were they all sleeping when the fire broke-out?
           We passed Gudalur town on the NH 67 as the sun was slowly getting up from its slumber. The town was getting ready for the day. Another 18 kilometers and we will be at Theppakkad where the reception centre of Mudumalai Wildlife Sanctuary (now a Tiger Reserve) is situated. We stopped for a tea near Thorappalli check-post on the border of Kargudi range of Mudumalai reserve. The guard at the check-post seemed to be in two minds looking for some quick bucks: stop them or not! But I didn't even give him a thankful look while we passed under the rope with no concern whatsoever for his presence. Be alert, we are entering wild country!
           What greeted us into the reserve was the sudden bleating of a lone Tusker somewhere off towards our right. We knew how to respect strength and here was the most powerful creature of Indian jungles. Its my kingdom, you better be aware of that: the hidden giant seemed to convey his message well and clear. Moving on slowly and watching for any movements or sounds, we couldn't spot any wildlife for some distance. "I don't know why, these forests have gone dry for the past few weeks", said Mohan. "May be due to the night-time traffic ban" was my reply. At night, herbivores find the banks of the road the best place to be safe from predators as it is always bustling with traffic. Lights and the noise generated by the passing vehicles seem to disturb the carnivores and due to the ban, nowadays the highways have ceased being the deterrent for predators which they used to be! Its only an explanation I cooked up, but perhaps it might be the truth! In spite of this, the traffic ban  could have succeeded in achieving its original goal, that of reducing road-kills effectively, I hoped loud!
          Mohan soon spotted an eagle sitting on a high perch some hundred yards to our left. Could be a Honey Buzzard, or is it a Crested Serpent Eagle? In the dim light of dawn, we could only see it barely better than a silhouette and by the dark colouration of its body and the slight crest on the back of its head, I thought it must be the Serpent Eagle (Spilornis cheela), a common resident of these jungles. 
         After a seven kilometer drive from the check-post, we reached Theppakkadu at around 6.30 am. By that time, the place was bustling with tourists. Theppakkadu is a tri-junction, drive straight and you will reach Bandipura Tiger Reserve in Karnataka and to Gundlupet and Mysore (90 km) beyond. If you turn towards the right here and pass over that narrow, rusty iron bridge across Moyar river, the forest road leads to a quite village town called Masinagudi, on the northwestern foot of the Nilgiri Hills (Blue Mountains). The ghat road from Masinagudi via Kallatty will take you to Ooty, the queen of hills, over 36 hair-pin bends traversing dense natural forests.
          Masinagudi recently was in news for all the wrong reasons. The first being the elevation of the sanctuary to tiger reserve status. The Government of Tamil Nadu declared Mudumalai as a Tiger Reserve in 2007, under section 38V of the Wildlife Protection Act of 1972, in an effort to help conserve the dwindling Tiger population. Subsequently, about 350 families living in the core area have been evicted from the park. Those in the 5 km buffer area around the park fear they too will be evicted and mass agitations have followed which still haven't fully settled down. Secondly, Wildlife activists believe that the construction activity of the proposed multi-crore Neutrino Observatory project at Singara, Masinagudi is likely to have significant impacts on local wildlife. The five-year work plan, high volume of debris and waste, blasting activities, extensive vehicular traffic for material transport and a large number of outside workers and their support infrastructure... all threaten to disrupt the wildlife corridor on the Sigur plateau, including Mudumalai Sanctuary, connecting the Western ghats and Eastern Ghats. The  serious implications of the project becomes clear when we study the significance of this corridor: 25 percent of the Asian Elephant population use this corridor for their annual migratory movement.
           Masinagudi was always a place dear to my heart: its here where I had my first leisurely glimpse of the Sloth Bear (Melursus ursinus മടിയന്‍ കരടി) mother with a cub, where I watched a Blackbuck  (Antilope cervicapra കൃഷ്ണമൃഗം) family of three which, I was told is exactly half the remaining population of blackbucks in these jungles. It was near Masinagudi forests where I had my only fleeting, out-of-focus glimpse of the Tiger and where I hoped to see him again!
