Saturday, April 27, 2013

ഒരു പോലീസുകാരന്‍ പറ്റിച്ച കഥ!


ഇത് പണ്ട് പണ്ടൊരു കാലത്ത്‌ ദൂരെ അങ്ങോര് ദേശത്തു നടന്ന കഥയല്ല, ഈയടുത്ത കാലത്ത്‌ നമ്മുടെ കൊയ്ക്കോട്ടു നടന്ന ദുരന്തമാണ് (കുറച്ച് ഓവര്‍ ആയോ? സാരമില്ല, പിന്നാലെ അഡ്ജസ്റ്റ് ചെയ്യാം). 
              വീട്ടില്‍ ഒരു ഓഫീസ്-കം-ലൈബ്രറി ഒക്കെ സെറ്റ്‌ ചെയ്തു അത്യാവശ്യം ജാഡ ബുക്സ്‌ ഒക്കെ ശേഖരിച്ചു വെച്ചിട്ടുണ്ട്. കണ്ടാല്‍ അറയ്ക്കുന്ന, വിയര്‍പ്പ് മണക്കുന്ന ഒരു കറക്ക കസേരയും ഉണ്ട്. പിന്നെ ലാപ്ടോപ് (ഇത് ചെറുതാ - നെറ്റ്ബുക്ക്‌ എന്നാണു പേരത്രേ!), അത് വന്ന ശേഷം മൂടി വെക്കപ്പെട്ട കമ്പ്യൂട്ടര്‍, വര്‍ക്ക് ചെയ്യാത്ത രണ്ടു പ്രിന്‍റര്‍, ഒക്കെ ഉണ്ട്. പൊടിപിടിച്ചു കിടക്കുന്ന ഒരു ക്യാമറ ബാഗും ഒരു മൂലയ്ക്ക് കാണാം. ഡിജിറ്റല്‍ യുഗം വന്നേപ്പിന്നെ ഏതവനും ഫോട്ടോഗ്രാഫര്‍ ആയി, കണ്ട അണ്ടനും അടകോടനും ഫോട്ടോ പിടിച്ചു ഫേസ് ബുക്കില്‍ ഇടുന്നു, ലൈക്‌ വാരുന്നു. ലൈറ്റ് - കോമ്പോസിഷന്‍ - ഡെപ്ത് - മണ്ണാങ്കട്ട;  ഫോട്ടോഗ്രാഫിയുടെ ആ ഒരിത് പോയി!
         ആകെ ഒരു വേറിട്ട വിനോദം വായനയാണ്. എന്റെ വായന ഇരുന്നിട്ടോ നടന്നിട്ടോ  കിടന്നിട്ടോ അല്ല, തലയണ വെച്ച് തോള്‍ ഭാഗം പൊക്കി കട്ടിലില്‍ മലര്‍ന്നുകിടന്നാണ് വായന; പകുതി കിടന്നും പകുതി ഇരുന്നും എന്നര്‍ത്ഥം! ഈ വായന ചിലപ്പോള്‍ രാത്രി വൈകിയും തുടര്ന്നുപോകും. ലൈറ്റും കത്തിച്ചുവെച്ചു ഞാന്‍ ഇങ്ങനെ ഇരിക്കുന്നത് ഭാര്യയുടെയും മക്കളുടെയും  ഉറക്കത്തിനു തടസ്സമാകരുതല്ലോ. വായന ഓഫീസ് മുറിയിലേക്ക് മാറ്റാം, പക്ഷേ അവിടെ കട്ടിലും ബെഡും കൊണ്ടുപോയി ഇടാന്‍  പറ്റില്ല. ആ വായനയുടെ ഫീല്‍ കിട്ടുന്ന ഫര്‍ണീച്ചര്‍ അന്വേഷിച്ചു ഞാന്‍ കുറെ അലഞ്ഞു,  മടിശീലയുടെ കനം കുറയാനും പാടില്ല. ആയിടയ്ക്കാണ് കോഴിക്കോട്ടുകാര്‍ ഗ്രൂപ്പിന്റെ ശിശുദിന പരിപാടി വരുന്നത്, എല്ലാവരും കൂടി ശേഖരിച്ച പുസ്തകങ്ങള്‍ ചേര്‍ത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ ബാധിച്ച കുട്ടികളുടെ വാര്‍ഡിലേക്ക് ഒരു ലൈബ്രറി ഉണ്ടാക്കുന്നു. അവിടേക്ക് കസേരകള്‍ക്ക് പകരം ബീന്‍ ബാഗുകള്‍ നിര്‍ദേശിച്ചത് പക്ഷിഭ്രാന്തനും ഡോക്ടറുമായ സുഹൃത്ത്‌ സുധീര്‍ മുല്ലക്കല്‍ ആണ്. എന്തുകൊണ്ട് ദിവാന്‍ കോട്ട് പോലെയുള്ള ബീന്‍ ബാഗ് ആയിക്കൂടാ എന്റെ വീട്ടിലേക്കും എന്ന് ചിന്തിച്ചത്‌... അപ്പോളാണ്.
                    എന്റെ ബുദ്ധിമോശത്തിനു ഞാന്‍ ഈ പ്ലാന്‍ ഒരു പോലീസുകാരനോട് പറഞ്ഞു. ആള്‍ എന്റെയൊരു ഫുജി സുഹൃത്താണ് (ഫേസ് ബുക്ക്‌ ബുദ്ധി ജീവിയുടെ ചുരുക്കെഴുത്താണ് ഫുജി)! ആളുടെ പേര് രിജേഷ്‌ പ്രമോട്ട് സര്‍ - പ്രമോഷന് വേണ്ടി ലീവെടുത്തു കുത്തിയിരുന്ന് പഠിച്ചിട്ട് ഫിസിക്കല്‍ ടെസ്റ്റിന്റെ തലേന്ന് നായ ഓടിച്ചു കാലൊടിഞ്ഞു കിടപ്പിലായ ഹതഭാഗ്യവാന്‍ ! അതിന്റെ ഓര്‍മയ്ക്ക്‌ അങ്ങേരുടെ പേരില്‍ ഞാന്‍ ചെറിയ ഒരു തിരുത്തല്‍ വരുത്തി എന്നേയുള്ളൂ. പിന്നെ, എസ് ആര്‍ എന്നത് 'എന്നായാലും സാറേ എന്ന് വിളിക്കണമല്ലോ'ന്നു കരുതി ഇപ്പഴേ സാര്‍ എന്നാക്കി. 
                    ഇങ്ങേരു നല്ലൊരു ബിസിനസ്‌ മാന്‍ കൂടിയാണ് കേട്ടോ! കൈവെച്ച ബിസിനസ്‌ ഒക്കെ നല്ല നിലയില്‍ പൊളിച്ചടുക്കിയിട്ടുണ്ട് കക്ഷി. ഇദ്ദേഹത്തിന്റെ വീട്ടില്‍ പഴയ ഫര്‍ണീച്ചര്‍ ബിസിനസ്‌ കാലത്തെ കുറെ ബീന്‍ ബാഗ്സ്‌ ഇരിപ്പുണ്ടത്രേ. എനിക്ക് കുറഞ്ഞ വിലയ്ക്ക് തരാം എന്ന് സമ്മതിച്ചു. പിന്നെ ഇക്കാര്യം