          As we started our drive towards Masinagudi, the banks of the road had become literally flooded with Peafowls (Pavo cristatus മയില്‍) of various ages and sizes. A short photography session followed, thoroughly enjoyed by both the photographers and the subjects. It was as if the Peacock takes pride in its colours and shows it off for whoever there is to watch and whenever it deems fit! What disturbed our modeling assignment was a slight movement on the bank of the road. Upon a closer look, it proved to be a Hoopoe (Upupa epops ഉപ്പൂപ്പന്‍) which was hitherto effectively hidden from our eyes by the earthen mound on the roadside. Even if the bird was in front of our eyes in full view, I don't think we would have noticed owing to the plumage colour of that bird which so effortlessly merges with the red soil and the brown leaves upon it. A pair of them were there and they flew off after pecking around for a while, unaware of our curious gazes. 
            Reaching Masinagudi town, we decided to drive on in the direction of the Moyar Gorge. Moyar River Gorge, also called the Moyar Canyon or Mysore Ditch, is a dramatic 20 km long gorge dug out by the Moyar River which plunges into the gorge  below in a roaring 260-metre deep water-fall popularly known as Moyar falls. The view of the chasm cut by the Moyar as it hurtles down to empty itself into the river Bhavani is breathtaking. I still remember the day when I went into the Tamil Nadu Electricity Board premises with my students from Farook College unaware that we needed special permission to go near the gorge. People there scolded us mildly, but seeing that we meant no harm, they let us have a look-around of the gorge from the Winch station. Wow, that view I will never forget, I haven't yet seen a geographical feature so captivating!! You can see the plateau on the other side of the gorge spreading away for miles, and in between us and the other side was the monstrous,  dark & deep canyon stretching across as far as eye can see! The Moyar river that flows below acts as a boundary between the Mudumalai Sanctuary and the Bandipur National Park (Karnataka).
           To get a full view of the majestic gorge, you have to drive down till Surgeshaft, 11 km from Masinagudi and take a winch till the Moyar power station (a journey of 20-25 minutes). The winch is run by the TNEB to transport staff to maintain the pipeline that supplies water to the power station.  One needs prior permission to board the winch.
           Driving down from Masinagudi village towards Moyar, we kept our eyes open to track any animal movement on the grassy patches that line either side of the road. Every time the dry grass rustles in a sharp breeze, we watch intently, hoping to catch the glimpse of a Sloth bear or a Gaur (Bos gaurus കാട്ടുപോത്ത്). But all that meets the eye are herds of Sambar deer (Rusa unicolor മ്ലാവ്), Cheetal (Spotted deer Axis axis പുള്ളിമാന്‍) or scampering Mongoose (കീരി). We scarcely came across any traffic and hence we pursued our vigil with renewed enthusiasm fully assured that nothing was going to disturb our watch-out. The country around is mostly open grassland interspersed with thick bushes and heaps of rocky boulders as well as some small trees here and there. It looked an ideal habitat for sloth bears. Mohan said he had his only encounter with a Hyena (Hyaena hyaena കഴുതപ്പുലി) on this particular stretch. Soon, I saw three huge Wild Gaurs looking squarely into my eyes from about 20 feet off the road towards our left. They stood there for sometime so that Mohan and myself managed to shoot some satisfying pictures of these magnificent beasts. Their huge black bulk packed with bulging muscles glistened in the rays of the early morning sun enhancing their charismatic aura. They wandered off effortlessly after watching us curiously for some time. Now, Mohan focused all his attention on photographing a Scaly-bellied Woodpecker (Picus squamatus) who had just settled on a low thicket to our left. Mohan didn't have his telephoto lens with him and used my Nikon D80 with the attached 70-300 Nikkor lens. I was happy to get the camera tested by a professional like him.
          We went upto the entrance of the TNEB premises and decided to turn back. As we haven't sought permission, we decided to settle for a view of the gorge from the plateau near the Chikkamman kovil, 11 km from Masinagudi. The temple premises were deserted, no human being in view.  Its a simple tribal temple with only two or three built-up structures. The gorge was visible alright, but the view was disappointing for me, not anywhere near the first! We started back to Masinagudi and drove as slow and cautious as we had come. We encountered Cheetal herds here and there and some occasional Sambar. As we neared the bend where the last time a lone tusker had chased our car, a mongoose was standing in the middle of the road inspecting something.