പറഞ്ഞു ഞാന്‍ കുറെ തവണ വിളിച്ചു. അവസാനം ഒരു ദിവസം കക്ഷി പറയുന്നു: ബാഗ്‌ ഒന്നും നല്ല കണ്ടീഷന്‍ ഇല്ല, ബാഗില്‍ നിറയ്ക്കുന്ന തെര്‍മോകോള്‍ ബീഡ് തരാം എന്ന്. ശരി, അതെങ്കി അത് പോരട്ടെ! ഒരു വൈകുന്നേരം ട്രാഫിക്‌ സ്റെഷനടുത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ച് ഒരു വലിയ പ്ലാസ്റ്റിക്‌ കവര്‍ നിറയെ വെളുത്ത മണികള്‍ സാര്‍ എനിക്ക് സമ്മാനിച്ചു. ഉദാരമനസ്കനായ ഈ പോലീസുകാരന്‍ പ്രതിഫലമായി ഒന്നും വാങ്ങിയില്ല! 
                    അന്നദ്ദേഹം വേറൊരു വാഗ്ദാനം കൂടി നല്‍കി: ബാഗ്‌ ഞാന്‍ വരുത്തി തരാം, നല്ല ബാഗ് ഇവിടെ കിട്ടില്ല എന്ന്! ആ വാഗ്ദാനം കേട്ട് തെര്‍മോകോള്‍ മണികള്‍ പുളകിതരായിട്ടു ഇന്നേക്ക് ഏകദേശം നാലഞ്ചു മാസം ആയിക്കാണും. അതിനിടയ്ക്ക് ഞാന്‍ ഒന്നുരണ്ടിടത്ത് അന്വേഷിച്ചു, തൃപ്തി ആയില്ല. ഈയിടയ്ക്കാണ് സ്റ്റേടിയം ബില്‍ടിങ്ങിലെ ബീന്‍ ഷോപ്പി ശ്രദ്ധയില്‍ പെട്ടത്. കഴിഞ്ഞ ദിവസം അവിടെ പോയി ഒരു Recliner Type Bean Bag ഓര്‍ഡര്‍ ചെയ്തു. 1800 രൂപ! പറഞ്ഞുവന്നപ്പോ പയ്യന്‍ ദേവഗിരിയില്‍ നമ്മുടെ ജൂനിയര്‍ ആയിരുന്നു, അതിന്റെ വിരോധം ഒന്നും കാണിച്ചില്ല, നൂറു രൂപ കുറച്ചു തരുകയും ചെയ്തു! ഇന്നാണ് സാധനം കയ്യില്‍ കിട്ടിയത്‌, പോലീസേമ്മാന്‍ തന്ന മണികള്‍ മുഴുവന്‍ നിറച്ചുകഴിഞ്ഞപ്പോള്‍ ആളങ്ങു വീര്‍ത്തു വലുതായി സുന്ദരനായി. 
                എന്തൊക്കെ പറഞ്ഞാലും.., തൃപ്തിയായി പോലീസ്‌ സാറേ.. തിരുപ്തിയായി!! എന്റച്ചന്‍ ഒരു പഴയ പോലീസുകാരനായത് കൊണ്ട് പറയുകയാണെന്ന് കരുതരുത്‌, ഒരു പോലീസുകാരനെയും ഇനി മേലാല്‍ ഞാന്‍ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കുകേല!