         I put the brakes on and approached it dead slow. He was an adult Ruddy Mongoose (Herpestes smithii ചുണയന്‍ കീരി). This guy was cautiously inspecting a large snake lying on the road. It at first appeared to me like a Russell's Viper  (Daboia russelii ചേനത്തണ്ടന്‍) and looked long-dead. Was dead alright but wasn't a viper as we soon found out. It was a young Rock Python (Python molurus പെരുമ്പാമ്പ്‌) unfortunate enough to encounter some speeding vehicle. We were pretty sure the snake was not there when we passed about half an hour earlier. Our mongoose friend appeared stubborn and very eager to make a meal of it. Even when a transport bus approached from the other side, he didn't budge. He had already pulled the bulk to the right bank of the road opposite us and was smelling and biting at it as if not sure whether the snake was dead. Our presence just ten yards away from him didn't seem to bother him a bit. 
           
          It was an excellent opportunity to observe a wild animal at its meal at close quarters and photograph him as we willed! Sometimes biting at the tail, sometimes going in circles around the corpse, and dragging the snake to a more suitable place to eat, the mongoose seemed forgotten that two human beings were watching his every move with wide open eyes. A passing jeep disquieted him and he left the corpse and scampered off behind a bush. I decided to take a closer look at the snake then, and found that its abdomen was open and the stomach contained an intact rat probably eaten just before it got killed. May be the food in its stomach weighed him down and made his progress slow as he crossed the road. We thought it better to leave the mongoose in peace to have a hearty meal!
             The time was well in to the day now, and we were feeling a little bit hungry. Our minds were full, but our stomachs were not! Let's continue on the search for our little pleasures in the Masinagudi wilderness, but not before we have our breakfast!!

Friday, May 28, 2010

വീണ്ടും ചില പൂച്ചക്കാര്യങ്ങള്‍


എന്തെങ്കിലും കുറിച്ചിട്ടു കാലം കുറെയായി, ആകെയൊരു മടുപ്പ്. എഴുതാന്‍ വിഷയങ്ങള്‍ ഇല്ലാഞ്ഞല്ല: കിണാലൂര്‍, നീലാണ്ടവധം, ജമാ-അത്തെ ഇസ്ലാമി തുടങ്ങി പലതിനെപറ്റിയും എന്തെങ്കിലും പറയണം എന്നു കരുതും, മടി കാരണം നടന്നില്ല. യാദൃച്ചികമായി ഇന്നൊരു പെണ്‍കുട്ടിയുടെ ബ്ലോഗ്‌ കണ്ടു. ഒരു സ്വയംപ്രഖ്യാപിത പൂച്ചപ്രേമിയായ അവളുടെ ഒരു പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്റെ ജീവിതത്തില്‍ പലപ്പോഴായി കയറിവന്നു ഞാനറിയാതെ ജീവിതത്തിന്റെ ഭാഗമായി മാറിയ നിരവധി പൂച്ചകളെ ഓര്‍മ വന്നു. 
                 പൂച്ചകള്‍ എന്നുമുതലാണ് ഞങ്ങളുടെ കുടുംബത്തില്‍ ആധിപത്യം സ്ഥാപിച്ചുതുടങ്ങിയത് എന്നു ചോദിച്ചാല്‍ കൃത്യമായ ഒരുത്തരമില്ല. സാന്ദര്‍ഭികമായി പറയട്ടെ: ഞങ്ങള്‍ എന്നാല്‍ ശ്രീ ഹുസൈന്‍ കോയ, ഭാര്യ (ഫാത്തിമ്മ ഹുസൈന്‍ എന്ന് സ്വയം വിളിക്കുന്ന) പാത്തുമ്മക്കുട്ടി, റിയാന്‍ എന്ന് സ്വയം വിളിക്കുന്ന അബ്ദുള്‍ റിയാസ് എന്ന ഞാന്‍, അജീസ്, സഞ്ജയ്‌ എന്നിങ്ങനെ രണ്ടനുജന്മാരും. സഞ്ജു വിരുതനാണ്, എന്തും "റിയാസേ, നോക്കിയാലോ?!"-ന്നു ചോദിക്കും. തല കുലുക്കിയാല്‍ ഞാന്‍ കുടുങ്ങി. പിന്നെ സംഭവത്തിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം എനിക്കായിരിക്കും. പൂച്ചക്കുട്ടിയെ കൊണ്ടുവന്നത് റിയാസ്, നായകുട്ടിയെ കൊണ്ടുവന്നതും റിയാസ്! എത്ര തവണ കുടുങ്ങിയിരിക്കുന്നു, എന്നിട്ടുണ്ടോ പഠിക്കുന്നു‍! അജിക്ക് പിന്നെ സ്വന്തമായ അഭിപ്രായം ഒന്നുമില്ല, എന്തിനും റെഡി!
             ഓര്‍മയിലുള്ള ആദ്യത്തെ പൂച്ച കുറിഞ്ഞിയാണ്. ചേവായൂരില്‍ താമസത്തിന് വന്ന ശേഷമാണ്. ഞാനന്ന് അഞ്ചിലോ ആറിലോ പഠിക്കുകയായിരിക്കും. 'കുറിഞ്ഞി' പേര് സൂചിപ്പിക്കുന്നത് പോലെ ഒരു പെണ്പൂച്ചയല്ല, അവളൊരു ആണാണ്! ആളെ വട്ടം കറക്കുന്ന വര്‍ത്താനം തന്നെ അല്ലേ?! ഞങ്ങളുടെ അടുത്ത് വരുമ്പോള്‍ കറുപ്പും വെളുപ്പും നിറത്തില്‍ ഒരു കൊച്ചു കുഞ്ഞായിരുന്നു കുറിഞ്ഞി. ആയിടയ്ക്ക് മൂത്തമ്മയും  മക്കളും മറ്റും വീട്ടില്‍ വിരുന്നു വന്ന ദിവസമായിരുന്നു തെങ്ങുകയറ്റക്കാരന്‍ ഭരതന്റെ വീട്ടില്‍ നിന്ന് കുറിഞ്ഞിയെ ഞങ്ങള്‍ (ഞാനും സഞ്ജയും മൂത്തമ്മയുടെ മോന്‍ ബാബുവും) കൈക്കലാക്കുന്നത്. ഇക്ക കണ്ടിട്ടില്ല. വിരുന്നുകാരുടെ മുന്നില്‍ വെച്ച് തല്ലില്ല എന്ന ഒരു ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍ ആ കടുംകൈക്കു മുതിര്‍ന്നത്. വലിയ മീനിന്റെ  എല്ല് പല്ലില്‍ കുടുങ്ങി അന്നവന്‍ കാണിച്ച വെപ്രാളം ഇന്നും എന്റെ മനസ്സിലുണ്ട്. വായ തുറന്നു പിടിച്ച്, ഹോസ്പിറ്റലില്‍  ഓപ്പറേഷനുപയോഗിക്കുന്ന ചവണ കൊണ്ട് ആ എല്ല് വലിച്ചെടുത്തു കൊടുത്തപ്പോളാണ് സമാധാനമായത്. 