Monday, April 22, 2013

ആമേന്‍....:(...:; അതുതന്നെ, അതുതന്നെ!!


ഉച്ചയ്ക്ക് നേരത്തെ തന്നെ ജോലി കഴിഞ്ഞു. വൈകുന്നേരം ടൌണില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനുണ്ട്. വീട് വരെ പോയി തിരിച്ചൊരു വരവ് ഉണ്ടാകില്ല. എന്നാല്‍ ശരി ഒരു പടം കണ്ടുകളയാം എന്ന് കരുതി. അറിഞ്ഞതില്‍ വെച്ച് നല്ല പടം "ഇമ്മാനുവല്‍" ആണ്. പക്ഷേ, എന്തോ ഒരു താല്പര്യക്കുറവ്; ഒരു വൈകാരിക കുടുംബ കഥ പ്രതീക്ഷിക്കുന്നത് കൊണ്ടാകാം. തീവ്രവൈകാരികത ഇഷ്ടപ്പെടുന്ന ഒരു മൂഡിലായിരുന്നില്ല. വലിയ  ഒരു മമ്മൂട്ടി ആരാധകന്‍ ആയ ഞാന്‍ പോലും അദ്ദേഹത്തിന്റെ പടത്തിനെ വിമുഖതയോടെ  സമീപിക്കുമ്പോള്‍ ഒരു സാധാരണ പ്രേക്ഷകന്റെ അവസ്ഥ എന്തായിരിക്കും? സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുന്നതല്ലേ സൂപ്പര്‍ താരങ്ങള്‍ക്ക് നല്ലത്?!
           ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഇനിയെന്ത് ചെയ്യണം എന്നറിയാതെ ഇതികര്‍ത്തവൃഥാമൂഡനായി പൊറ്റെക്കാട്ടിന്റെ തണലില്‍ നില്‍ക്കുമ്പോള്‍ വിളി വന്നു, ഓട്ടോക്കാരന്റെ വിളി! പോരുന്നോന്നു ചോയ്ചാപ്പിന്നെ രണ്ടാമതൊന്നു ആലോചിക്കുന്ന ശീലം കോഴിക്കോട്ടുകാര്ക്കില്ലല്ലോ. പോട്ടെ വണ്ടി നേരെ കൈരളി ശ്രീയിലേക്ക്. അവിടെ എത്തിയപ്പോ ആമേനും കളിക്കുന്നത് അവിടെ തന്നെ, ശ്രീ തിയേറ്ററില്.
          മനസ്സിനെ ഒന്ന് ശാന്തമാക്കാന്‍ നല്ലത് ആമേന്‍ പോലുള്ള ഒരു ജോളി മൂഡ്‌ പടമാണല്ലോ എന്ന് കരുതി. തിയേറ്റര്‍ ഏകദേശം നിറയെത്തന്നെ ആളുണ്ട്. വളരെയധികം നല്ല അഭിപ്രായങ്ങള്‍ കേട്ടതിനാലായിരിക്കാം പടത്തെ പറ്റി വലിയ പ്രതീക്ഷകള്‍ ആയിരുന്നു. എന്തോ, എനിക്കൊന്നും തോന്നിയില്ല! ക്യാമറ കൊണ്ട് എന്ത് ചെയ്യണം എന്നറിയാത്തവന്റെ കയ്യില്‍ അതുകൊടുത്ത പോലത്തെ ഷോട്ടുകള്‍, ഏതാണ്ട് കുറുക്കനു മുഴുവന്‍ തേങ്ങ കിട്ടിയ സ്ഥിതി! വേണ്ടതിനും വേണ്ടാത്തിടത്തും തീട്ടവും വളിയും മറ്റു കേട്ടാലറയ്ക്കുന്ന പദങ്ങളും!! അതുപിന്നെ പുതുതലമുറ ചിത്രങ്ങള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകം ആണല്ലോ തെറി!
          പാട്ടുകള്‍ ഒന്നോ രണ്ടോ ഒഴിച്ചാല്‍ ബഹളമയം എന്നുമാത്രമേ പറയാന്‍ കഴിയൂ.. അരോചകം എന്നും പറയാം. ഹാസ്യത്തിന്റെ അതിപ്രസരം മോഹിച്ചെത്തിയ എനിക്ക് മനസ്സ് തുറന്നൊന്നു ചിരിക്കാന്‍ പറ്റിയ ഒരു സീന്‍ പോലും ഈ ചിത്രം നല്‍കിയില്ല. വളരെ ലളിതവും, കണ്ടു പഴകിയതുമായ ക്ലൈമാക്സ്‌ കൂടി ആകുമ്പോള്‍ ചിത്രം നിരാശപ്പെടുത്തുന്നു. പുണ്യാളന്മാരെ എത്ര തന്മയത്വത്തോടെ സിനിമയില്‍ അവതരിപ്പിക്കാം എന്ന് രഞ്ജിത്ത് നേരത്തെ നമുക്ക്‌ കാട്ടിതന്നതാണല്ലോ!
          ഫഹദ്‌ ഫാസില്‍ പക്ഷെ, നിരാശപ്പെടുത്തിയില്ല; സൂക്ഷ്മാഭിനയത്തിന്റെ ബാലപാഠങ്ങള്‍ മറ്റുപല നടീനടന്മാരും ഇയാളില്‍ നിന്ന് പഠിക്കുന്നത് നന്ന്. ഇന്ദ്രജിത്തും തന്റെ റേഞ്ച് വ്യക്തമാക്കി; എങ്ങനെ, ഏതു കോണില്‍ നിന്ന് നോക്കിയാലും ഒരേ ഭാവം വിടരുന്ന മുഖമുള്ള തന്റെ സഹോദരനിലും എത്രയോ മേലെയാണ് അഭിനയകലയില്‍ ഇദ്ദേഹം.