                പൂച്ചക്കുട്ടിയെ വളര്‍ത്താന്‍ ഇക്ക സമ്മതിക്കില്ല,  നായക്കുട്ടിയെ തീരെയില്ല. മക്കളോടും പോലീസ് സ്വഭാവം തന്നെയാണ്: എന്തുകൊണ്ടാണ് അടിക്കുക എന്നൊന്നുമില്ല, കട്ടിലിന്റെ അടിഭാഗമാണ് ഞങ്ങളുടെ സ്ഥിരം ഒളിസങ്കേതം. അതുകൊണ്ടും വലിയ കാര്യമൊന്നുമില്ല. എന്നാലും ഞങ്ങള്‍ ഇക്കാന്റെ മക്കള്‍ തന്നെയല്ലേ, എങ്ങനെയെങ്കിലും ഒളിപ്പിച്ചുവച്ച് പൂച്ചയെ വളര്‍ത്തും.  കുറച്ചു ദിവസം ഇക്ക ദേഷ്യം കാണിക്കും, പിന്നെ ഞങ്ങള്‍ കാണാതെ ഇക്ക തന്നെ പൂച്ചക്ക് തിന്നാന്‍ കൊടുക്കും. കുറേശ്ശെ അത് ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായി മാറും. തുടക്കത്തില്‍ അങ്ങനെയായിരുന്നില്ല, കുറിഞ്ഞിയെ കണ്ടുപിടിച്ചപ്പോള്‍ അവനെയെടുത്ത് മതിലിനപ്പുറത്തേക്ക് ഒരേറെറിഞ്ഞു, എന്റെ ചങ്കിടിപ്പ് നിന്നുപോയി! പക്ഷേ, ആ സാധനത്തിന് ഒന്നും പറ്റിയില്ല, 'പൂച്ച എങ്ങനെ വീണാലും നാലുകാലില്‍ ‍' എന്ന ചൊല്ല് അനുഭവത്തിലൂടെ ഞാന്‍ പഠിച്ചു. ഹോ, ഇക്ക കാണാതെ അത്രയും ദിവസം കുറിഞ്ഞിയെ ഒളിപ്പിക്കാന്‍ പെട്ട പാട്; എത്ര തിന്നാന്‍ കൊടുത്താലും 'കീയോ, കീയോ' നിര്‍ത്തില്ല. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ ഞങ്ങളവനെ അലമാരയില്‍ അടച്ചു വെക്കും. ആ, പറയാന്‍ വിട്ടുപോയി: കൊണ്ടുവന്ന സമയത്ത് അതു പെണ്ണാണെന്നാണ്  ഞങ്ങള്‍ എല്ലാവരും കരുതിയത്, അല്ല, ശരിക്കും പെണ്ണ് തന്നെയായിരുന്നു! അതുകൊണ്ടാണ് കുറിഞ്ഞി എന്ന് പേരിട്ടതും. ഒരു കാടന്‍ അവളെ ഉപദ്രവിക്കുന്നത് ഞാന്‍ കണ്ടിട്ടുമുണ്ട്. പക്ഷേ കുറേശ്ശെ രൂപം മാറി, കുറിഞ്ഞി ആണായി! എന്ത് മറിമായം അല്ലേ, ആ കാലത്ത് അത്രയ്ക്കൊന്നും ചിന്തിക്കാന്‍ എനിക്ക് സമയമില്ലായിരുന്നു; പിന്നീടെപ്പോഴോ ബഷീറിന്റെ "മാന്ത്രികപ്പൂച്ച" വായിച്ചപ്പോഴാണ് സമാധാനമായത്.
                  കുറിഞ്ഞി നാല് വര്‍ഷത്തോളം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു, ഒരു ദിവസം പകല്‍ തീരെ കണ്ടില്ല. വൈകുന്നേരം പ്രഭാകരേട്ടന്റെ മോന്‍ പ്രിയേഷ് വന്നു പറഞ്ഞു കുറിഞ്ഞി അവരുടെ  വീടിനുപിന്നില്‍ മതിലിനടുത്ത് ചാവാറായി കിടക്കുന്നു എന്ന്. ഞങ്ങള്‍ പോയി എടുത്തുകൊണ്ടുവരുമ്പോള്‍ ആകെ ക്ഷീണിച്ചവശനായിരുന്നു. പാമ്പുകടിച്ചതായിരിക്കും എന്നാരോ പറഞ്ഞു, വേറെ യാതൊരു പരുക്കും ഇല്ല. ഞാന്‍ കൊടുത്ത രണ്ടു കവിള്‍ വെള്ളം കുടിച്ച് ഞങ്ങളുടെ അടുക്കളയില്‍ കിടന്ന് അവന്‍ മരിച്ചു. ഇക്കാന്റെ കണ്ണ് നിറഞ്ഞത് അന്നാദ്യമായി ഞാന്‍ കണ്ടു! പൂച്ചകളെപ്പറ്റി വിലയേറിയ മറ്റൊരു പാഠം അന്ന് പഠിച്ചു: ചാകാറാകുമ്പോള്‍  കഴിയുന്നതും അവ യജമാനന്റെ അടുത്തേക്ക് വരാതെ ദൂരേക്ക്‌ പോകുമത്രേ!
                 അടുത്തതും ഒരു ബ്ലാക്ക്‌ & വൈറ്റ് പൂച്ചയായിരുന്നു, കുറിഞ്ഞി എന്നുതന്നെ ഞങ്ങള്‍ പേരിട്ടു. ഒരു വാശിയ്ക്കിട്ടതാണ്. ഇവന്റെ ലിംഗവിഷയത്തില്‍ തര്‍ക്കം ഒന്നുമില്ലായിരുന്നു. എന്നാലും ഞങ്ങളുടെ പ്രിയപ്പെട്ട പൂച്ചയുടെ ഓര്‍മയ്ക്ക്! കുറിഞ്ഞി ഒന്നാമന്റെ മരണശേഷം പൂച്ചകളെ വളര്‍ത്തലിന് പൂര്‍വാധികം  ശക്തിയായ വിലക്ക് വന്നു. നിരോധനാഞ്ജയ്ക്ക്  ഇളവു വരാന്‍ കുറെ സമയമെടുത്തു.  രണ്ടുവര്‍ഷത്തോളം മാത്രമേ കുറിഞ്ഞി ജൂനിയര്‍ ഉണ്ടായുള്ളൂ. ആളെപ്പറ്റി വ്യക്തമായ ഓര്‍മ ഒന്നും എനിക്കില്ല, ചില ഫോട്ടോകള്‍ ഇപ്പോഴുമുണ്ട്. എങ്ങനെയാണ് മരിച്ചതെന്നും ഓര്‍മ വരുന്നില്ല. ആ കിട്ടി, ഇപ്പോ ഓര്‍മ വന്നു! അയല്‍വീട്ടിലെ നാലുവയസ്സുകാരന്‍ അപ്പുവിന് പൂച്ചക്കുട്ടികളെ 'ഭയങ്കര' ഇഷ്ടമാണ്. പൂച്ചക്കുട്ടിയെ കിട്ടിയാല്‍ അതിനെ ഞെക്കിപിഴിഞ്ഞ് ഒരു ദിവസം കൊണ്ട് ഒരു വഴിക്കാക്കും. ഹേമേച്ചിയുടെ കല്യാണത്തിന്റെ തലേന്നാണ്; ഹേമേച്ചി എന്നെ വിളിച്ചു പറഞ്ഞു; "ബാക്കി എല്ലാത്തിനെയും അവന്‍ ശരിയാക്കി, ഇതിനെ നീ എങ്ങനെയെങ്കിലും അവന്‍ കാണാതെ കൊണ്ടുപൊയ്ക്കോ, അതെങ്കിലും രക്ഷപ്പെടട്ടെ" എന്ന്. അപ്പോഴേക്കും പകുതി ജീവനായ ആ പൂച്ചകുഞ്ഞിനെ അപ്പു കാണാതെ ഞാന്‍ ലുങ്കിയുടെ മടക്കില്‍ തിരുകി നാട് കടത്തി. അങ്ങനെ അവന്‍ വളരെക്കാലമായി നികത്താതെ കിടന്നിരുന്ന കുറിഞ്ഞിയുടെ വിടവ് നികത്തി! ഞാന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയമായിരിക്കണം. ഇടവഴിയില്‍ വച്ച് സ്കൂട്ടര്‍ തട്ടിയാണ് കുറിഞ്ഞി മരിച്ചതെന്നാണോര്‍മ, അന്ന് ഞാന്‍ സ്ഥലത്തില്ല.