             അങ്ങനെ ഓരോരുത്തരായി നോക്കുമ്പോള്‍ ആരാണ് അഭിനയത്തില്‍ മോശം? 'മറിമായം' രചനയ്ക്ക്  തന്റെ തട്ടകം തിരിച്ചുകിട്ടിയ പ്രതീതി. ആദ്യചിത്രത്തില്‍  (ലക്കി സ്റ്റാര്‍ ) അവരുടെ അഭിനയം സ്വല്പം അമിതമായിരുന്നോ എന്ന് തോന്നിയിരുന്നു. നായികയും (സുബ്രഹ്മണ്യപുരം ഫെയിം) കലക്കി. എടുത്തുപറയേണ്ട വേറൊരു കഥാപാത്രം വില്ലത്തരം കൈമുതലാക്കിയ ഒറ്റപ്ലാക്കല്‍ അച്ചനാണ്,  അസ്സലായി ജോയ്‌ മാത്യു (ഷട്ടര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ), ഇത്രയും പ്രതിഭാധനനായ നടന്‍ നിങ്ങളിലുണ്ടെന്നു ആരും നേരത്തെ അറിഞ്ഞില്ലല്ലോ! കപ്യാരും പ്രതീക്ഷയ്ക്കപ്പുറം ഉയര്‍ന്നു. നായികയുടെ അപ്പനായെത്തിയ നന്ദുവിനെ ഇനി കൂടുതല്‍ ചിത്രങ്ങളില്‍ ഇത്തരം റോളുകളില്‍ പ്രതീക്ഷിക്കാം എന്നാണെന്റെ തോന്നല്‍!..!.
              മ്യൂസിക്കല്‍ കോമഡി എന്നത് ഒരു പാശ്ചാത്യ ആശയമാണ്. ഈ ചിത്രത്തിന്റെ തീം ഒരു സെര്‍ബിയന്‍ ചിത്രത്തിന്റെതാണ് എന്ന ആരോപണവും ഉയര്‍ന്നു വന്നിട്ടുണ്ട്. എനിക്കും ഈ ചിത്രം ആദിമധ്യാന്തം ഒരു അനുകരണമായെ തോന്നിയുള്ളൂ..  ലിജോ ജോസ് പെല്ലിശേരിക്ക് മുഴുവനായും കയ്യടക്കി വിജയിപ്പിക്കാന്‍ കഴിയാതിരുന്ന ഒരു അനുകരണം! എന്തായാലും രണ്ടു ദിവസം പട്ടിണി കിടന്നു സദ്യ കഴിക്കാന്‍ ചെന്നയാള്‍ക്ക് ചോറ് പൊതിക്ക് പകരം (ഈ സിനിമയില്‍ ആദ്യം കാണിക്കുന്ന) സ്വര്‍ണക്കടലാസില്‍ പൊതിഞ്ഞ അമേദ്യപ്പൊതി കൊടുത്ത അവസ്ഥ!
                  

Saturday, April 20, 2013

Let Nature Be!




Last day, I was busy feeding my budgerigars (Love birds as they are popularly known) at my residence in Feroke, Kozhikode when I noticed a little juvenile Gecko slowly advancing towards me. I am familiar with the species, a smallish tree gecko usually seen on Coconut trees almost every where in Kerala. Used to capture the adult geckos with bare hands and feed them to sand-boas and keel-backs whom I used to keep at home out of curiosity when I was still a student. Usually they are swift and fast to evade capture. But this guy was like slightly confused seeing me; like he did not know what to do!


I put out my right palm upon the soil in front of him and he slowly proceeded to climb aboard as there was no way around. I just looked at him for some time appreciating the beauty and fragility of such a tiny creation of god. Then it was decided enough is enough and I proceeded to set him free without physical injury to that fragile body. I kept my open palm near the trunk of an adjacent coconut tree but he declined to alight! After two-three tries, he jumped off and within seconds was captured by a herd of Fire Ants. He could not even move one feet from the place where I set him free!! How I do not know, but that fragile but agile lizard was locked in the nasty clutches of these fierce little predators. He was still kicking when I took this photo!

I let Nature take the call... let Nature be!!!
Related Posts with Thumbnails