                  ഈ കാലത്തിനിടയ്ക്ക് എന്തിനെയൊക്കെ വളര്‍ത്തി: ലവ് ബേര്‍ഡ്സ്, മുയല്‍, തത്ത,  അണ്ണാന്‍കുഞ്ഞുങ്ങള്‍, ഒന്നോ രണ്ടോ ദിവസത്തേക്ക് ഇക്ക കാണാതെ ഒളിപ്പിച്ചു വളര്‍ത്തുന്ന നായക്കുട്ടികള്‍, അങ്ങനെ എന്തൊക്കെ! ഇടയ്ക്ക്  കോഴിയെയും വളര്‍ത്തി. പ്രദേശത്തുള്ള പൂച്ചകള്‍ക്കൊക്കെ പേരിട്ടു വിളിച്ചു. അവര്‍ക്കൊക്കെ ഒരു കാര്യത്തില്‍ നിര്‍ബന്ധമാണ്‌- പ്രസവം പ്രിയദര്‍ശിനിയിലോ പരിസരത്തോ വേണം! നാട്ടിലെ പൂച്ചകളുടെ തലമുറകളെ വരെ എനിക്ക് നല്ല പരിചയമായിരുന്നു. കിച്ചുവിന്റെയും മക്കളുടെയും കഥ പറഞ്ഞല്ലോ! കിച്ചു എന്നത് യഥാര്‍ത്ഥത്തില്‍ വേറൊരു പൂച്ചയെ ഞാന്‍ വിളിച്ചിരുന്ന പേരാണ്.  വീട്ടിലെ സ്ഥിരം സന്ദര്‍ശകയായിരുന്ന, അഞ്ചെട്ടു തലമുറകളുടെ അമ്മയായ ഒരു നിത്യഗര്‍ഭിണി! സ്വന്തം  പൂച്ചകളെ പോരാഞ്ഞു അയല്‍ക്കാരുടെ പൂച്ചകളും ഞങ്ങളുടെ വീട് സ്വന്തം സാമ്രാജ്യമാക്കിയിരുന്നു. അയല്‍വക്കത്തെ  ശാഹിദ ടീച്ചറുടെ മകന്‍ ലെനിയുടെ സുന്ദരന്‍ തൊപ്പക്കാടന്‍ പൂച്ച എപ്പോഴും ഞങ്ങടെ കൂടെത്തന്നെ!  ആരോടും വേഗം ഇണങ്ങുന്ന അവനെ ആരോ പിടിച്ച് കൊണ്ടുപോയി. ഞങ്ങളുടെ പൂച്ചപ്രേമം പകര്‍ന്നു കിട്ടിയതായിരിക്കണം ബാലന്‍ വൈദ്യരുടെ പേരക്കുട്ടി സനന്ദ് പൂച്ചയെയും നായയേയും വളര്‍ത്താന്‍ തുടങ്ങിയത്. കാലം കുറെ കഴിഞ്ഞു, ഈ ജന്മം ഇനി പൂച്ചയെ പോറ്റാന്‍ ഇക്ക സമ്മതിക്കില്ല എന്ന സ്ഥിതി. അങ്ങനെയിരിക്കെയാണ് ചിരകാല സ്വപ്നമായ നായക്കുട്ടിയെ വാങ്ങുന്നത്. ഒരു കറുത്ത ലാബ്രഡോര്‍ നായകുട്ടി. വിക്കി എന്ന് പേരിട്ടു. മുതിര്‍ന്നു മൂക്കില്‍ പല്ലുവന്ന ശേഷമാണ്. എന്റെ വിവാഹം കഴിഞ്ഞും കുറച്ചുകാലം വിക്കി കൂടെയുണ്ടായിരുന്നു. അവന്റെ കഥ പിന്നൊരിക്കല്‍ പറയാം.
                  അല്ല, വിക്കി വരുന്നതിനു മുന്പ് വേറൊരു അത്യാഹിതം സംഭവിച്ചിരുന്നു. ഞങ്ങള്‍ വളര്‍ത്തിയ പൂച്ചകളില്‍ ഒരു പക്ഷേ സ്നാപ്പിയെക്കാളും സുന്ദരനാകുമായിരുന്ന പൂച്ചയാണ് ബണ്ടി (named after 'Bunty aur   Bubbli'). ചാരവും പച്ചയും ബ്രൌണും ഇടകലര്‍ന്ന രോമമുള്ള ഒരു കൊച്ചു സുന്ദരന്‍! വളരെക്കുറച്ചു ദിവസമേ കൂടെക്കഴിയാന്‍ സാധിച്ചുള്ളൂ, മരിച്ചത് ഞാന്‍ കാരണമാണ്! ഒരു ദിവസം ധ്രുതിയില്‍ കോളേജിലേക്കിറങ്ങുമ്പോള്‍  സ്റ്റെപ്പിനടുത്ത് അവന്‍ കിടക്കുന്നത് ഞാന്‍ കണ്ടില്ല, ഷൂവിട്ട കാലുകൊണ്ട്‌ ചവിട്ടിയത് ........ ഒന്ന് ഞരങ്ങാന്‍ പോലും അവനു കഴിഞ്ഞില്ല!
             വിക്കിയെ പറഞ്ഞയച്ച ശേഷമാണ്  സ്നാപ്പിയെ കിട്ടുന്നത്. സ്നാപ്പിയുടെ കഥയും നിങ്ങള്‍ക്കറിയാമല്ലോ! വലുതായതിനു ശേഷം ഞങ്ങളുടെ കയ്യില്‍ വന്നവന്‍ സ്നാപ്പി മാത്രമാണ്; പക്ഷേ ഇപ്പോഴും എല്ലാവരുടെയും മനസ്സില്‍ തീരാത്ത നൊമ്പരവും അവന്‍ തന്നെ! ഇപ്പോള്‍ കിച്ചുവിന്റെ രണ്ടു മക്കളാണ് പൂച്ചപാരമ്പര്യം മുന്നോട്ടു കൊണ്ടുപോകുന്നത്: മിട്ടു എന്ന കാടനും ലുട്ടു എന്ന യുവതിയും. പേരിനു രണ്ടു പേര് എന്ന് മാത്രം, രണ്ടാളെയും മിട്ടു എന്നേ വിളിക്കാറുള്ളൂ! 
               ഇത്രയും കാലത്തെ പൂച്ചസഹവാസത്തിനിടയ്ക്ക് ഞാന്‍ എന്ത് പഠിച്ചു എന്ന് ചികഞ്ഞുനോക്കിയിട്ടില്ല, പലതും പഠിച്ചു കാണണം. സ്വഭാവത്തില്‍ ഞങ്ങളുടെ എല്ലാ പൂച്ചകളും ഒരുപോലെയായിരുന്നു, പ്രത്യേകിച്ച് ശാന്തതയുടെ കാര്യത്തില്‍. അധികം  ബഹളങ്ങളില്ല, 'മ്യാവൂ മ്യാവൂ' എന്ന് വിളിച്ച് അലമുറയിട്ടു നടക്കാറില്ല, കടിപിടിയില്ല, കട്ടുതിന്നലുമില്ല. സമയത്തിന് സുഭിക്ഷമായി ഭക്ഷണം കിട്ടും എന്ന ധൈര്യം മൂലമായിരിക്കാം, എന്തോ! പൂച്ചകള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം മത്തി (ചാള) ആണെന്ന്  ധൈര്യമായി പറയാം; ഉറക്കം പോലെ അവര്‍ ആസ്വദിക്കുന്ന വേറൊരു വിനോദമില്ല എന്നും!!
                 ഞങ്ങള്‍ മക്കളുടെ പൂച്ചവളര്‍ത്തല്‍ പരീക്ഷണങ്ങള്‍ സഹിച്ചുക്ഷമിച്ചു എല്ലാ പിന്തുണയും തന്നു സഹായിച്ച പാത്തുമ്മകുട്ടി..  സോറി, ഫാത്തിമ്മ ഹുസൈന്‍  (പഴമക്കാരുടെ ഓരോ വികൃതി!) എന്ന ഉമ്മച്ചിയെ ഇത്തരുണത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. സത്യം പറഞ്ഞാല്‍, പൂച്ചക്കുട്ടിയെ കൊണ്ടുവന്നാല്‍ ഞങ്ങളുടെ പണി തീര്‍ന്നു, പിന്നെ ഭക്ഷണം കൊടുക്കലും മറ്റും ഉമ്മച്ചിയുടെ പണിയാണ്. ഫുള്‍ടൈം  പൂച്ചകള്‍ കൂടെ കാണും, റിട്ടയര്‍ ചെയ്തതിനു ശേഷം പ്രത്യേകിച്ചും! എപ്പോഴും പൂച്ചകളോട് സംസാരിച്ചുകൊണ്ടിരിക്കുന്നത് കൊണ്ട് ധൈര്യമാണ്, ഒറ്റക്കാണെങ്കിലും വീട്ടില്‍ നിറയെ ആളുണ്ടെന്നു കള്ളന്മാര്‍ കരുതിക്കോളും!
 
Related Posts with Thumbnails